Thursday, December 22, 2011
പീഡനത്തിന്റെ് പിന്നാമ്പുറങ്ങള്‍
പീഡനത്തിന്റെ് പിന്നാമ്പുറങ്ങള്‍
ഈയിടെ പീഡനകഥകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്ക്കുകയാണ്. ചില മാധ്യമങ്ങളാകട്ടെ അതിനു പൊടിപ്പും തൊങ്ങലും വെച്ച് തുടര്ക്കഥകള്‍ മെനഞ്ഞു സമൂഹമനസാക്ഷിയെ ഇക്കിളിപ്പെടുത്തുന്നു. ഈയിടെ അധികം കേള്ക്കുന്നത് വിദ്യാലയങ്ങളിലെ പീഡനകഥകളാണ്. ഒരു പത്രം അത് തുടര്ക്കഥയാക്കി, ഒരു പ്രത്യേക മതത്തിന് അതിന്റെ പിതൃത്വം നല്കിയ ദിവസം ആ സമുദായത്തിലെ സാംസ്കാരിക മേലാളന്മാര്‍ അന്നത്തെ പത്രം ജനങ്ങളിലെത്താതിരിക്കാന്‍ കോപ്പികള്‍ ഒന്നിച്ചു വിഴുങ്ങിക്കളഞ്ഞു. അങ്ങിനെ, പീഡനം അവസാനിപ്പിക്കാനുള്ള ദൌത്യം ഭംഗിയായി നിറവേറ്റി.
പീഡനങ്ങള്‍ ഒരു പ്രത്യേക മതത്തിന്റെ കുത്തകയല്ലെന്നും അതൊരു ആഗോള പ്രതിഭാസമാണെന്നുമാണ് മതനേതൃത്വത്തിന്റെ വാദം. പീഡനം ഏറ്റവും കൂടുതല്‍ നടക്കുന്നതു ആഫ്രിക്കയിലാണെന്നും അതിനാല്‍ മതത്തെ അതില്‍ കൂട്ടിക്കുഴക്കരുതെന്നും, മതവിജ്ഞാനക്കുറവ് മാത്രമാണ്കാരണമാണെന്നും അവര്‍ വാശി പിടിക്കുന്നു. പിന്നെ, അമേരിക്കയിലും യൂറോപ്പിലും പീഡനങ്ങള്‍ കുറവായത്, അവിടെ വാദിയും പ്രതിയും തിരിച്ചറിയാത്തത് കൊണ്ടാണെന്നും, സ്വയം സമ്മതത്തോടെയാണ് കാര്യങ്ങള്‍ നടക്കുന്നത് എന്നതിനാലാണെന്നും കണക്കുകള്‍ നിരത്തി അവര്‍ വാദിക്കുന്നു. പതിമൂന്നു വയസായ പെണ്കുട്ടികള്‍ വരെ അവിടെ ഗര്ഭം ധരിക്കുന്നുണ്ടല്ലോ എന്നാണു അവരുടെ ഗവേഷണ വിഭാഗം ആശ്വാസം കൊള്ളുന്നത്.പീഡിപ്പിക്കാത്ത ആണ്‍ പിള്ളേരെ നോക്കി, നീയൊക്കെ മീശയും വെച്ച് നടക്കുന്നതെന്തിനാണെന്നു പെണ്പിള്ളേര്‍ കളിയാക്കുമത്രേ!
സത്യത്തില്‍ മതവിജ്ഞാനക്കുറവ് തന്നെയാണോ വില്ലന്‍? എങ്കില്‍ നാം ഈ പീഡനങ്ങള്‍ പലതും അധികം കേട്ട് തുടങ്ങിയത് മതസങ്കേതങ്ങളില്‍ നിന്നായതെങ്ങിനെ എന്നൊന്നും ചോദിക്കരുത്. കേരളത്തില്‍ ഫ്ലാഷ് ന്യൂസുകള്‍ എത്ര ഒളിപ്പിച്ചു വെച്ചിട്ടും ലീക്കായത് പള്ളിമേടകളിലും, കോണ്‍വെന്റുകളില്‍ നിന്നും ളോഹകള്ക്കുള്ളില്‍ നിന്നാണ്. അല്ഫോനസയും, അഭയയും മുതല്‍ പല പേരുകളും നാം കേട്ടു. ആശ്രമങ്ങളില്‍ നിന്നും മന്ത്രധ്വനികള്ക്കികടയില്‍ തീയും പുകയും വന്നു. ഞങ്ങള്‍ പിന്നോക്കമാണെന്ന് കരുതി ഞങ്ങളെ അങ്ങിനെ ചെറുതാക്കെണ്ടെന്നു മദ്രസകളും വിളിച്ചു കൂവി.
കാമത്തിനു മതമില്ലെന്നും, അത് മാനസിക വൈകല്യത്തിന്റെ തെളിവുകളാണെന്നും, പീഡിപ്പിക്കുന്നവരില്‍ പലരും ചെറുപ്പത്തില്‍ പീഡനത്തിനിരയായവരാണെന്നും മനശാസ്ത്രഞ്ഞര്‍ സ്ഥാപിച്ചെടുത്തു. അതിനു ഈയിടെ മലപ്പുറത്തുകാരനായ ഒരു രക്ഷിതാവിന്റെ് മൊഴിയും അവര്‍ നിരത്തി. മകനെ പീഡിപ്പിച്ച അധ്യാപകനെതിരെ പരാതി നല്കാന്‍ ചെന്ന പിതാവ് ആദ്യം പറഞ്ഞത് പീഡനത്തിന്റെ തലമുറകള്‍ നീണ്ട കഥയിലൂടെ ഈ അദ്ധ്യാപകന്‍ ചെറുപ്പത്തില്‍ തന്നെയും പീഡിപ്പിച്ചിട്ടുണ്ട് എന്ന ഞെട്ടിപ്പിക്കുന്ന തുടര്‍കഥയാണ്.
ഇപ്പോള്‍ പല യൂണിവേര്സിറ്റികളും പീഡനം ഒരു ഗവേഷണ വിഷയമായെടുത്തു, പീഡനത്തിന്റെ ചരിത്രം, പാശ്ചാത്തലം, മാനസിക ഘടകങ്ങള്‍, പ്രാദേശിക-കാലാവസ്ഥാ സ്വാധീനങ്ങള്‍, ലിംഗഭേദങ്ങള്‍, മതപഠനം, സാമ്പത്തികം, ഇരയുടെ പ്രായവ്യത്യാസങ്ങള്‍, വ്യവസായ വിപ്ലവം, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ജാതി സ്വാധീനം, ഭക്ഷണ ശീലം, ആരോഗ്യപ്രശ്നങ്ങള്‍, പാരമ്പര്യം, വസ്ത്രധാരണം, പുരുഷമേധാവിത്വം, രാഷ്ട്രീയം, തീവ്രവാദം, ഗാന്ധിസം, പ്രതിവിധികള്‍ എന്നിങ്ങനെ തരം തിരിച്ച് പഠനം നടത്തുണ്ടത്രേ. പഠനം തീരുമ്പോള്‍ കാര്യങ്ങള്‍ ശരിയാകുമെന്ന് ഒരു പക്ഷം പറയുന്പോള്‍, മറുപക്ഷം ചോദിക്കുന്നത് അതെങ്ങിനെ, പഠനം നടത്തുന്നവരല്ലല്ലോ പീഡനം നടത്തുന്നത് എന്നാണ്. അതല്ല, പഠനം തീരുമ്പോള്‍ മറ്റെല്ലാ സാമൂഹ്യ പ്രശ്നങ്ങളും പഠനം നടത്തി പരിഹരിച്ചപോലെ, ഇതിനും ഒരു പരിഹാരമുണ്ടാകുമെന്നും, വേവലാതിപ്പെടെന്ടെന്നുമാണ് മറുകൂട്ടരുടെ പക്ഷം.
ചരിത്രകാരന്മാര്‍ പറയുന്നത്, സ്വവര്‍ഗ്ഗഭോഗം ഇവിടെ കുടിയേറിയതാണെന്നും, അത് കൊണ്ട് വന്നത് അറബികളാണെന്നുമാണ്.(ബി.ജെ.പിക്കാര്‍ സമ്മതിക്കില്ലെന്കിലും) ഉഷ്ണമേഖലയില്‍ നിന്ന് വരുന്ന അറബികള്‍ പൊതുവേ കാമാസക്തരാണെന്നും, മാസങ്ങള്‍ നീണ്ട കപ്പല്‍ യാത്രക്കിടയില്‍ നിയന്ത്രിക്കാന്‍ കഴിയാത്തതുകൊണ്ട് അവര്‍ കൂടെ അതിനു തയ്യാറുള്ള പയ്യന്മാരെയും കൊണ്ട് നടന്നിരുന്നെന്നുമാണ്. വേശ്യാവൃത്തി കുറ്റകരവും, ആണ്‍കുട്ടികളാവുംപോള്‍ കുഴപ്പമില്ലെന്നും, മാത്രമല്ല അന്ന് കപ്പലില്‍ കൂടെ വരാന്‍ സ്ത്രീകളെ കിട്ടിയിരുന്നില്ലെന്നും വാദിക്കുന്നു. അന്ന് കപ്പലില്‍ സ്ത്രീകളെ കാണുമ്പോള്‍ അത് നിയമക്കുരുക്കില്‍ പെടുമെന്ന് അവര്‍ ഭയന്നു. പിന്നെ, ഗര്ഭം, പിതൃത്വം, അലസിപ്പിക്കല്‍, ഐസ് ക്രീം, ബേബി ഫുഡ്, പാമ്പേര്സു, എന്തെല്ലാം നൂലാമാലകള്‍. ആണ്‍കുട്ടികളാകുംപോള്‍ ജോലിക്കാരാണെന്നു പറഞ്ഞു നില്ക്കാം . ചരിത്രാതീത കാലം മുതല്‍ അറബികള്ക്കിടയില്‍ സ്വവര്‍ഗ്ഗഭോഗം ഉണ്ടായിരുന്നെന്നും ഇതിനു വഴിപ്പെടുന്ന കുട്ടികളെ/ആളുകളെ ‘കനീസ്’ എന്ന പേരിലാണ് അറിയപ്പെടുന്നതെന്നും അവര്‍ പറയുന്നു. അറബികള്‍ ചെയ്യുന്നതെന്തും അനുകരിക്കുകയും, അത് മതനിഷിദ്ധമല്ലെന്നു വിശ്വസിക്കുന്ന മാപ്പിളമാര്‍ അത് പകര്ത്തുകയും, അങ്ങിനെയാണ് മലബാറില്‍ അത് പടരാന്‍ ഇടയായതെന്നും, മലബാറില്‍ ഇത്തരം പയ്യന്മാരെ ‘കുണ്ടന്മാര്‍’ എന്നാണു വിളിക്കുന്നതെന്നും അവര്‍ സ്ഥാപിക്കുന്നു. ഒരു സിനിമയില്‍, ‘എന്റെ കുണ്ടന് ഒരു ബിരിയാണിയും, എനിക്ക് ഒരു കട്ടന്‍ ചായയും’ എന്ന് ഹോട്ടലില്‍ കയറി പറയുന്ന കഥാപാത്രത്തെ അവര്‍ കൂട്ട് പിടിക്കുന്നു. ഈ അറബി സ്വാധീനമാണത്രേ മദ്രസകളിലും, പള്ളികളിലും ഈ രോഗം പടരാന്‍ ഇടയാക്കിയത്. നൂറ്റാണ്ടുകളായി തുടരുന്ന ഈ പീഡനം പുറംലോകം അറിഞ്ഞിരുന്നില്ല. കാരണം ഇതിനു അധികം ഇരയാകുന്നത് പാവപ്പെട്ട കുട്ടികളാണ്. ഇന്ന് സ്ഥിതി മാറി. അന്നത്തെ അളവുകോല്‍ വെച്ചുള്ള പാവങ്ങള്‍ ഇന്ന് അപൂര്‍വ്വമാണ്. അതിനാല്‍, ഒരു മിഠായിയിലോ, നാലണയിലോ കാര്യങ്ങള്‍ ഒതുക്കാന്‍ പറ്റില്ല. ഇന്നുള്ള ഏകവഴി ചൂരലാണ്. സ്ഥാനത്തും അസ്ഥാനത്തുമുള്ള അധ്യാപന്റെ അടി ഭയന്നു ചില കുട്ടികള്‍ വഴിപ്പെടുന്നു. ചിലരാണെങ്കില്‍ ഒരു കൌമാരകൌതുകത്തിന്റെ പേരില്‍ സമ്മതിക്കുന്നു. അങ്ങിനെ സ്വയം സമ്മതിക്കുന്നവര്‍ കുറവായതിനാല്‍ ഗതികെട്ട് അധ്യാപകര്‍ അരുതാത്തിടത്ത് കേറിപ്പിടിച്ച് കുടുങ്ങുന്നു. പള്ളികളികളിലും, മദ്രസ്സകളിലും, മത പഠന കേന്ദ്രങ്ങളിലും ഈ സംഗതി കടന്നു വന്നതിന്റെി ചരിത്രം അങ്ങിനെയാണത്രേ.
ഇതേ ചരിത്രകാരന്മാര്‍ പള്ളികളെ കുറിച്ചു പറയുന്നത്, ലോഹയിടുന്ന പലരുടെയും മനസ്സില്‍ ആരുമറിയാതെ സുഖിക്കാനുള്ള സൗകര്യം കിട്ടുമെന്ന മോഹമാണ്. മാത്രമല്ല, ഈ പണിക്ക് തീരെ കൊള്ളാത്ത പലരും നിര്‍ബന്ധത്തിനു വഴങ്ങി വരുമ്പോള്‍ പള്ളി ശാസനകള്‍ പാലിക്കാന്‍ കഴിയുന്നില്ല. അതിനുള്ള വഴികള്‍ മുന്നില്‍ തുറന്നു കിട്ടുമ്പോള്‍ അവര്‍ അവസരം മുതലാക്കുന്നു. സഭക്ക് ചീത്തപ്പേരുണ്ടാകരുതെന്നു കരുതി എന്ത് നടന്നാലും മൂടിവെക്കാനുള്ള നേതൃത്വത്തിന്‍റെ സമീപനവും കാര്യങ്ങള്‍ എളുപ്പമാക്കുന്നു. പിന്നെ, നിയന്ത്രിക്കേണ്ടവര്‍ തന്നെ നിയന്ത്രണം വിടുമ്പോള്‍ ജൂനിയെര്സിനു വളമാകുന്നു. പല രീതികളും അവര്‍ സീനിയെര്സില്‍ നിന്ന് പഠിച്ചെടുക്കുന്നു. പല കേസുകളിലും, വഴങ്ങാത്ത ഇരയെ വഴങ്ങുമെന്ന തെറ്റിദ്ധാരണമൂലം കൈകാര്യം ചെയ്യുമ്പോഴാണ് കാര്യങ്ങള്‍ പിടികിട്ടാതാകുന്നത്. പിന്നെ, കേസായി, വഴക്കായി, വാര്ത്തയായി, നുണപരിശോധനയായി, കന്യകാത്വപരിശോധനയായി, പ്രാര്തനയായി, മെഴുകുതിരി കത്തിക്കലായി എന്ന് വേണ്ട നൂറുകൂട്ടം പൊല്ലാപ്പുകള്‍.
ആശ്രമങ്ങളുടെ കാര്യത്തിലും സ്ഥിതി ഏറെക്കുറെ സമാനമാണ്. ഒരു പണിയും ചെയ്യാതെ സുഖിച്ച് ജീവിക്കാനുള്ള ഒരു ഇടം എന്ന് കരുതിയാണത്രേ പലരും ആശ്രമത്തില്‍ എത്തുന്നത്. കൂട്ടത്തില്‍ നല്ല ഇരകളെ കാണുമ്പോള്‍ അവര്‍ ബ്രഹ്മചര്യം തല്ക്കാലം മറക്കുന്നു. പുറത്താരും അറിയില്ല എന്ന സുരക്ഷയും. എന്തെങ്കിലും പൊല്ലാപ്പ് വരുമ്പോഴാണ് സ്വാമിമാരുടെ തനി നിറം ആളുകള്‍ അറിയുന്നത്. ചില വിദ്വാന്മാര്‍ ഇതേ ലക്ഷ്യവുമായി സ്വന്തം ആശ്രമം തന്നെ ഉണ്ടാക്കികളയും. അതുപോലെ, സര്‍വ്വതന്ത്ര സ്വതന്ത്രമായ കാമപൂരണം എന്ന മുദ്രാവാക്യവുമായി ആശ്രമങ്ങള്‍ തുടങ്ങുന്ന രജനീഷുമാരും കുറവല്ല.
ചുരുക്കത്തില്‍, ലോകത്തൊന്നും കേള്ക്കാത്ത രൂപത്തില്‍ കേരളത്തില്‍ സംസ്കാരവും, നീതിയും ധര്മവും, സദാചാരവും പഠിപ്പിക്കേണ്ട മതകേന്ദ്രങ്ങള്‍ പീഡനകേന്ദ്രങ്ങളാകുന്ന കഥകളാണു നാം കേള്ക്കുന്നത്. രസമതല്ല, ഇത്തരം സംഭവങ്ങള്‍ നടന്നാല്‍, പ്രതിയെ രക്ഷിക്കുക, സ്ഥാപനത്തിന്‍റെ പേര് നിലനിര്ത്തുക എന്ന വിചിത്രമായ സമീപനമാണ് നാം കാണുന്നത്. പാലക്കാട് ഈയിടെ നടന്ന കേസില്‍ പ്രതിയെ രക്ഷിച്ചതും സ്ഥാപനമാണത്രേ! മാത്രമല്ല, പല വിദ്യാലയങ്ങളിലും രക്ഷാകര്ത്തൃ സമിതിക്ക് പ്രതികളെ രക്ഷിക്കാനാണ് തിടുക്കം. രാഷ്ട്രീയസ്വാധീനമുള്ള പല അധ്യാപകരും ആ വഴിക്കും കാര്യങ്ങള്‍ നീക്കി പോലീസ് കേസെടുക്കുക പോലും ചെയ്യാതെ രക്ഷപ്പെടുന്നു. ചിലരാകട്ടെ പണത്തിന്റെ സ്വാധീനത്തില്‍ വീഴുന്നു. മറ്റു ചിലര്‍, പെണ്‍ കുട്ടികള്‍ ഇടപെട്ട കേസുകളില്‍ കുട്ടികളുടെ ഭാവിയോര്ത്ത് മിണ്ടാതിരിക്കുന്നു. ഇതൊക്കെ പ്രതികള്ക്ക് വളമാകുന്നു. ഏറ്റവും രസകരമായ വസ്തുത, ഈയിടെ കണ്ടു തുടങ്ങിയ സദാചാര പോലീസ് ഈ ഒരു കേസിലും നാലയലത്ത് പോലും വന്നില്ല എന്നതാണ്. കാരണം, തങ്ങള്‍ വിശ്വസിക്കുന്ന പ്രതയശാസ്ത്രത്തിന്റെ വാക്താക്കളാണ് പല പ്രതികളും എന്ന് തന്നെ കാര്യം. അപ്പോള്‍, അവര്‍ സിംഹഗര്ജ്ജതനം നടത്തുന്ന സദാചാരത്തിന്റെ പൊള്ളത്തരം എത്ര ഭീബല്സ്മാണ്!
പീഡനക്കാര്‍ പഴഞ്ചന്മാരാണെന്നൊന്നും തെറ്റിദ്ധരിക്കരുത്. ആധുനിക പീഡനോപാധികളാണ് പലരും ഉപയോഗിക്കുന്നത്. മൊബൈല്‍ ഫോണ്‍, അശ്ലീല സി.ഡി.കള്‍ മുതല്‍ ഇന്റര്നെറ്റ് വരെ ഉപയോഗിക്കുന്നു. കൌമാരകൌതുകത്തിന്റെ മാനസിക ബലഹീനത അവര്ക്ക് വളമാകുന്നു.
ഇവിടെ, അടര്ന്നു വീഴുന്നത് മതങ്ങളുടെ സദാചാര പോയ്മുഖങ്ങളാണ്. മതമാണ് എല്ലാത്തിനും പ്രതിവിധി എന്ന അവരുടെ നുണക്കഥകളാണ്. ലോകം നേരിടുന്ന സമലമാന രോഗങ്ങള്ക്കും ഒറ്റമൂലി മതമാണെന്ന പ്രഖ്യാപനങ്ങങ്ങളാണ്. സദാചാരത്തിന്റെയും, സംസ്കാരത്തിന്റെയും അപ്പോസ്തലന്മാരും, മൊത്തകച്ചവടക്കാരും തങ്ങളാണെന്ന നിറം പിടിപ്പിച്ചു പെരുപ്പിച്ച പച്ച നുണകളാണ്.
മതം ഒന്നിനും പ്രതിവിധിയല്ല എന്ന തിരിച്ചറിവാണ് ഈ സംഭവങ്ങള്‍ നല്കുന്ന ഗുണപാഠങ്ങള്‍. മനുഷ്യന്‍ നന്നാകാത്തിടത്തോളം മതങ്ങള്ക്ക് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല. മനുഷ്യന്‍ നന്നായാല്‍, പിന്നെ അവിടെ മതങ്ങളുടെ സ്വര്ഗ്ഗവും നരകവും കാട്ടിയുള്ള വിരട്ടലിനു പ്രസക്തിയില്ല. മനുഷ്യനെന്നും മതത്തെയും, ദൈവത്തെയും പേടിച്ചിട്ടെയുളളു. ഭക്തിയും , വിശ്വാസവും കാപട്യമാണ്.ഈ പേടിയുടെ ഒരു ഉപോല്പ്പന്നം എന്ന് വേണം കരുതാന്‍. അത്കൊണ്ട്, കുഞ്ഞുങ്ങങ്ങളെ സ്കൂളിലും, മദ്രസ്സകളിലും, കോണ്‍വെന്റിലും അയക്കുന്നവര്‍ സൂക്ഷിക്കുക. നിങ്ങളുടെ കുട്ടികളെ ഒരു മതവും രക്ഷിക്കില്ല. നിങ്ങള്‍ സൂക്ഷിച്ചാല്‍ നിങ്ങള്ക്ക് നല്ലത്.
Subscribe to:
Posts (Atom)