Monday, December 21, 2015

അധ്യാപക നിയമന തീവെട്ടിക്കൊള്ള !

ഇവിടെ എല്ലാരും ആടിക്കൊണ്ടിരിക്കുമ്പോള്‍ ചുളുവില്‍ തീവെട്ടി കൊള്ള നടക്കുന്നു. മാധ്യമങ്ങളെ സരിതയുടെയും, ബിജുവിന്‍റെയും, വെള്ളാപ്പിള്ളിയുടെയും, പിതൃശൂന്യ മേഘസന്ദേശത്തിന്‍റെയും പിറകെ ഓടിച്ചു കോടികള്‍ ആണ് വാരിക്കൂട്ടുന്നത് സര്‍ക്കാര്‍ !.
സര്‍ക്കാര്‍ ഒരു അഴകൊഴമ്പന്‍ നിയമഭേദഗതി കൊണ്ട് വന്നു.അധ്യാപക നിയമനവുമായി ബന്ധപ്പെട്ട്. തല്‍പ്പരകക്ഷികളോട് കേസ് കൊടുക്കാനും പറഞ്ഞു. സര്‍ക്കാര്‍ അങ്ങിയില്ല. രോഗി ഇച്ഛിച്ച പോലെ വൈദ്യന്‍ വിധിച്ചു. ഭേദഗതി തള്ളി. ഇത് തന്നെയാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചതും. കക്ഷികളെ കൊണ്ട് കോടതിയില്‍ കേസ് കൊടുപ്പിച്ചു കേസ് തോറ്റ് കൊടുക്കുക ഇവിടെ സ്ഥിരം പരിപാടി ആണ്. ഐസ് ക്രീം കേസിലും നാം കണ്ടതാണു. ചിലര്‍ മാണിയുടെ കേസിലും കോടതില്‍ പോയിട്ടുണ്ട്.
മൊത്തം അധ്യാപക ഒഴിവുകള്‍ പതിനായിരത്തില്‍ അധികം വരും എന്ന് മംഗളം ദിനപത്രം പറയുന്നു. ചുരുങ്ങിയ കോഴ ഇരുപത്തി അഞ്ചു ലക്ഷം. അതായത്, ചുരുങ്ങിയത് 3,000 കോടി ഒറ്റയടിക്ക് കീശയില്‍.
ചോദ്യം ഇതാണ്: ഇതില്‍ മുഖ്യമന്ത്രിക്ക് എത്ര? സഹ മന്ത്രിമാര്‍ക്ക് എത്ര? വിദ്യാഭ്യാസ മന്ത്രിക്ക് എത്ര? മുസ്ലീം ലീഗിന് എത്ര?
വിദ്യാഭ്യാസ വകുപ്പ് ഈജിയന്‍ തൊഴുത്താണ് എന്ന് പറഞ്ഞവര്‍ ഒക്കെ ഇപ്പോള്‍ എവിടെ പോയി?

തണ്ണീര്‍ തടവും, പതിനായിരവും

ഉണരൂ സഹോദരങ്ങളെ, ഇവിടെ തീവെട്ടി കൊള്ള നടന്നു കൊണ്ടിരിക്കയാണ് .
സര്‍ക്കാര്‍ തണ്ണീര്‍തട നിയമത്തില്‍ ഭേദഗതി കൊണ്ട് വന്നു. നെല്‍ വയല്‍ നികത്താന്‍. സര്‍ക്കാരിന്റെ തന്നെ ബിനാമികള്‍ അതിനെതിരെ കേസ് കൊടുത്തു. സ്വാഭാവികം ആയും സര്‍ക്കാര്‍ കേസ് തോറ്റ് കൊടുത്തു. ഇപ്പോള്‍ വിധി വന്നിരിക്കുന്നു. 2008 നു മുന്പ് നികത്തിയത് ആണെന്ന് ഏതെങ്കിലും വില്ലേജ് ഓഫീസ്സറെ കൊണ്ട് ഇത്തിരി ചില്വാനം കൊടുത്ത് എഴുതി വാങ്ങിയാല്‍ മതി. നിങ്ങള്‍ക്ക് ആ പാടം നികത്തി എടുക്കാം. കെട്ടിടം പണിയാം. ഒരു വശത്ത് കൃഷി പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ കോടികള്‍ മുടക്കുന്നു. മറുവശത്ത് പാടങ്ങള്‍ നികത്തിയെടുക്കുന്നു.
ഇപ്പോഴത്തെ സ്ഥിതിയില്‍ ഏകദേശം 25,000 ഹെക്ടര്‍ പാടങ്ങള്‍ ഈ വകുപ്പില്‍ വരുമത്രേ. അതായത്, സെന്റിന് പതിനായിരം വെച്ച് പിരിച്ചാല്‍ ഏകദേശം പതിനായിരം കോടി വരുന്ന ഒരു വന്‍ അഴിമതി.
നമുക്ക് റീമ കല്ലിങ്കല്‍ ഡാന്‍സ് ചെയ്തപ്പോള്‍ ധരിച്ചിരുന്ന വസ്ത്രത്തിന്‍റെ നിറം ഏത്, ജാനുവിന് താളം പിഴച്ചോ, ചെന്നിത്തലയുടെ കത്ത് എഴുതിയത് ആര്, സരിതയുടെ കത്തില്‍ ശരിക്കും എത്ര പേജ് ഉണ്ടായിരുന്നു എന്നൊക്കെ ചര്‍ച്ച ചെയ്യാം !

കോഴിക്കോട് സര്‍വ്വകലാശാലയും സദാചാരവും

സദാചാരം എന്ന് കേട്ടാല്‍ മുസ്ലീം ലീഗിനും ഇതര സമുദായ സംഘടനകള്‍ക്കും ഇരിക്കപ്പൊറുതി ഉണ്ടാകില്ല.പിന്നെ, ഹദീസും, ആയത്തും, ശരീയത്തും, ഖുറാനും ഒക്കെ നിവര്‍ത്തിയിട്ടു വായന തുടങ്ങും . പക്ഷെ, സംഗതി നമ്മുടെ നേര്‍ക്കാണെങ്കിലോ? മറ്റൊരു മുഖമാണു. അതാണ്‌ വി.പി.റജീന കേസിലും, മറ്റനേകം കേസിലും കണ്ടത്. ഇപ്പോള്‍ ഇതാ, കോഴിക്കോട് സര്‍വ്വകലാശാലയില്‍ പെണ്‍കുട്ടികളുടെ നേരെ അതിക്രമം നടന്നിരിക്കുന്നു. പ്രതിസ്ഥാനത്ത് നമുക്ക് വേണ്ടപ്പെട്ടവരും. അപ്പോള്‍, സദാചാരക്കാര്‍ തിരിച്ചു ചോദിക്കുന്നു :
"എന്താ അന്‍റെ സാമാനം  തേഞ്ഞു പോക്വോ?"
എം.എസ്.എഫ്.നിവേദനം കൊടുത്തു. ഇരകളെ കോളേജില്‍ നിന്ന് പുറത്താക്കണം എന്ന്. ഉടനെ മൂത്ത ലീഗ് ഭരിക്കുന്ന സെനറ്റ് പ്രമേയം പാസാക്കി . യു.ജി.സിക്കും, വി.സി ക്കും, ഹൈക്കോടതിക്കും പരാതി കൊടുത്ത പെണ്‍കുട്ടികള്‍ക്ക് എതിരെ നടപടി എടുക്കണം! എന്തൊരു സദാചാരബോധം!
ഇതൊക്കെ നടക്കും. രാഷ്ട്രീയത്തിന്‍റെ പേരില്‍ സ്കൂള്‍ അധ്യാപകനെയും, മദ്രസ അധ്യാപകനെയും മറ്റും വി.സി.ആക്കിയാല്‍. ഇതിനപ്പുറം നടക്കും, പള്ളി മുക്രി ആകാനുള്ള യോഗ്യത പോലും ഇല്ലാത്തവരെ പാര്‍ട്ടിക്ക് വേണ്ടി കുറെ നോട്ടീസ് ഒട്ടിച്ചിട്ടുണ്ട് എന്ന പേരില്‍ സെനറ്റും , സിണ്ടികേറ്റും മെമ്പര്‍മാര്‍ ആക്കിയാല്‍. ഇതിലപ്പുറം നടക്കും, വിദ്യാഭ്യാസ വകുപ്പില്‍ ഉന്നത സ്ഥാനത്ത് ഖുറാന്‍ തിരിച്ചും മറിച്ചും വായിക്കും എന്ന ഒരൊറ്റ യോഗ്യതയുടെ പേരില്‍ നിയമനം നടത്തിയാല്‍.
നീയൊക്കെ ആദ്യം പോയി മദ്രസയുടെയും, പള്ളിയുടെയും നിലം തുടച്ചു പഠിക്കെടാ എന്ന് പറയാന്‍ ചങ്കൂറ്റം ഉള്ളവര്‍ ഇല്ലാത്ത നാട്ടില്‍, റജീനമാരും, കോഴിക്കോട് കാമ്പസിലെ പേരറിയാത്ത പെണ്‍കുട്ടികളും ഇനിയും ഉണ്ടായിക്കോണ്ടേ ഇരിക്കും. അവരുടെയൊക്കെ മാനം പോകുമ്പോള്‍, "നിന്‍റെ സമാനം  എന്താ തേഞ്ഞു പോകുന്നതാണോ" എന്ന ചോദ്യവും ഉയരും. ഏതെങ്കിലും മുസ്ലീം പെണ്‍കുട്ടിയോട് ഇതര മതസ്ഥന്‍ സംസാരിക്കുമ്പോള്‍ മാത്രം ഇവന്‍റെയൊക്കെ സദാചാര ലിംഗവിജ്രംഭണം നടക്കും!
വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ജാതി-മത-രാഷ്ട്രീയ നിയമനം എടുത്തു കളയണം എന്ന് പറയാന്‍ ആണായി പിറന്നവര്‍ ആരും ഇല്ലേ നമ്മുടെ നാട്ടില്‍ ?