Saturday, November 28, 2015

ഉതാദ്മാരുടെ കുസൃതികള്‍


ചില കണ്ടുപിടുത്തങ്ങള്‍ അങ്ങിനെ ആണ്. അത് നിലവിലുള്ള എല്ലാത്തിനെയും മാറ്റി മറിക്കും. വിശ്വാസം, ശാസ്ത്രം, അറിവ്, ആചാരം, ഉല്പത്തി എന്ന് വേണ്ട സകലമാന ചിന്താഗതിയെയും ഇത് മാറ്റി മറിക്കും! പുതിയ അറിവിലേക്ക് വെളിച്ചം വീശും. ആദിയും, അന്ത്യവും ഇല്ലാത്ത എല്ലാ സമസ്യകള്ക്കും ഉത്തരം കണ്ടെത്തും. വിപ്ലവം എന്നൊക്കെ കമ്യൂണിസ്റ്റുകള്‍ പറയും. കാര്യമാക്കേണ്ട. വിവരം ഇല്ലാത്തത് കൊണ്ട് പറയുന്നതാണ്. ഇതൊന്നുമല്ല വിപ്ലവം എന്ന് ആര്ക്കാണ് അറിയാത്തത് ! 

അതുപോലെ ഒരു കണ്ടു പിടിത്തമാണു നമ്മുടെ വലിയ ഉസ്താദ് നടത്തിയിരിക്കുന്നത്. ഇത് ഉണ്ടാക്കുന്ന പൊല്ലാപ്പ് ചില്ലറയൊന്നും ആകില്ല. നിലവിലുള്ള, ശരീര ശാസ്ത്രം, ജന്തു ശാസ്ത്രം, ലോകാരംഭം, ഭൌമ ഘടന, അന്തരീക്ഷ മലിനീകരണം, സ്വര്ഗ്ഗം , നരകം, ഡി.എന്‍.എ, ജീവ രഹസ്യം എന്നിവയെ കുറിച്ച് നിലവില്‍ ഉള്ള എല്ലാ അറിവുകളും തിരുത്തി എഴുതേണ്ടി വരും. ആശാന്‍റെ നിഗമനത്തില്‍ നരവംശശാസ്ത്രം തന്നെ തെറ്റാണ്. ആദ്യം ആദം. പിന്നെ ടിയാന്‍റെ ഒരു വാരിയെല്ല് ഊരി ഹവ്വ എന്നാണല്ലോ നാസയും, ശാസ്ത്രലോകവും അംഗീകരിച്ച നരവംശ ശാസ്ത്രം. എന്നാല്‍ സംഗതി അങ്ങിനെ അല്ല. രണ്ട് പേരെയും പടച്ചവന്‍ ഒരേ അച്ചില്‍ ആണ് വാര്‍ത്തത്. നല്ല പശിമയുള്ള മണ്ണ് തേടി പടച്ചവന്‍ കുറെ നടന്നു. അക്കാലത്ത് ഇന്നത്തെ പോലെ ഈ ഹലാക്കിലെ പോലെ ആശയ വിനിമയവും, ഉപഗ്രഹവും ഒന്നും ഇല്ലാത്തത് കൊണ്ട് നടക്കുക തന്നെ! അപ്പോള്‍ ആണു ഒരു ജിന്ന് വന്നു പറഞ്ഞത്, ചൈനയില്‍ അതിനു പറ്റിയ മണ്ണ് ഉണ്ടെന്ന്! ചൈനീസ് ക്ലേ എന്നൊക്കെ കുരുത്തം കേട്ടവര്‍ പറയും. അങ്ങിനെ മക്കയില്‍ നിന്ന് കുറച്ചു മണലും വാരി പടച്ചവന്‍ ചൈനയിലേക്ക് വണ്ടി വിട്ടു. (മണല്‍ എന്തിനാണ് എന്ന് ചോദിക്കരുത്. മനസിലായില്ല എങ്കില്‍ സ്വകാര്യമായി പറഞ്ഞു തരാം. ഈ മണല്‍ ചേര്ന്നാ ണ് എല്ലാകുന്നത്! ഗോട്ട് മി?) അവിടെ വെച്ച് മണ്ണും, മണലും (എന്തു കൊണ്ട് മണല്‍ മക്കയില്‍ നിന്ന് എന്ന് വീണ്ടും ചോദ്യം വരും: വിശ്വാസിക്ക് ദൃഷ്ടാന്തം ഉണ്ട് എന്ന് മാത്രം മനസിലാക്കിയാല്‍ മതി) കുഴച്ച് ഒരേ അച്ചില്‍ രണ്ടെണ്ണത്തിനെ വാര്ത്തു. വീണ്ടും, ചോദ്യം ചോദിക്കാം. അവിശ്വാസി അങ്ങിനെ ആണ്. എന്ത് കൊണ്ട് നല്ല ഫലഭൂയിഷ്ടമായ മണ്ണുള്ള ഇന്ത്യ വിട്ട് ചൈനയില്‍ പോയി? അതിനും ഉത്തരം ഉണ്ട്. പടച്ചവന്‍ ഇല്ലാ എന്നാണല്ലോ കമ്യൂണിസ്റ്റുകള്‍ പറയുന്നത്. അവര്ക്കും വേണ്ടേ, ഒരു ദൃഷ്ടാന്തം! എന്നിട്ട് പടച്ചവന്‍ കയ്യില്‍ പുരണ്ട മണ്ണ് മഞ്ഞ നദിയില്‍ കഴുകി കളഞ്ഞു. ആ മണ്ണ് കലര്ന്ന്ത് കൊണ്ടാണ് ഇന്നും മഞ്ഞ നദിക്ക് മഞ്ഞ നിറം (വിശ്വസിക്കുന്നവര്ക്ക് ദൃഷ്ടാന്തം ഉണ്ട്!) അങ്ങിനെയാണു സൃഷ്ടിയുടെ ഉത്ഭവം. അതും ചൈനയില്‍ വെച്ച്! എന്നിട്ടും, ഈ കുരുത്തം കെട്ട ചൈനക്കാര്‍ പറയുന്നു, മനുഷ്യന്റെര സൃഷ്ടിയില്‍ പടച്ചോന് ഒരു പങ്കും ഇല്ലെന്ന് ! ഹറാം പിറന്നവര്‍ എന്ന് മാത്രം പറഞ്ഞാല്‍ മതിയോ? ഇതല്ലേ സാര്‍, ശരിക്കും അസഹിഷ്ണുത!
ഇവിടെ മറ്റൊരു കാര്യം കൂടെ ഓര്ക്ക ണം. ഉസ്താദിന്‍റെ കണ്ടുപിടുത്ത പ്രകാരം വാരിയെല്ല് സിദ്ധാന്തം തന്നെ പൊളിയുകയാണ്. ആണിന്‍റെ വാരിയെല്ല് ഊരിയൊന്നും അല്ല പെണ്ണിനെ ഉണ്ടാക്കിയത്. വിശ്വാസികള്ക്ക് ദൃഷ്ടാന്തം ഉണ്ട്. അവരെ ഉണ്ടാക്കിയ അച്ച് ആരും കാണാതെ കമ്യൂണിസ്റ്റുകാര്‍ ചൈനയിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ആ രഹസ്യം അവര്‍ പുറത്ത് പറയില്ല. പറഞ്ഞാല്‍ അവരുടെ ഭൌദിക വാദം പൊളിയില്ലേ? 

ആദി സൃഷ്ടി ഇവരായിരുന്നു. ഇവരില്‍ ആണും പെണ്ണും വകതിരിവ് ഇല്ലായിരൂന്നു. തിന്നും, കുടിച്ചും, കളിച്ചും, അടി കൂടിയും അവര്‍ നടന്നു . (ഇവിടെ ഓര്ക്കേണ്ട ഒരു കാര്യം, ഭിന്ന ലിംഗക്കാരെ നാം കളിയാക്കരുത്. നമ്മുടെ പരമ്പരയുടെ ആദ്യ കണ്ണി അവരാണ്). കാലം കുറെ കഴിഞ്ഞപ്പോള്‍ ഇവര്ക്ക് ജീവിതം തന്നെ വല്ലാതെ ബോറടിക്കുന്നതായി തോന്നി. ലഹരി മരുന്നോ, പേരിനു ഒരു കഞ്ചാവ് കൃഷിയോ ഒന്നും ഉണ്ടായിരുന്നില്ല. ഹവ്വ എപ്പോഴും നമ്മുടെ ഫേസ് ബുക്ക്‌ ചാറ്റികളെ പോലെ ‘ബോറടിക്കുന്നെടാ” എന്ന് പറയാന്‍ തുടങ്ങി. തിന്നുക, കുടിക്കുക , വിസര്ജ്ജി ക്കുക എന്നല്ലാതെ വേറെ പണി ഒന്നും ഇല്ലായിരുന്നല്ലോ. അന്നാണെങ്കില്‍ ഫേസ് ബുക്ക്‌ പോലും ഇല്ല. പേരിന് ഒരു രാഷ്ട്രീയ പാര്ട്ടിപോലും ഇല്ലാത്ത കാലം. അല്ലെങ്കില്‍ ബജറ്റ് കാണിച്ചെങ്കിലും ബോറടി മാറ്റാമായിരുന്നു. അല്ലെങ്കില്‍ ഇതര ജീവജാലങ്ങളെ കൂട്ടി ഒരു സമരമോ ഹര്ത്താലോ എങ്കിലും സംഘടിപ്പിച്ചു നാല് മുദ്രാവാക്യം വിളിച്ചു നമ്മുടെ നേതാക്കളെ പോലെ സമയം കൊല്ലാമായിരുന്നു ! അതും പോട്ടെ. നേരം പോക്കാന്‍ ഒരു ചുംബന സമരം പോലും ഇല്ലാത്ത കാലം !

ഒരു ദിവസം ആ വഴിക്ക് വന്ന പടച്ചവനോട് ഇവര്‍ സങ്കടം ബോധിപ്പിച്ചു. യാ റബ്ബേ.. സംഗതി വളരെ മോശം.. ഇവിടെ ഒറ്റക്ക് ഇരുന്നു മടുത്തു . ഒന്നുകില്‍ വല്ല പണിയും താ. അല്ലെങ്കില്‍, ഞങ്ങളെയും കൂടി സ്വര്ഗ്ഗ്ത്തില്‍ കൊണ്ട് പോ. പടച്ചോന്‍ ഒരു നിമിഷം ആലോചിച്ചു. ഇവരെ സ്വര്ഗ്ഗത്തില്‍ കൊണ്ട് പോയാല്‍ ഇവര്‍ തനിക്ക് പണി തരും. പണ്ട് ഇബിലീസിനെ ഉണ്ടാക്കിയ പോലെ ഇരിക്കും. പടച്ചോന്‍ ആണെന്ന് കരുതി അബദ്ധം എപ്പോഴും ചെയ്‌താല്‍ ആളുകള്‍ കളിയാക്കില്ലെ ! പിന്നെയും പണി കിട്ടി അല്ലെ, എന്ന് ചോദിക്കില്ലേ ! അത് വേണ്ട. 

പടച്ചവന്‍ പറഞ്ഞു: ഒരു കാര്യം ചെയ്യാം. ഞാന്‍ നിങ്ങള്ക്ക് ലോകത്ത് ഏറ്റവും വലിയ വിനോദത്തിനു ഉള്ള ഒരു സൂത്രം ഒപ്പിച്ചു തരാം. അതിന്റെേ പേരാണ് സെക്സ്. ഭക്ഷണം കഴിക്കുക. സെക്സില്‍ ഏര്പ്പെടുക . വിശ്രമിക്കുക. വീണ്ടും ഭക്ഷണം... സെക്സ് ..ഭക്ഷണം.. സെക്സ്...അപ്പോള്‍ ഈ ബോറടി ഉണ്ടാകില്ല.
അങ്ങിനെ ദൈവം രണ്ടെണ്ണത്തിനെയും കൂട്ടി മക്കയിലേക്ക് പോയി. വേണമെങ്കില്‍ ആദ്യത്തെ ഹജ്ജ് എന്ന് ഇത് തിരുത്തി വായിക്കാം എന്ന് ഉസ്താദ് പറയുന്നുണ്ട്. അത് വേണ്ട. അപ്പോള്‍ എല്ലാം തിരുത്തേണ്ടി വരും!

അവിടെ വെച്ച് രണ്ടെണ്ണത്തിനെയും ഓപ്പറേഷന്‍ തിയേറ്ററില്‍ കയറ്റി. കൂട്ടത്തില്‍ അല്പം വികൃതി കൂടുതല്‍ ഉള്ള ഹവ്വയുടെ ഗുഹ്യഭാഗത്ത് നിന്ന് ഒരു കഷ്ണം മാംസം മുറിച്ചെടുത്തു. അത് മറ്റവന്റെ അതെ സ്ഥാനത്ത് വെച്ച് പിടിപ്പിച്ചു. അപ്പോള്‍ ഒരാള്ക്ക് ഒരു ദ്വാരവും, ഒരാള്ക്ക് ഒരു മാംസപിണ്ഡവും. അതിനു ജനനേന്ദ്രിയം എന്ന പേരും നല്കി (അശ്ലീലം എന്നൊന്നും മുറവിളി കൂട്ടേണ്ട. അനാട്ടമി.വെറും അനാട്ടമി) ഒന്നിനു പെണ്ണ് എന്നും, മറ്റേതിനെ ആണ് എന്നും വിളിച്ചു. ബാക്കി ഉണ്ടായിരുന്ന മാംസം സ്ത്രീയുടെ നെഞ്ചില്‍ വെച്ച് പിടിപ്പിച്ചു. പടച്ചോന്‍ ക്ലോസപ്പില്‍ ഒന്ന് നോക്കി. സെല്ഫി എടുത്ത് നോക്കി. അറുബോ ര്‍ . ഒരു ചേര്ച്ചയും ഇല്ല. ഛീ.. ഒറ്റ മുലച്ചി എന്ന് വികൃതി പിള്ളേര്‍ വിളിക്കും. അത് വേണ്ട. ഒന്ന് രണ്ടാക്കി കൊടുത്തു. ബാക്കിയുള്ള പൊട്ടും പൊടിയും എടുത്ത്, പുരുഷുവിന്‍റെ ജനനേന്ദ്രിയത്തിന് ഒരു തൊപ്പിയും ഉണ്ടാക്കി. മുറിവ് ഉണങ്ങുമ്പോള്‍ മുറിച്ചു കളയണം എന്ന വ്യവസ്ഥയില്‍. വല്ലാതെ സെന്സിറ്റീവ് ആയ അഗ്രഭാഗം ഈച്ച വന്നു ശല്യം ചെയ്യാതിരിക്കാന്‍ ആണ് .. എന്നാല്‍, നോക്കൂ, മുറിവ് ഉണങ്ങിയിട്ടും, എത്രയോ തലമുറകള്‍ കഴിഞ്ഞിട്ടും ഇവിടെ ചിലര്‍ ആ തൊപ്പി മുറിച്ചു മാറ്റാതെ ഒരു നാണവും ഇല്ലാതെ നടക്കുന്നു. ഹറാമിക ള്‍ എന്നല്ലാതെ എന്ത് പറയാന്‍! 

പിന്നീട് പടച്ചോന്‍ രണ്ടു പേരുടെയും തലയില്‍ വെള്ളം മന്ത്രിച്ചൂതി തെളിച്ചു. അവര്ക്ക് അന്യോന്യം കലശലായ അനുരാഗം ഉണ്ടായി. ആദ്യാനുരാഗം. നോട്ട് ദ പോയിന്റ് ! ആപ്പിളിന്‍റെയും, സാത്താന്‍റെയും, പാമ്പിന്‍റെയും തിയറി ഇവിടെ പൊളിയുക ആണ്.
അപ്പോള്‍ സംഗതി വ്യക്തം. ഇതാണ് ഉസ്താദിന്‍റെ തിയറി. സ്ത്രീയുടെ സ്വകാര്യ ഭാഗത്ത് നിന്ന് കുറെ മാംസം നഷ്ടപ്പെട്ടിരിക്കുന്നു. അതിന്‍റെ ഗുണഭോക്താവ് പുരുഷന്‍ ആണ്. അതിനാല്‍, സ്ത്രീ പുരുഷനെക്കാളും എന്തോ കുറവുള്ളവള്‍ തന്നെ! ആരാ കുറവ് വരുത്തിയത്? പടച്ചവന്‍. അതിനാല്‍, അതിനെ ചോദ്യം ചെയ്ത് സ്ത്രീയും പുരുഷനും തുല്യരാണ് എന്ന് വാദിക്കുന്നത് പടച്ചോന് നിരക്കാത്ത കാര്യം ആണ്! സ്ത്രീക്ക് കുറവുണ്ട്. അതാണ്‌ തിയറി ! മാത്രമല്ലോ, വികാരം ഉണ്ടാക്കി കൊടുത്തപ്പോള്‍, ഹവ്വ പടച്ചോനെ കെട്ടി പിടിച്ചു ഉമ്മ കൊടുത്ത് കൊണ്ട് പറഞ്ഞു : താങ്ക്യൂ ഡാ എന്ന്. അപ്പോള്‍ പടച്ചോന്‍ പറഞ്ഞു പിന്നെ ഒരു കാര്യം. നിന്‍റെ ജോലി പെറ്റ് കൂട്ടുക ആണു. എനിക്ക് പണ്ടത്തെ പോലെ എപ്പോഴും വന്നു ഈ അച്ചില്‍ വാര്‍ത്ത് തരാന്‍ പറ്റില്ല. അതിനാല്‍ നീ പേറു മുടക്കരുത്. അതാണു നിന്‍റെ പണി !

നോക്കണം, സഖാക്കളെ, അതാണ്‌ ഈ ഹറാം പെറന്നവര്‍ തിരുത്തുന്നത്! സമത്വം വേണമത്രേ! അന്ന് ഹവ്വ തന്ന വാക്കിനു വിരുദ്ധം ആണിത്! പടച്ചോന് നിരക്കാത്ത കാര്യം!
ഇവിടെ വേറൊരു പ്രശ്നം ഉണ്ട്. ജിജി തോംസനെ പോലുള്ള സുവിശേഷക്കാര്ക്ക് പണിയായി. കിത്താബില്‍ ചെറിയ തിരുത്തല്‍ വരുത്തണം. അത് അനുസരിച്ച് സുവിശേഷം വീണ്ടും കാണാപാഠം പഠിക്കണം. പുതിയ പതിപ്പില്‍ ആദവും , ഹവ്വയും, ആപ്പിളും, സാത്താനും ഒന്ന് ഉണ്ടാകില്ല. സാത്താന്‍റെ പണിയും കൂടെ പടച്ചോന്‍ ആണ് ചെയ്തത് എന്ന ഒരു തിരുത്ത് വരുത്തണം ! ആദ്യം ഭൂമി, പിന്നെ ആകാശം, പിന്നെ മനുഷ്യന്‍, അത് കഴിഞ്ഞു സ്റ്റഡി ലീവ് എന്നൊന്നും പറഞ്ഞു നടക്കരുത്. ശാസ്ത്രജ്ഞരും വെറുതെ ഇരിക്കേണ്ട. ഉല്പത്തിയെ കുറിച്ചുള്ള എല്ലാ നിഗമനങ്ങളും തിരുത്തണം. നിങ്ങള്‍ പറയുന്നപോലെ ബിഗ്‌ ബാംഗ്, തേങ്ങാക്കുല, വെള്ളം, അമീബിയ, നരവംശം, ഡാര്‍വിന്‍, കുരങ്ങ്, ചന്ദനത്തിരി, കരിക്കിന്‍ വെള്ളം എന്നൊന്നും പറഞ്ഞു മേലില്‍ ആളുകളെ പറ്റിക്കാന്‍ ഇറങ്ങരുത്!

Saturday, October 10, 2015

വിദ്യാഭ്യാസ മേഖലയും, ലീഗും, മെത്രാന്മാരും !

ഇതോടൊപ്പം കൊടുക്കുന്ന ഫോട്ടോ ഇന്നത്തെ മനോരമയുടെ മുഖപ്രസംഗം ആണ്. ഒരാഴ്ച ആയി വിദ്യാഭ്യാസ മേഖലയിലെ ഈജിയന്‍ തൊഴുത്തിനെ കുറിച്ചുള്ള പരമ്പരയുടെ പരി സമാപ്തിയില്‍ ആണു മുഖപ്രസംഗം !  ലോകത്ത് ഇത്രയും വൃത്തി കെട്ട ഒരു വിദ്യാഭ്യാസ സമ്പ്രദായം ഉണ്ടാകില്ല എന്ന് മനോരമ സ്ഥാപിക്കുന്നു. എന്നിട്ടും അതിനെതിരെ പ്രതികരിക്കാത്തവരെ ഓര്‍ത്ത് വിലപിക്കുന്നു.

സത്യത്തില്‍ ഇത് മനോരമ തന്നെയാണോ പറയുന്നത് എന്ന് അത്ഭുതം തോന്നി. യു.ഡി.എഫിനെ എക്കാലത്തും കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിച്ച മനോരമ. വിദ്യാലയങ്ങളില്‍ സമരം ചെയ്യുന്നവരെ വെടി വെച്ച് കൊല്ലണം എന്ന് ഇടയ ലേഖനം ഇറക്കിയ മനോരമ ഇപ്പോള്‍ വിദ്യാഭ്യാസ മേഖലയിലെ   ഈജിയന്‍ തൊഴുത്തിനെതിരെ എന്താണ് പ്രതികരിക്കാത്തത് എന്ന് പൊതു സമൂഹത്തോട് ചോദിക്കുമ്പോള്‍ എന്‍റെ തലമുടി പോലും രോമാഞ്ചം കൊണ്ട് ഫ്രീക്കന്‍ ആകുന്നു.  സ്വാശ്രയ മേഖലയിലെ ചൂഷണത്തെയും കെടുകാര്യസ്തതയെയും കുറിച്ച് അലമുറ ഇടുമ്പോള്‍ ശരിക്കും എന്‍റെ ചങ്ക് തകര്‍ന്നു !

എന്തായാലും പ്രശ്ന പരിഹാരത്തിന് വേണ്ടി പാഴൂര്‍ പടി വരെ പോകാതെ തന്നെ അരിയാഹാരം കഴിക്കുന്നവര്‍ക്ക്  കാര്യം പിടി കിട്ടി. കഴിഞ്ഞ അഞ്ചു വര്ഷം ലീഗാണ് വിദ്യാഭ്യാസ മന്ത്രി. അതിനു മുന്പ് എം. എ ബേബി . അതിനു മുന്‍പേ വീണ്ടും ലീഗ്. ചുരുക്കം. മെത്രാന്മാരുടെ കയ്യില്‍ നിന്ന് വിദ്യാഭ്യാസം പോയിട്ട് പതിറ്റാണ്ടുകള്‍ പോയിരിക്കുന്നു. ഇതെങ്ങിനെ മനോരമക്ക് സഹിക്കും ? അല്ലെങ്കില്‍, പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്ത, നിയമ സഭ തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിയ ഈ അവസരത്തില്‍ ഈ വെടി മനോരമ പൊട്ടിക്കുമോ ? അല്ലെങ്കില്‍, മറ്റു വകുപ്പുകളെ കുറിച്ച് സത്യസന്ധമായി ഇതുപോലെ എഴുതാന്‍ മനോരമ മിനക്കെടുമോ ? ലീഗ് തന്നെ ഭരിക്കുന്ന പൊതുമരാമത്തിലെ സ്ഥിതി എന്താണു ?  ഇല്ല. ഉണ്ടാകില്ല. കാരണം, ഈ മുഖപ്രസംഗവും, പരമ്പരയും മെത്രാന്‍മാര്‍ക്ക് വേണ്ടിയുള്ള ഇടയ ലേഖനം ആണ്.   

Thursday, September 24, 2015

ബലിപെരുന്നാള്‍



ബലി പെരുന്നാള്‍

ബലി പെരുന്നാള്‍ ഒരു അന്ധവിശ്വാസം ആണ്. അപകടകരമായ അന്ധവിശ്വാസം. എന്നാല്‍ ഭൂരിപക്ഷം മുസ്ലീങ്ങളും അതിന്‍റെ കാതല്‍ അറിയാതെ ഒരു വിശ്വാസത്തിന്‍റെ പേരില്‍ അതില്‍ ആവേശം കൊള്ളുക ആണ്. അതിനു ആ പാവങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. കാരണം, പുരോഹിതന്മാര്‍ അവരെ പഠിപ്പിച്ചു വെച്ചിട്ടുള്ളത്‌ അങ്ങിനെയാണ്. അതിന്‍റെ പേരില്‍ അവരെ അവഹേളിക്കാനോ, അവമതിക്കാനോ അല്ല ഈ കുറിപ്പ് ! വിശ്വാസം അവരെ രക്ഷിക്കട്ടെ. എന്നാല്‍, ഒരു ചെറിയ ഭൂരിപക്ഷം എങ്കിലും ചരിത്ര സത്യം മനസിലാക്കട്ടെ എന്ന സദുദ്ദേശം മാത്രമേ ഈ കുരിപ്പിനുള്ളൂ. അല്ലാതെ, ആരെയും വേദനിപ്പിക്കാന്‍ അല്ല.

ഇബ്രാഹിം നബി വിവാഹം കഴിച്ചത് കുലീനയും, സുന്ദരിയും, ധനാഡ്യയും ആയ ഒരു യുവതിയെ ആണ്. അവരുടെ പേര്‍ സാറ എന്നായിരുന്നു. ഇബ്രാഹിമിന് ഭാര്യയോട് അളവറ്റ സ്നേഹം ആയിരുന്നു. എന്നാല്‍, വളരെ കാലം കഴിഞ്ഞിട്ടും അവര്‍ക്ക് കുട്ടികള്‍ ഉണ്ടായില്ല. ബഹു ഭാര്യത്വം അനുവദനീയം ആയിരുന്നു എങ്കിലും സ്വന്തം ഭാര്യയോടു ഉള്ള മമത കാരണം നബി വേറൊരു വിവാഹത്തിനു തുനിഞ്ഞില്ല. എന്നാല്‍, ഒരു കുട്ടി ഇല്ലെങ്കില്‍ തന്‍റെ വംശ പരമ്പരക്ക് അന്ത്യം സംഭവിക്കും എന്നോര്‍ത്ത് നബി ഏറെ ആകുലന്‍ ആയിരുന്നു. ഒരു ദിവസം നബി ഒരു നിര്‍ദ്ദേശം വെച്ചു. കൊട്ടാരത്തില്‍ ധാരാളം അടിമ സ്ത്രീകള്‍ ഉണ്ട്. അവരെ ലൈംഗികമായി ഉപയോഗിക്കുന്നത് നിയമ വിരുദ്ധം ആയിരുന്നില്ല. അതിനാല്‍ ഒരു അടിമയുമായി ബന്ധപ്പെട്ട് പരിഹാരം തേടാം എന്ന് തീരുമാനിച്ചു. ഭാര്യയുടെ അനുമതിയും വാങ്ങി. അങ്ങിനെ കൂട്ടത്തില്‍ ഏറ്റവും സുന്ദരി ആയ അടിമയെ തിരഞ്ഞെടുത്ത്. അവരുടെ പേര്‍ ഹജര്‍ എന്നായിരുന്നു. അവര്‍ ബന്ധപ്പെട്ടു. അങ്ങിനെ ഒരു കുട്ടി ജനിച്ചു. ഇസ്മായില്‍ എന്ന് പെരും ഇട്ടു. 

എന്നാല്‍, കുറച്ചു കഴിഞ്ഞപ്പോള്‍ ഭാര്യക്ക് വിമ്മിഷ്ടം കൂടി. അടിമയുമായി ഭര്‍ത്താവ് കൂടുതല്‍ ഇടപെടുന്നു. തന്നോടുള്ള ഇഷ്ടം കുറഞ്ഞു വരിക ആണോ എന്നൊരു തോന്നല്‍. ആ നീരസം വളര്‍ന്നു. കുട്ടിയോടും അടിമയോടും നബി വല്ലാതെ ഇടപെടുന്നു. ചിലപ്പോള്‍ തന്നെക്കാള്‍ സ്ഥാനം അടിമക്ക് ആണോ എന്ന് തോന്നി പോകുന്നു. ഈ വിഷയത്തില്‍ നബിയും ഭാര്യയും തമ്മില്‍ വഴക്കായി. എന്നാല്‍ നബിക്ക് അതിലേറെ വിഷമം ആയി. ഭാര്യക്ക് വേണ്ടി എന്തും ചെയ്യാന്‍ അയാള്‍ ഒരുക്കം ആയിരുന്നു. അയാള്‍ ചോദിച്ചു, ഹജറിനെയും, ഇസ്മായിലെയും നാട് കടത്താണോ എന്ന്. വേണം എന്ന് സാറ വാശി പിടിച്ചു. അങ്ങിനെ മനസില്ലാ മനസോടെ ഇസ്മായിലിനെയും ഹജറിനെയും അക്കാലത്ത് വിജനമായി കിടന്നിരുന്ന മക്കയിലേക്ക് നാട് കടത്തി. എന്നാല്‍, മകനെ കാണാനും, ഹജരിന്റെ സൌന്ദര്യത്തില്‍ ആകൃഷ്ടന്‍ ആയും ഇബ്രാഹിം പലപ്പോഴും മക്ക സന്ദര്‍ശിച്ചിരുന്നു. ഈ വിവരം സാറ അറിഞ്ഞു. അവര്‍ വീണ്ടും വഴക്ക് കൂടി. സ്വന്തം വീട്ടിലേക്ക് തിരിച്ചു പോകാന്‍ ഒരുങ്ങി. അത് ഇബ്രാഹിമിന് സഹിക്കാവുന്നതിലും അധികം ആയിരുന്നു. ഞാന്‍ എന്ത് വേണം എങ്കിലും ചെയ്യാം എന്ന് ഇബ്രാഹിം പറഞ്ഞു. ഇസ്മായില്‍ ഉള്ളത് കൊണ്ടല്ലേ ഹജറിനെ കാണാന്‍ പോകുന്നത്. അതില്ലാതെ ആയാല്‍ മതിയല്ലോ ! പിറ്റേന്നു സാറ പറഞ്ഞു. “ഞാന്‍ വാശി പിടിക്കുന്നത് വെറുതെ അല്ല, ഇസ്മായില്‍   ജീവിച്ചിരുന്നാല്‍ എന്‍റെ മരണം ഉടനെ ഉണ്ടാകും എന്ന് ഞാന്‍ സ്വപ്നം കണ്ടു.. അതിനാല്‍ ഞാന്‍ വേണോ  ഇസ്മായില്‍ വേണോ  എന്ന് ഇപ്പോള്‍ തീരുമാനിക്കണം . ഞാന്‍ വേണമെങ്കില്‍ അവനെ നിങ്ങള്‍ കൊല്ലണം”  

മനം നൊന്ത ഇബ്രാഹിം ഭാര്യയെ അനുസരിച്ച്. മക്കയില്‍ ചെന്ന് മകനെ അറഫ മലയില്‍ കൊണ്ട് പോയി വെട്ടി കൊല്ലാന്‍ തീരുമാനിച്ചു. ഇത് അറിഞ്ഞ ഹജര്‍ മല മുകളിലേക്ക് ഓടി കയറി. “എല്ലാത്തിനും പ്രശ്നം ഞാന്‍ അല്ലെ ? എന്നെ കൊല്ലൂ . അപ്പോള്‍ സാറയുടെ വിഷമവും തീരും., നിങ്ങള്‍ക്ക് കുട്ടിയെ കിട്ടുകയും ചെയ്യും “

അത് ശരിയാണ് എന്ന് ഇബ്രാഹിമിന് തോന്നി. അങ്ങിനെ ഇബ്രാഹിം ഹജരിനെ വെട്ടി കൊന്ന് തിരികെ പോന്നു .

വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഇസ്മായിലിനെ കണ്ടു സാറ വീണ്ടും ഇളകി. അപ്പോള്‍ ഇബ്രാഹിം ഒരു കഥ പറഞ്ഞു :” ഞാന്‍ ഹജറിനെയും ഇസ്മായിലിനെയും വെട്ടി കൊല്ലാന്‍ തുനിഞ്ഞത് ആണ്. ആദ്യം ഹജരിനെ കൊന്നു. പിന്നെ ഇസ്മായിലിനെ വെട്ടാന്‍ വാള്‍ എടുത്തപ്പോള്‍ പടച്ചവന്‍ വിലക്കി. നീ അവനെ കൊന്നാല്‍ നിന്‍റെ പരമ്പര നശിക്കും എന്ന് പറഞ്ഞു. അങ്ങിനെ ഞാന്‍ ഹജറിനെ മാത്രം കൊന്നു “

സാറക്ക് വലിയ വിഷമം തോന്നിയില്ല. ഇനി ഹജര്‍ ഇല്ലല്ലോ. അതിനാല്‍ മക്കയില്‍ പോക്ക് ഉണ്ടാകില്ല.

ഇതാണ് ചരിത്രം. ഇതിനെ പലരും പല തരത്തില്‍ വ്യാഖ്യാനിച്ചു. ചിലര്‍ ദൈവം മകനെ ബലി കൊടുക്കാന്‍ പറഞ്ഞു. ഇബ്രാഹിം അനുസരിച്ച്. വാള്‍ ഓങ്ങിയപ്പോള്‍ ദൈവം വിലക്കി. ഒരാടായാലും മതി എന്ന് പറഞ്ഞു എന്നൊക്കെ കഥ ഉണ്ടാക്കി. ഇതിന്‍റെ പേരില്‍ ആണ് വിശ്വാസികള്‍ ഇബ്രാഹിമിനെ മഹത്വവല്‍ക്കരിക്കുന്നത്. സത്യത്തി. ദൈവം അല്ല, അതിനപ്പുറം ആരെങ്കിലും വന്നു ആവശ്യപ്പെട്ടാല്‍ പോലും മകനെ ബലി കഴിക്കില്ല എന്ന് ഇബ്രാഹിം പറഞ്ഞിരുന്നു എങ്കില്‍ പിതൃത്വത്തിന്റെ മഹത്വം അദ്ദേഹം മുറുകെ പിടിച്ചു എന്ന് പറയാമായിരുന്നു. സ്വന്തം മകനെ വെട്ടി കൊല്ലാന്‍ പോലും മടിക്കാത്ത ആളെയാണ് വിശ്വാസികള്‍ മഹാന്‍ ആയി ചിത്രീകരിക്കുന്നത്. അത് മഹത്വം അല്ല. ക്രൂരത ആണ്. അത് പിന്തുടര്‍ന്ന് ആണ് അന്യ മതസ്ഥരെ നിഷ്കാസനം ചെയ്തും ലോക ഇസ്ലാമിക രാഷ്ട്രം കെട്ടി പടുക്കും എന്ന് പറഞ്ഞു തീവ്രവാദികള്‍ വരുന്നത്. അതായത്, ഇബ്രാഹിമിനെ തീവ്രവാദത്തിന്റെ പിതാവ് എനാണ് വിളിക്കേണ്ടത്. അല്ലാതെ ത്യാഗത്തിന്റെ പര്യായം ആയല്ല.

ഇബ്രാഹിമിന്‍റെ ക്രൂരതയുടെ കഥ വേറെയും ഉണ്ട്. വിഗ്രഹാരാധനയില്‍ പ്രതിഷേധിച്ചു ചെറുപ്പത്തില്‍ തന്നെ ഇബ്രാഹിം സ്വന്തം പിതാവിനെയും കുടുംബത്തെയും ഉപേക്ഷിച്ചു നാട് വിട്ട ആളാണ്‌. വിശ്വാസത്തിന്‍റെ പേരില്‍ പിതാവ്, മാതാവ്, കുടുംബം, മകന്‍ എന്നിവരെ എന്തും ചെയ്യാന്‍ മടി ഇല്ലാത്ത ഒരാള്‍ മഹാന്‍ ആകുന്നത് എങ്ങിനെ ?

ഇത്തരം അതിശയോക്തി കലര്‍ന്ന കഥകള്‍ കൊണ്ടാണ് വിശ്വാസികള്‍ ഇബ്രാഹിമിനെ മഹത്വവല്‍ക്കരിക്കുന്നത്. കഥ വേറെയും ഉണ്ട്. വിഗ്രഹാരാധനക്ക് എതിരെ പ്രചരണം നടത്തിയതിനു ബാബിലോണിയന്‍ രാജാവ് ഇബ്രാഹിമിനെ അഗ്നി കുണ്ഡംത്തില്‍ ഇടാന്‍ വിധിച്ചു. ഇബ്രാഹിം സത്യം ആണെങ്കില്‍ അഗ്നി ശുദ്ധി വരുത്തട്ടെ ! കഥയില്‍ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു എന്നും, സഹായം വേണോ എന്ന് ചോദിച്ചപ്പോള്‍ വേണ്ട, എന്നെ രക്ഷിക്കാന്‍ എന്‍റെ ദൈവത്തിനെ കഴിയൂ എന്ന് പറഞ്ഞു. ഉടനെ ദൈവം തീയിന്റെ ചൂട് തനുപാക്കി മാറ്റി എന്നും ആണ്. അതായത്, ഭാരതീയ സംസ്കാരത്തില്‍ പറയുന്ന അതെ അഗ്നി ശുദ്ധി. ഭാരതീയം തെറ്റാണ്. അഗ്നി ശുദ്ധി ശരിയും ആണെന്ന് പറയാതെ പറയുന്നു.

സത്യത്തില്‍ ഇബ്രാഹിം ഒരു മുസ്ലീം പോലും ആയിരുന്നില്ല. ഇസ്ലാം മതം ഉടലെടുക്കുന്നതിനു ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്പ് ജീവിച്ചിരുന്ന ഇബ്രാഹിം നബിയുടെ പ്രവര്‍ത്തി എങ്ങിനെ ഇസ്ലാമിന് അനുകരിക്കാന്‍ കഴിയും.അതിനാല്‍, ഇസ്മായിലിനെ ബലി കൊടുക്കാന്‍ കൊണ്ട് പോയതിന്റെ പേരില്‍ ആഘോഷിക്കുന്ന ബലി പെരുന്നാള്‍ ഇസ്ലാമികം അല്ല. ഇസ്ലാമും, ഇബ്രാഹിമും തമ്മില്‍ ഉള്ള ബന്ധം അദ്ദേഹം വിഗ്രഹാരാധന നിര്‍ത്തല്‍ ആക്കി എന്നത് മാത്രം ആണ്. അദ്ദേഹം ഒരിക്കലും ഒരു മുസ്ലീം അല്ല. ഇസ്ലാമിന്‍റെ ജനനം മൊഹമ്മദ്‌ നബിയുടെ ധ്യാനത്തിലൂടെ കൈ വന്ന വെളിപാടിന് ശേഷം ആണ്. അതും അദ്ദേഹത്തിന്‍റെ ഇരുപത്തി ഒന്‍പതാം വയസില്‍. അതായത് നബി പോലും തുടക്കത്തില്‍ മുസ്ലീം ആയിരുന്നില്ല. പിന്നെങ്ങിനെ ഇബ്രാഹിം ഇസ്ലാം ആകും ?

സാസ്കാരികമായ പല സാമ്യതകളും ഇതില്‍ കാണാന്‍ കഴിയും. ഒന്നാമത് അഗ്നി ശുദ്ധി. രണ്ടാമത്, കൈകേകിയുടെ ചരിത്രം പോലെ വേറൊരു ഭാര്യയില്‍ ജനിക്കുന്ന കുട്ടിയോട് ഉള്ള ശത്രുത ഇസ്മായിലിന്റെ കഥയിലും കാണാം. അതുപോലെ, പന്തളം രാജാവും, അയ്യപ്പനും, പുലി പാലും എല്ലാം  ഈ സാമ്യത ഓര്‍മ്മപ്പെടുത്തുന്നു.

കഥയില്‍ ഒരുപാട് ഇടത്ത് ദൈവത്തിന്‍റെ അശിരീരി കേള്‍ക്കുന്നു. വിഗ്രഹത്തിനു, കണ്ണും, കാതും, വായും ഇല്ല  എന്ന് പറഞ്ഞാണ് വിഗ്രഹം തച്ചുടക്കുന്നത്. പടച്ചവനു രൂപം ഇല്ല എന്നും പറയുന്നു. രൂപം ഇല്ലാത്ത പടച്ചവന്‍ എങ്ങിനെയാണു അശിരീരി ഉണ്ടാക്കുന്നത് ?

എന്തായാലും, വലിയ പെരുന്നാള്‍ ആഘോഷിക്കപ്പെടെണ്ടത് ജനലക്ഷങ്ങള്‍ ത്യാഗയാതന കളിലൂടെ നിര്‍വഹിക്കുന്ന ഹജ്ജ് കര്‍മ്മത്തിന്റെ വിജയത്തില്‍ അവരോടൊപ്പം ആഹ്ലാദം പങ്ക് വെച്ചാകണം. അല്ലാതെ, മകനെ വെട്ടി കൊല്ലാന്‍ വാള്‍ എടുത്ത ദുഷ്ടനായ അച്ഛന്റെ പേരില്‍ ആകരുത്.
  

        

           

Wednesday, September 23, 2015

ദൈവം/ അതിഥി: രണ്ട് കവിതകള്‍

 ദൈവം

"എന്‍റെ ദൈവം മഹാത്ഭുതം !
സര്‍വ്വശക്തന്‍, മഹാവീരന്‍,
സര്‍വ്വ ശ്രേഷ്ഠന്‍, സര്‍വ്വോത്തമന്‍ !
സര്‍വ്വജ്ഞാനന്‍, സര്‍വ്വസൃഷ്ടകാരകന്‍"
മതങ്ങളങ്ങിനെ ദൈവത്തെ പുകഴ്ത്തിയും
വാഴ്ത്തിയും, പ്രശംസിച്ചും, പ്രകീര്‍ത്തിച്ചും
ആകാശം മുട്ടെ വലിച്ചുനീട്ടിയും , വലുതാക്കിയും
ചക്രവാളത്തോളം പെരുപ്പിച്ചും , ഗുണിച്ചും,
മനുഷ്യനെ നന്നാക്കാന്‍ ദൈവം ഏല്‍പ്പിച്ച
ദൌത്യങ്ങളും, കടമകളും  മറക്കുന്നു !
സ്വര്‍ഗ്ഗത്തില്‍ ദൈവവും മതങ്ങളും മാത്രം ബാക്കി
മനുഷ്യനന്നും, ഇന്നും നരകം മാത്രം !


അതിഥി 

ഹിന്ദുക്കള്‍ പ്രതിഷ്ഠ നോക്കിയും,
ക്രിസ്ത്യാനികള്‍ അള്‍ത്താര നോക്കിയും,
മുസ്ലീങ്ങള്‍ മക്കയെ നോക്കിയും
പ്രാര്‍ഥിക്കുന്നതിലെന്താണ് കാര്യം ?
ദൈവം സ്വര്‍ഗ്ഗത്തില്‍ ആണെങ്കില്‍
മലര്‍ന്നു കിടന്നു മേലോട്ട് നോക്കി പ്രാര്‍ഥിക്കൂ
ദൈവം സര്‍വ്വ ശക്തന്‍ ആണെങ്കില്‍
അവന്‍റെ മുന്നില്‍ നീ വെറും ശിശുവാണ് !
അതിനാലിനി നിന്‍റെ പ്രാര്‍ത്ഥന
പൈതലിനെ പോലെ മലര്‍ന്നു കിടന്നാവട്ടെ !
നിവര്‍ന്നു നില്‍ക്കുമ്പോള്‍ നീ അഹങ്കാരിയും
കുമ്പിട്ടു നില്‍ക്കുമ്പോള്‍ കോമാളിയും
മുട്ട് കുത്തുമ്പോള്‍ നടനും, സാഷ്ടാംഗത്തില്‍
പരിഹാസവും ആണെന്ന് ദൈവിത്തിനറിയാം !

Thursday, September 17, 2015

മൂന്നാര്‍ : ആരുടെ സമരം ? ആരുടെ വിജയം ?

മൂന്നാര്‍ : ആരുടെ സമരം ? ആരുടെ വിജയം ?

മൂന്നാര്‍ സമരത്തെ പറ്റി മാധ്യമങ്ങള്‍ക്ക് പറയാന്‍ നൂറു നാക്ക്. വര്‍ണ്ണിച്ചിട്ടും, വര്‍ണ്ണിച്ചിട്ടും മതി വരുന്നില്ല. മാതൃഭൂമി എഡിറ്റോറിയല്‍ എഴുതിയത് സ്ഥലം തികയാത്തത് കൊണ്ടുള്ള വിഷമം മറച്ചു പിടിച്ചാണ്. ലോക സമാധാനത്തിനും, ചൂഷണരഹിത വ്യവസ്ഥയുടെയും നാന്ദി കുറിക്കുന്ന സമരം എന്നാണു ഇവരുടെ ഒക്കെ പക്ഷം.നിഘണ്ടുവില്‍ വാക്ക് തികയാതെ ചിലര്‍ ഭാഷയെ പഴിക്കുന്നു.

ഇങ്ങിനെയും സംഭവിക്കുമോ ? സമരം എന്ന് കേള്‍ക്കുമ്പോള്‍ അപസ്മാരം ഇളകുന്നവര്‍ക്ക് , കലി കയറുന്നവര്‍ക്ക്, ളോഹ പൊക്കി കുത്തുന്നവര്‍ക്ക്, ഉറഞ്ഞു തുള്ളുന്നവര്‍ക്ക്, നാലാള്‍ കൂടി തെരുവിലൂടെ ജാഥ നയിച്ചാല്‍ ജനാധിപത്യത്തിന്‍റെ ആണിക്കല്ല് ഇളകി എന്ന് പറഞ്ഞു മഹാഭാരതം എഴുതുന്നവര്‍ക്ക് ഇപ്പോള്‍ സമരം എന്ന് കേട്ടപ്പോള്‍ രോമാഞ്ചമാണ് !
എന്തെ ഒരു മനമാറ്റം ? ഇനി ഇതുപോലെ വല്ല സമരവും നടന്നാല്‍ ഈ മാധ്യമങ്ങള്‍ ഒക്കെ പിന്തുണയുമായി ഉണ്ടാകുമോ? മിനിമം വേതനം മാത്രം കിട്ടുന്നത് തോട്ടം തൊഴിലാളികള്‍ക്ക് മാത്രം ആണോ ? ഈയിടെ നടന്ന മിനിമം വേതനം 250 രൂപ ആക്കണം എന്ന് പറഞ്ഞു നടത്തിയ സീമാസ് സമരം അനാവശ്യം ആയിരുന്നോ ? മറ്റു തോട്ടം മേഖലകളില്‍ സ്ഥിതി മെച്ചമാണോ ? എന്താണ്‌ അസംഘടിത മേഖലകളിലെ തൊഴിലാളികളുടെ സ്ഥിതി ? എന്താണ് കശുവണ്ടി, നെയ്ത്ത്, കയര്‍ മേഖലയിലെ തൊഴിലാളികളുടെ സ്ഥിതി ? ഇതൊന്നും പറയാന്‍ ആളില്ല. സമരമില്ല. ആഘോഷിക്കാന്‍ മാധ്യമങ്ങള്‍ ഇല്ല. അപ്പോള്‍ മൂന്നാറില്‍ മാത്രം എന്താണ് പ്രത്യേകത? ട്രേഡ് യൂണിയന്‍ മണ്ടന്മാര്‍ പറയും പോലെ ഒരു തമിഴ് തീവ്രവാദ സംഘടനയും രംഗത്ത് വന്നിട്ടില്ല. പിന്നെ ഈ സമരം ആര് നയിച്ചു ?

അവിടെ യാണ് രഹസ്യം. ഈ സമരം നയിച്ചത് കുതന്ത്രശാലി ആയ ഉമ്മന്‍ ചാണ്ടിയും, ആഭ്യന്തര വകുപ്പും, മെത്രാന്മാരും ചേര്‍ന്നാണ്. റോഡരികിലൂടെ ജാഥ പോകുന്നവന്‍റെ മര്‍മ്മം നോക്കി ലാത്തി കയറ്റുന്ന കേരള പോലീസ് ദേശീയപാത ഒന്‍പതു ദിവസം ഉപരോധിച്ചപ്പോള്‍ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. സമരം തീര്‍ന്നപ്പോള്‍ ലോക സമര ചരിത്രത്തില്‍ ആദ്യമായി പോലീസ് ഏമാന്മാര്‍ക്ക് പൂച്ചെണ്ട് ! മുഖ്യമന്ത്രിയുടെ കൈ പിടിച്ചു സമര നായിക മുത്തമിടുന്നു. മാധ്യമങ്ങള്‍ യുദ്ധഭൂമിയില്‍ നിന്നെന്നവണ്ണം ഓരോ നിമിഷത്തെയും സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു., ഇതൊക്കെ നടന്നത് ഭരണ കക്ഷിയിലെ നേതാക്കള്‍ പോലും അറിയാതെ. അവരുടെ തൊഴിലാളി സംഘടന നേതാക്കള്‍ അറിയാതെ. ഇതെങ്ങിനെ സംഭവിച്ചു. അവിടെയാണ് ഉമ്മന്‍ ചാണ്ടിയുടെയും രമേശ്‌ ചെന്നിത്തലയുടെയും, മെത്രാന്മാരുടെ റോള്‍ മനസിലാകുക.

ഈ സമരം ഇവിടം കൊണ്ട് തീരില്ലായിരുന്നു, പക്ഷെ, പ്രതീക്ഷിക്കാതെ വി.എസ് കടന്നു വന്നു. മറ്റ് നേതാക്കളെ പോലെ വി.എസിനെയും ആട്ടി ഓടിക്കും എന്നാണു ചാണ്ടി കരുതിയത്. പക്ഷെ, അവിടെ ചാണ്ടിയുടെ പ്ലാന്‍ പാളി. സമരം കൈവിട്ടു പോകും എന്ന് വന്നു. ഉടനെ ചര്‍ച്ചയായി. ഒത്ത് തീര്‍പ്പായി. രഹസ്യാന്യോഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. മുഖ്യമന്ത്രി മൂന്നാറില്‍ എത്തിയാല്‍ മറ്റു നേതാക്കളെ പോലെ ജനം കല്ലെറിഞ്ഞു ഓടിക്കും എന്ന്. സമരം മൊത്തം വി.എസിന്‍റെ കയ്യില്‍ എത്തും. അതിനാല്‍ മുഖ്യമന്ത്രി വന്നില്ല. പെട്ടെന്ന് തീരുമാനം ഉണ്ടായി. അതും എറണാകുളത്ത് വെച്ച്. അതും, ആദ്യം ചര്‍ച്ചക്ക് രണ്ടു പാവമാന്ത്രിമാരെ ഇറക്കി അവരെ വിഡ്ഢികള്‍ ആക്കിയിട്ടു.

ഈ സമരം തുടങ്ങിയ നാള്‍ മുതല്‍ ചില കോണ്ഗ്രസുകാര്‍ രഹസ്യമായും പരസ്യമായും പറയുന്ന ഒരു കാര്യം ഉണ്ട്. എല്ലാ നേതാക്കളും വരും. അവസാനം മുഖ്യമന്തി വരും. ഗോള്‍ അടിക്കും എന്ന്. അപ്പോള്‍ തന്നെ ഈ സമരത്തിന്‍റെ ലക്ഷ്യം മനസിലായിരുന്നു.

എങ്കില്‍ ഈ സമരം എന്ത് കൊണ്ട്. ഒട്ടും സംശയം വേണ്ട. കൈ വിട്ട ഇടുക്കി തിരിച്ചു പിടിക്കണം. കഴിഞ്ഞ പാര്ലമെന്റ്റ് തിരഞ്ഞെടുപ്പില്‍ മെത്രാന്മാര്‍ യു.ഡി.എഫിന് എതിരായിരുന്നു. അവരുടെ പിണക്കം തീര്‍ത്ത്, അവരുടെ കൂടെ ഒത്താശയില്‍ ഒരു നാടകം കളിക്കണം. ആ പൊറാട്ട് നാടകം ആണ് മൂന്നാറില്‍ കണ്ടത്. അതിനാല്‍ സ്വന്തം പാര്‍ട്ടിയിലെ നേതാക്കളെ പോലും ഈ ഓപ്പറേഷനില്‍ വിശ്വാസത്തില്‍ എടുത്തില്ല. ഇവിടെ പയറ്റിയത് മെത്രാന്മാരെ മുന്നില്‍ നിര്‍ത്തി, ബിജെപി പേടി ഉണ്ടാക്കി, നേമത്തും, തിരുവനന്തപുരത്തു, അരുവിക്കരയിലും ചാണ്ടി കളിച്ച കളിയാണ്. ഇത് മനസിലാക്കാന്‍ പൊതു ജനം വൈകി. മാധ്യമങ്ങള്‍ കയ്യും മെയ്യും മറന്നു ചരിത്രത്തില്‍ ആദ്യമായി ഒരു സമരത്തെ അനുകൂലിച്ചത് വെറുതെ അല്ല. അവര്‍ക്കുള്ള ഇമ്മിണി വലിയ പങ്ക് വീതിച്ചു കൊടുത്തിട്ടുണ്ട്

Sunday, March 23, 2014

എന്തുകൊണ്ട് സൈനബ?

എന്തുകൊണ്ട് സൈനബ?

apÉow s]¬Iê¯nsâ Gd\mS³ NmêXbmb ]n.sI.ssk\_ ASn¨aÀ¯s¸« bmYmØnXnI XShdbn \nìw kzmX{´y¯nsâ s]m³]pecnbnte¡v ]dìbcm³ sh¼p¶, amä¯nte¡v æXnç¶ ae_mdnsâ thdn« iÐvamWv. ]À±çÅnepw, Icn]pരണ്ട ­ ASp¡fIfnepw izmkw ap«p¶ apÉow h\nXIfpsS tamN\¯nsâ {]XoIamWv. ]pêjsâ ]ê]ê¯ iЯns\m¸w Xncn¨dnhnsâ arZpe`mhw Im«p¶ kv{XobpsS a[pckzcw IqSn tNêt¼mgmWv kaql¯nsâ kzcamæ¶Xv F¶ \ht_m[¯nsâ km£ys¸Sp¯emWv. kv{Xo Fìw ]pêjsâ ASnabpw, k´mt\måmZ\b{´hpw, Ima]qctWm]m[nbpw, Nhn«nbc¡s¸tSണ്ട­hfpw BsW¶ {]mIrX[mcWIfpsS s]mfns¨gp¯mWv. amä¯në th­ണ്ടി sImXnçIbpw, amdnNn´nçIbpw, AsXmsSm¸w aqey§sf apdpsI ]nSnçIbpw sN¿p¶ ae¸pd¯nsâ ]pXnb s]¬s]menabpsS hnceSbmfamWv. kv{Xo, `mcy F¶Xnep]cn ]pêjsâ AÀ²mwK\n BsW¶ ]pXnb Ime¯nsâ {]Xn[z\nbmWv.  kv{Xo aqIbpw, _[ncbpamhWsa¶ ]pêj[mÀãy¯nsâ shÃphnfnbmWv. AhÄ iÐanÃm¯hêsS iÐhpw, kzcanÃm¯hêsS \nehnfnbpamWv. AsX, ssk\_ Hê \mgnI¡ÃmWv. \msf, Ncn{XImc·mÀ ae¸pd¯nsâ Ncn{Xw tcJs¸Sp¯pt¼mÄ ssk\_¡v ap³]pw, ]n³]pw F¶mhpw ædn¨nSpI. ImcWw, ChnsS Béw, s]®qw hyXymkanÃmsX Hê kapZmbs¯bmsI \bn¨nê¶Xv bmYmØnXnIXbpsS CêfSªhgnIfneqsS ]nt¶m«v \S¶v AÔImc¯nsâ AKm[KÀ¯§fn A`ncan¡m\mbnêì! AsX, B iÐw, ae_mdnsâ ]pXnb iÐw, ae¸pd¯nsâ amdnb KÀÖ\w , Gd\mSnsâ s]¬s]êa, tIcf¯nsâ CSp§nb N{Ihmf§fn AÃ, adn¨v C´y³ ]mÀesaânsâ h³NpaêIfn BhWw {]Xn[z\nt¡­ണ്ടXv!   

F´psImണ്ടെ¶mÂ, hÀj§tfmfw Cu aÞes¯ {]Xn\n[oIcn¨nê¶ bmYmØnI ]pêj tIkcnIÄ kapZmb¯nsâ t]cn P\§sf BsI h©nçIbpw, kv{XoIÄ¡v th­ണ്ടി Hê hmçt]mepw D¨cnçIbpw sN¿m¯hÀ BWv. aX¯nsâbpw, hnip²{KÙ§fqsSbpw t]cn P\§sf hnImcw sImÅn¨v Ioi hoÀ¸n¨hÀ BWv. AhscÃmw C¶v kl{ktImSnIfpsS A[n]·mcmWv. Ahcn NneÀ sNäçSnepIfn \n¶v h¶hcmbnêì F¶v IqsS \mw a\Ênem¡Ww. AsX kabw, kapZmb¯në th­ണ്ടിsbm, A_eIÄ¡v th­ണ്ടിsbm Hìw sNbvXnÃ. AhÀ \S¸nem¡nb FÃm ]²XnIfpw  BtcmSpw tNmZn¡msX Xs¶ \nbamëkrXw In«nbhbmWv. aäv Fw.]n.amsc t]mse AhImi§Ä tNmZn¨v hm§nbXÃ.

AsX kabw A«nt¸dpt]mse, IgnhpÅ aämscbpw B Øm\§fn ISì hcm³ k½Xn¡msX ChÀ Øm\am\§Ä sI«n¸nSn¨p InSì. kv{XoIÄ¡v kwhcWw GÀs¸Sp¯nbn«pw, h\nX koäpIÄ HgnsI H¶nepw kv{XoIÄ¡v Ahkc§Ä sImSp¡msX IhÀs¶Sp¯p. kwhcW koäpIÄ Xs¶ \nhÀ¯ntISpsImണ്ടാണ്vkv{XoIÄ¡v sImSp¯Xv. F¶mÂ, FÃm {]h¯\§fnepw AhÀ ssI IS¯n, kv{Xo {]mXn\n[yw t\mçæ¯nbmçIbpw, kv{XoIÄ H¶nëw sImÅm¯hÄ BsWìw hê¯m³ {ian¨p.

ssk\_¡v FXnsc \nevç¶ Øm\mÀ°nbpsS Imcyw Xs¶ t\m¡q. AhêsS ]mÀ«nbnse _lp`qcn]£hpw, bq¯veoKv H¶S¦hpw Bhiys¸«n«pw AbmÄ amdm³ X¿mdmbnÃ. ]Icw, ]mW¡mSp X§fpsS Imep]nSn¨v koäv Dd¸n¡m³ BWv {ian¨Xv. AsX kabw, AbmÄ¡v \nhÀ¶v \n¡mt\m, ]cklmbanÃmsX \S¡ms\m IgnbnÃ. Hê cknI³ ]dªt]mse, bp\m\nbpw, Atem]Xnbpw, BbpÀthZhpw, tlmtaym]Xnbpw, BZnhmknNnInÕbpw, emU³ sshZyhpw Dsണ്ടെs¶bpÅp, AbmÄ ]qÀ® BtcmKyhm\mWs{X. jpKdpw, {]jdpw, HmÀ½çdhpw, XeId¡hpw, ss]Õpw, ap«pthZ\bpw, ssI hndbepw, \mhp ægbepw, Xnanchpw, _[ncXbpw Dsണ്ടെ­s¶bpÅq. BÄ ]cn]qÀ® BtcmKyhm\mWv. ae¸pdw H¶S¦w tNmZnçì, CbmÄ ]mÀesaân t]mbn«v F´v sN¿m³?

AXncn¡s«. hmÀ²Iys¯ ]cnlkn¡êXv. At±lw Ct¶hsc ]mÀesaân Fs´¦nepw Hê Bhiyw D¶bn¨n«psണ്ടോ ­? aÞe¯në thണ്ടി  Fs´¦nepw sNbvsXm? \mept]À¡v sXmgn sImSp¡mëÅ hà ]²Xnbpw aÞe¯n sImണ്ടു hcm³ Igotªm?  ChnsS hne¡bäw sIm­vണ്ട്  P\§Ä s]mdpXn ap«pì. Zn\w {]Xn km[\§fpsS hne IqSpì. s]t{Smfnëw, Uokenëw amk¯n c­vണ്ട് XhW hneIq«pì. ]mÀesaân Hc£cw an­ണ്ടിsbm? CsXms¡, BtKmf{]Xn`mkamWs{X. Bhs«. tIcf¯nepw, tI{µ¯nepw kÀ¡mÀ CsÃ? P\§Ä s]mdpXn ap«pt¼mÄ kÀ¡mÀ CSs]tSണ്ടെ ­? Hê a{´nIqSn Bb Ct±l¯n\v D¯chmZnXzansÃ?

Ct±lw hntZikla{´n Bbnêì. \nXmJm¯v t]mepÅ {]iv\§Ä h¶t¸mÄ sNdphnc A\¡nsbm? hnam\¡qen ASn¡Sn hÀ²n¸n¨t¸mÄ CSs]s«m? adp\m«n aebmfnIÄ IjvSs¸«t¸mÄ, A\ymbambn Pbnen AS¡s¸«t¸mÄ CSs]s«m? aÞew IªnæSn¨v t]mæ¶Xv Kൾഫ് v aebmfnIsfsIm­ണ്ടാsW¶v amk¯n c­vണ്ട്  XhW sI.Fw.kn.knbpsS k¡mc¯n ]s¦Sp¡m³ KÄ^nte¡v ]dç¶ Ct±l¯n\v Bsc¦nepw ]dªp sImSp¡sWm? KÄ^v \mSpIfn t]mbn `cWm[nImcnIÄ \evæ¶ cmPIob k¡mchpw, H«I _ncnbmWnbpw Ign¨v G¼¡w hn«p t]mcnIbÃmsX C´y¡mÀ¡v thണ്ടി F´p sNbvXp? Xptemw sNdnb cmPyamb ^nenss¸³ImÀ t\SnsbSp¯ BëIqey§Ä F¦nepw t\Snsbm? 

lÖvIÀ½w GsXmê apkÂamsâbpw ISabmWv. kz´w sNehn sNbvXmse AXv I_q BIq. Ct±lhpw FÃmhÀjhpw lÖv sN¿pì. AXpw kÀ¡mÀ NnehnÂ. At±l¯nsâ lÖv I_q Bæsam? am{XaÃ, GsXmê apk·msâbpw ISabmWv IgnhnÃm¯hsc lÖv sN¿m³ klmbnçI F¶Xv. F¶mÂ,tI{µ¯n lÖnsâ NmÀÖv In«nb DSs\ Ct±lw sNbvXXv aIsâbpw, aêaIsâbpw t]cn {SmhÂkv XpS§pIbpw lÖv tIzm« AhÀ¡v adn¨v sImSp¡bpw BWv. tIÊv HXp¡n XoÀ¯p. ]mÀesaân bp.]n.F ¡v FXnsc Hc£cw anണ്ട ­êXv F¶ hyhkvXbnÂ. F¶mÂ, AÃmlphnsâ tImSXnbn \n¶v CXn\v Cfhp In«ptam? ImcWw, CXv ]nSn¨v ]dntb¡mfpw, sImÅtb¡mfpw, sIme]mXIt¯¡mfpw Hê apkÂams\ kw_Ôn¨v henb æäasÃ? ImcWw, CXp hgn ]mhs¸« Bbnc¡W¡në Zo\nIfpsS lÖv bm{XbmWv apS§nbXv. AhÀ¡v ]Icw, ]Ww sImSp¯v IgnhpÅhÀ lÖv sNbvXp! F¶n«pw At±l¯nsâ ]mÀ«n thm«v tNmZnç¶Xv kapZmb¯ns\ D²cn¡m³ Ct±lw Xs¶ ]mÀesaân F¯Ww F¶mWv. 

At±l¯nsâ FXncmfnIÄ D¶bnç¶ Hê tNmZyap­vണ്ട് . ]e hntZicmPy§fnepw At±lw t]mbn AhnS§fnse DtZymKØêw, `cWm[nImcnIfpw Bb kv{XoIfpsS ssI ]nSn¨v æepç¶ ]S§Ä CâÀs\än kpe`amé. AXpt]mse, ]ecmPy§fnepw t]mbn aZyk¡mc¯n AS¡w Xebn sXm¸nbpw sh¨v ]s¦ടുçì F¶v. At±l¯nsâ ]mÀ«n Xncn¨v ssk\_sb hnaÀinç¶Xv AhÀ X«w C«n«nsömWv. DbÀ¶ hnZym`ymkapÅ Hê kv{Xo X«anSm¯Xv aZyk¡mc¯n ]s¦Spç¶Xnt\¡mfpw, ]ckv{XoIfpw ssI]nSn¨v æep¡n cknç¶Xnt\¡mfpw henb æäamtWm? 

ChnsS {]amZamb ]e tIkpIfpw Dണ്ടാbn. kcnXbpsS tIÊv AXn apJyw. B kv{Xo apJya{´nsb Iq«v ]nSn¨v tImSnIÄ X«nsbSp¯p. ]Icw B kv{Xosb ]eêw ]e hn[¯n D]tbmKn¨p. CsXms¡ കേട്ടിട്ട് v Ct±l¯nsâ ]mÀ«n I®S¨p. ImcWw A[nImcw \ãs¸Spw F¶ `b¯mÂ. \ne¼qcn cm[sb¶ Hê ]mhw kv{Xosb tIm¬{KÊpImÀ sIm¶v Nm¡n sI«n æf¯n Xmgv¯n. eoKp an­ണ്ടിbnÃ. A[nImcw \ãs¸Spw. tI{µ¯n e£w e£w tImSnIfptS AgnaXn \Sì. Ct±lw anണ്ടിnbnÃ. A[nImcw \ãs¸Spw F¶v IêXn. ]dbq, ChcmsWm ]mÀesaân t]mtIണ്ട­Xv? AsXm, Gd\mSnsâ s]¬Iê¯pw, {]Xo£bpw, BibhyàXbpw, BZÀi[ocXbpw DÅ ssk\_tbm? 

Wednesday, September 25, 2013

ചക്കരക്കുടം

ഹവാല, കള്ളക്കടത്ത് എന്നിവയൊക്കെ വീണ്ടും ചര്‍ച്ചാവിഷയമാകുകയാണ്. വിഷയം വീണ്ടും സജീവമായ സ്ഥിതിക്ക് ചില വസ്തുതകള്‍ വീണ്ടും രേഖപ്പെടുത്തട്ടെ. എങ്ങിനെയാണ് ഹവാല ഇടപാട് നടക്കുന്നത് എന്ന് അറിയാത്തവര്‍ക്ക് വേണ്ടിയും, അറിഞ്ഞിട്ടും, അറിയില്ല എന്ന് നടിക്കുന്നവര്‍ക്കും.

ഗള്‍ഫില്‍ ബിസിനസ്സുള്ള  99% ആളുകളും, പെട്ടിക്കടക്കാര്‍ മുതല്‍ കോടീശ്വരന്മാര്‍ വരെ മൂലധനം ഉണ്ടാക്കിയത് ഹവാലയിലൂടെയാണ്. കാരണം, നേരായ മാര്‍ഗ്ഗത്തിലൂടെ മൂലധനമിറക്കാന്‍ നാട്ടില്‍ നിന്ന് ഗള്‍ഫിലേക്ക് പണം അയക്കാന്‍ ഒക്കില്ല. മാത്രമല്ല, പരമദാരിദ്ര്യത്തില്‍ കഴിഞ്ഞിരുന്നവരാണ് ഒരു സുപ്രഭാതത്തില്‍ കോടികളുടെ ആസ്തിയുമായി മുന്നില്‍ നില്‍ക്കുന്നത്.   അതിന് തുണയായത് ഹവാലക്കാര്‍ ആണ്. മൂലധനത്തിന്  രണ്ടു മാര്‍ഗ്ഗങ്ങള്‍ ബിസിനസ്സുകാര്‍  ഉപയോഗിക്കുന്നു. ഒന്നുകില്‍ , വീടും പറമ്പും, വീട്ടിലുള്ള ആഭരണങ്ങളും വില്‍ക്കുക. അങ്ങിനെ ചെയ്യാന്‍ ബഹുഭൂരിപക്ഷത്തിനും കഴിയില്ല. അവര്‍  നാട്ടിലുള്ള കള്ളപ്പണക്കാരില്‍ നിന്നും പണം സ്വരൂപിക്കും. ഇതു ചെയ്യുന്നത് ഹവാലക്കാര്‍ വഴി  ആണ്. അങ്ങിനെ സ്വരൂപിക്കുന്ന പണമാണ് ഹവാലക്കാര്‍ ഉപയോഗിക്കുന്നത്. ഗള്‍ഫില്‍ നിന്ന് പണം അയക്കുന്നവരില്‍ നിന്ന് ഹവാലക്കാര്‍   ബാങ്കിലേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഗള്‍ഫ് കറന്‍സി വാങ്ങുന്നു. തുല്യമായ തുക ഇന്ത്യന്‍ രൂപയില്‍ ഏജന്റ്റ്  വഴി വീട്ടില്‍ എത്തിക്കുന്നു . അങ്ങിനെ ഗള്‍ഫില്‍ കിട്ടുന്ന പണം അവര്‍ ഗള്‍ഫില്‍ മൂലധനം ആവശ്യമുള്ള കച്ചവടക്കാര്‍ക്ക് മറിച്ചു വില്‍ക്കുന്നു. അങ്ങിനെ, അവരില്‍ നിന്നും, നാട്ടില്‍ ഇടപാടുകാര്‍ക്ക് കൊടുക്കുന്നതില്‍ നിന്നും, അങ്ങിനെ രണ്ടു കൂട്ടരില്‍ നിന്നും ഹവാലക്കാര്‍ ലാഭം ഉണ്ടാക്കുന്നു. അതിനിടയില്‍ , ഗള്‍ഫില്‍ ആവശ്യക്കാര്‍ കുറഞ്ഞപ്പോള്‍ ഹവാലക്കാര്‍ പുതിയ സ്കീമുകള്‍ തുടങ്ങിയിരുന്നു. അതായത്, നാട്ടില്‍ പണമയക്കേണ്ടവര്‍ക്ക് തവണ വ്യവസ്ഥയില്‍ കൊടുക്കുന്ന സ്കീം.  അതായത്, തുക രണ്ടോ, മൂന്നോ തവണകളായി അടച്ച് തീര്‍ത്താല്‍ മതി. അതുമല്ല, താമസ സ്ഥലത്ത് വന്നു വാങ്ങിക്കൊള്ളും. ബാങ്കില്‍ പോകാനും മറ്റും ലീവെടുക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഇതു വലിയ ഉപകാരമായിരുന്നു.  

നാട്ടിലുള്ള കള്ളപ്പണം അങ്ങിനെ വെളുപ്പിക്കുന്നു. കള്ളപ്പണം കൊടുക്കുന്നവര്‍ക്ക് ഗള്‍ഫിലെ ബിസിനസ്സില്‍ പങ്കാളിത്തം നല്‍കുകയോ, ലാഭവിഹിതം കൊടുക്കുകയോ ചെയ്യും. അതിന് അവരുടെ ഏതെങ്കിലും ബന്ധുവോ, ബിനാമിയോ ഗള്‍ഫില്‍ എത്തണം. അയാളുടെ വരുമാനം എന്ന വ്യാജേന ബാങ്ക് വഴി ലാഭവിഹിതം വെള്ളപ്പണമായി  ഇവിടെ എത്തും. കിമ്പളം കിട്ടുന്ന ഉദ്യോഗസ്ഥര്‍ , നികുതി വെട്ടിക്കുന്ന ബിസിനസ്സുകാര്‍ , അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍  എന്നിവരൊക്കെ ഇങ്ങിനെ ഗള്‍ഫില്‍ പണം മുടക്കി ഹവാലയുടെ കണ്ണിയാകുന്നു. ഇവരിലധികം പേരും നിരവധി തവണ ഗള്‍ഫ് സന്ദര്‍ശിക്കുന്നതായി കാണാം. പോലീസ് ഉദ്യോഗസ്ഥര്‍ , ആര്‍ . ടി. ഒ  ഉദ്യോഗസ്ഥര്‍ , മറ്റു കിമ്പളക്കാര്‍ , രാഷ്ട്രീയ നേതാക്കള്‍  എന്നിവരുടെയൊക്കെ പാസ്സ്പോര്‍ട്ട് പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ഇങ്ങിനെ ഹവാല വ്യാപകമായ കണ്ണികളുള്ള ഒരു വ്യവസായമായി വളര്‍ന്ന് പന്തലിച്ചു. 

ഗള്‍ഫിലും, ഇന്ത്യയിലും വന്‍കിട ബിസിനസ്സുള്ള പലരും ഇങ്ങിനെ പണം വെളിപ്പിക്കുന്നതില്‍ കണ്ണികളാണ്. പലരും ഇടനിലക്കാരെ ഒഴിവാക്കി സ്വന്തമായാണ് ഹവാല ഇടപാട് നടത്തുന്നത്.   നാട്ടില്‍ നികുതി വെട്ടിച്ചുണ്ടാക്കിയ പണം വെളുപ്പിക്കാന്‍..  കസ്റ്റമറില്‍ നിന്നും ഗള്‍ഫില്‍ പണം വാങ്ങുന്നു. പകരം നാട്ടിലെ കള്ളപ്പണം അവരുടെ വീട്ടില്‍ എത്തിക്കുന്നു. ഇങ്ങിനെ ഗള്‍ഫില്‍ കിട്ടുന്ന പണം ഒന്നുകില്‍ അവിടെ നിക്ഷേപിക്കുകയോ, അല്ലെങ്കില്‍ ബാങ്ക് വഴി നാട്ടിലയച്ച് നികുതി വെട്ടിപ്പിലൂടെ സമ്പാദിച്ച പണം വെളുപ്പിക്കുകയോ ചെയ്യുന്നു.    ഇതൊക്കെ അറിയുന്ന അധികാരികള്‍ കണ്ണടക്കുന്നു. കാരണം, അവരുടെ ഏത് ആവശ്യവും ഇവര്‍ നിറവേറ്റുന്നു. അതിനാല്‍ , അവര്‍ക്ക് പരമോന്നത ബഹുമതി തന്നെ കിട്ടുവാന്‍ ഇടയാകുന്നു. ചിലരെങ്കിലും, പണം മുടക്കി രാഷ്ട്രീയത്തില്‍ ചേക്കേറുന്നു.   

ഗള്‍ഫില്‍ സര്‍ക്കാര്‍ ജോലിയോ, തദ്ദേശീയര്‍ ഗാരണ്ടി നില്‍ക്കുകയോ ചെയ്തില്ലെങ്കില്‍ ബാങ്കുകള്‍ ചില്ലിക്കാശ് വായ്പ നല്‍കില്ല. പിന്നെ, അരക്കാശില്ലാതെ എങ്ങിനെയാണ് താഴ്ന്ന വരുമാനക്കാര്‍ വരെ ഗള്‍ഫില്‍ ബിസിനസ് തുടങ്ങിയത് എന്ന് അന്വേഷിക്കുമ്പോള്‍ കള്ളി വെളിച്ചത്താകും.

ഹവലാക്കാര്‍ക്ക് പല തരത്തില്‍ ഇതു വഴി ലാഭം കിട്ടും. വി.പി. സിംഗ് സ്വര്‍ണ്ണ ഇറക്കുമതി നയത്തില്‍ മാറ്റം വരുത്തിയതോടെ സ്വര്‍ണ്ണ കള്ളക്കടത്ത് നിലക്കുകയും അവരുടെ ആ വഴിക്കുള്ള വരുമാനം നിലക്കുകയും ചെയ്തു. എന്നാല്‍ , പുതിയ സര്‍ക്കാര്‍ നയം മൂലം കള്ളക്കടത്ത് വീണ്ടും സജീവമായിരിക്കുന്നു. അവരുടെ സ്വാധീനം മൂലമാണ് സര്‍ക്കാര്‍ നയം മാറ്റിയത് എന്നുവരെ കേള്‍വിയുണ്ട്.

കേരളത്തിലും, ഗള്‍ഫ് നാടുകളിലും സ്വര്‍ണ്ണ വ്യാപാര സ്ഥാപനങ്ങള്‍ കൂണുപോലെ മുളച്ച് പൊങ്ങുകയാണ്. വര്‍ഷം പ്രതി നിരവധി ഔട്ട്‌ലെറ്റുകള്‍ തുടങ്ങാന്‍ മാത്രം ലാഭം കിട്ടുന്ന ഒരു സംരംഭമാണോ സ്വര്‍ണ്ണക്കച്ചവടം എന്ന് ചോദിച്ചാല്‍ അല്ലാ, എന്നാണ് ഉത്തരം. പിന്നെങ്ങിനെ ഓരോ കടക്കാരും വര്ഷം പ്രതി നിരവധി ശാഖകള്‍ മത്സരിച്ച് തുടങ്ങുന്നു?  അതെക്കുറിച്ച് അന്വേഷിക്കുമ്പോഴാണ് കള്ളത്തരങ്ങള്‍ വെളിച്ചത്താകുക.  ഒന്നാമതായി, 24/22 കാരറ്റ് സ്വര്‍ണം എന്ന് പറഞ്ഞു കൊടുക്കുന്ന ഉരുപ്പടി ഒന്നും തന്നെ അതെ മൂല്യമുള്ളതല്ല. രണ്ടാമതായി, അവര്‍ ശേഖരിക്കുന്ന സ്വര്‍ണം നികുതി വെട്ടിച്ച് കള്ളക്കടത്ത് വഴി വരുന്നതാണ്. മൂന്നാമതായി, കസ്റ്റമറും ഇവരും തമ്മിലുള്ള ഒത്തുകളിയില്‍ പകുതി ഇടപാടിലും ബില്‍ കൊടുക്കുന്നില്ല. നാലാമതായി, തുച്ഛമായ പണിക്കൂലിയില്‍ പണിയുന്ന ആഭരണം അമിതമായ പണിക്കൂലിയില്‍ വില്‍ക്കുന്നു. അഞ്ചാമതായി, സ്വര്‍ണ്ണ സമ്പാദ്യം മുതലായ സ്കീമുകളില്‍ ഉപഭോക്താക്കളെ ചേര്‍ത്ത് അവരുടെ തന്നെ പണം കൊണ്ടാണ് വ്യാപാരികള്‍ കച്ചവടം നടത്തുന്നത്.  ഇതൊക്കെക്കൊണ്ടാണ് അവര്‍ അമിതലാഭം ഉണ്ടാക്കുകയും, തഴച്ച് വളരുകയും ചെയ്യുന്നത്. ഇതൊക്കെ പരിശോധിക്കാന്‍ ശരിയായ സംവിധാനങ്ങള്‍ നാട്ടിലുണ്ട്. അതൊക്കെ കണ്ണടക്കുന്നു. സ്വര്‍ണ്ണ വ്യാപാരികളില്‍ ബഹുഭൂരിപക്ഷവും കുറച്ച് കാലം മുന്‍പ് വളരെ താഴ്ന്ന നിലയില്‍ ജീവിച്ചവരായിരുന്നു . എങ്ങിനെയാണ് അവരുടെ കയ്യില്‍ അലാവുദ്ദീന്റെ അത്ഭുത വിളക്ക് വന്നു ചേര്‍ന്നത്? അത്രമാത്രം ലാഭം കൊയ്യാവുന്നതാണോ  വ്യാപാരം?  

ഇതൊക്കെ സുഗമമായി നടക്കുന്നത് രാഷ്ട്രീയ-ഉദ്യോഗസ്ഥ ബന്ധം മൂലമാണ്. ഇങ്ങിനെ വഴിവിട്ടു സമ്പാദിക്കുന്നതില്‍ ഒരു പങ്ക് രാഷ്ട്രീയക്കാരും, ഉദ്യോഗസ്ഥരും കൈപറ്റുന്നു. കോഴിക്കോട്ടും, നെടുമ്പാശ്ശേരിയിലും  ലീഗിന്റെയും, നെടുമ്പാശ്ശേരിയിലും, തിരുവനന്തപുരത്തും കോണ്‍ഗ്രസ്സിന്റെയും നേതാക്കള്‍ ഇതിനു വേണ്ട ഒത്താശകള്‍ ചെയ്തു കൊടുക്കുന്നു. ഈയിടെ പാസ്പോര്‍ട്ട് ഓഫീസടക്കം ഇത്തരം വഴിവിട്ട പ്രവര്‍ത്തനത്തിന് കൂട്ട് നിന്നത് കണ്ടതാണല്ലോ.   അതുപോലെ, ചില വന്‍കിടക്കാര്‍ക്ക് ചെന്നൈ, മുംബൈ, ഡല്‍ഹി എന്നീ എയര്പോര്‍ ട്ടുകളിലും പിടിപാടുണ്ട്. തമിഴ് നാട്ടിലെയും, കര്‍ണാടാകത്തിലെയും ഉന്നത രാഷ്ട്രീയക്കാര്‍ക്ക് ഗള്‍ഫില്‍ വ്യാപാരബന്ധമുണ്ട്. 
          
ഇപ്പോള്‍ പുറത്ത് വന്നത് നെടുമ്പാശ്ശേരിയിലെ കാര്യം മാത്രമാണ്. കോഴിക്കോടും, തിരുവനന്തപുരവും, ചെന്നൈയും  വരാന്‍ ഇരിക്കുന്നതെയുള്ളൂ. അതിനിടക്ക് കേസ് തേച്ച് മാച്ച് കളഞ്ഞില്ലെങ്കില്‍ അതും നമുക്ക് കേള്‍ക്കാം. അപ്പോള്‍ , ലീഗിന്റെയും മറ്റും കളി വെളിച്ചത്താകും.  

മലബാറില്‍ കൊച്ചു കുട്ടികള്‍ക്കടക്കം അറിയാം വേങ്ങര, കൊടുവള്ളി, കാസര്‍ക്കോട് എന്നീ സ്ഥലങ്ങളൊക്കെ കള്ളക്കടത്ത്, ഹവാല ഇടപാടുകലുടെ കേന്ദ്രങ്ങളാണെന്ന് . ഇതില്‍ ഇടപെടുന്നവര്‍ ഗള്‍ഫില്‍ പോയി ആറു മാസത്തിനകം കോടീശ്വരന്മാര്‍ ആകുന്നതും കോടികള്‍ മുടക്കി മണിമന്ദിരങ്ങള്‍ പണിയുന്നതും, കോടികള്‍ വിലയുള്ള ചലിക്കുന്ന കൊട്ടാരങ്ങളില്‍ ചെത്തി നടക്കുന്നതും പകല്‍ വെളിച്ചത്തിലാണ്.  അവര്‍ക്ക് ഗള്‍ഫില്‍ ഒരു ചെറിയ പെട്ടിക്കടയോ മറ്റോ പേരിന് മാത്രമേ കാണൂ . ഇതൊക്കെ നമ്മുടെ കണ്മുന്‍പില്‍ നടക്കുന്നു. കൂടാതെ, ഹവാല ഇടപാടും, കള്ളനോട്ടു വ്യാപാരവും, മനുഷ്യക്കടത്തും, മയക്കു മരുന്ന് ഇടപാടും നടക്കുന്നു. പക്ഷെ, അന്വേഷിക്കേണ്ടവര്‍ കണ്ണ് ചിമ്മുന്നു. അവര്‍ക്ക് നോട്ടം നൂറു രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസിലെ പ്യൂണിനെയാണ്.      

ഗള്‍ഫിന്റെ മറവിലാണ് നാട്ടില്‍ ഇത്തരം അഴിമതികള്‍ നടക്കുന്നത്. നാട്ടില്‍ ഇത്തരം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ പേരിന് ഒരു തവണ ഗള്‍ഫില്‍ പോയിരിക്കും. അവര്‍ ഇവിടെ ചിലവഴിക്കുന്ന പണം ഗള്‍ഫില്‍ നിന്ന് സമ്പാദിച്ചത് ആണെന്ന്‍ വരുത്തുന്നു. ഇതൊക്കെ അന്വേഷിക്കാന്‍ വ്യവസ്ഥകള്‍ ഉണ്ടെങ്കിലെ നിയമം കൊണ്ട് കാര്യമുള്ളൂ. ഇവിടെ ആര്‍ഭാഡം കാണിക്കുന്നവരുടെ വരുമാന സ്രോതസ്സ് ഗള്‍ഫില്‍ അന്വേഷിക്കാന്‍ വ്യവസ്ഥ വേണം. എങ്കില്‍ , ഹവാലക്കാര്‍ക്കും മറ്റും ഇങ്ങിനെ വിലസി നടക്കാന്‍ കഴിയില്ല. ഇത് തെന്നിന്ത്യന്‍ കഥ. വടക്കേ ഇന്ത്യയിലെ വമ്പന്‍ സ്രാവുകള്‍ക്ക് യൂറോപ്പും, അമേരിക്കയുമാണ് പ്രിയം.  

ഇപ്പോള്‍ , പിടിച്ചിരിക്കുന്ന സ്വര്‍ണ്ണം കടത്തിയതിന്റെ ഒരംശം പോലും വരില്ല. കാരണം, അബദ്ധവശാല്‍ ഏല്പിച്ച് ഉറപ്പിച്ച ഉദ്യോഗസ്ഥന്‍ ഡ്യൂട്ടിയില്‍ ഇല്ലാതിരിക്കുമ്പോള്‍ പിടി വീഴുന്നവര്‍ മാത്രമാണിവര്‍ . അതായത്, സ്വന്തക്കാര്‍ ഡ്യൂട്ടിയില്‍ ഉള്ളപ്പോള്‍ എത്ര  കടത്തി എന്നതിന് കണക്കുണ്ടോ ? മാത്രമല്ല, പരിശോധനയിലെ പാളിച്ചയും ഇവിടെ ചര്‍ച്ച ചെയ്യണം. പലരും പുറത്ത് കടന്ന ശേഷമോ, രഹസ്യ വിവരം മൂലമോ ആണ് പിടിക്കപ്പെടുന്നത്. അവിടെയാണ് പ്രശ്നം. ശരിയായ ചെക്കിംഗ് സംവിധാനം ഇല്ല. കുറ്റമറ്റ ചെക്കിംഗ് ആണ് ആവശ്യം. അതിനുള്ള സംവിധാനം ഒരുക്കണം. സ്വര്‍ണം മാത്രമല്ല, നിരോധിച്ച പല വസ്തുക്കളും ഇന്നത്തെ നിലയില്‍ കടത്താമല്ലോ. അത് ദേശസുരക്ഷയെ തന്നെ ബാധിക്കും. ദുബായി വഴിയാണ് തീവ്രവാദികള്‍ സ്പോടക വസ്തുക്കള്‍ കടത്തുന്നത് എന്നത് പരസ്യമായ രഹസ്യമാണല്ലോ. മാത്രമല്ല, ഗള്‍ഫ് ദാവൂദ് ഇബ്രാഹിം പോലുള്ള അധോലോക നായകരുടെ വിഹാരകേന്ദ്രമാണ്.
  
രഹസ്യ വിവരത്തിന്‍റെ രാഷ്ട്രീയവും പരിശോധിക്കണം. ലീഗുകാര്‍ കടത്തുമ്പോള്‍ കോണ്‍ഗ്രസ്സുകാരും, കോണ്‍ഗ്രസ്സുകാര്‍ കടത്തുമ്പോള്‍ ലീഗുകാരും ആണ് ഒറ്റുകാര്‍ .    ചുരുക്കമായേ മറ്റു ഒറ്റുകാര്‍ രംഗത്ത് കാണൂ. അത് പലപ്പോഴും കുടിപ്പകയും, ഇടപാടിലെ തര്‍ക്കവും മൂലവും ഉണ്ടാകുന്നതാണ്. ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ഒത്തുകളിയും ഒറ്റിനു കാരണമാകാറുണ്ട്.

രാഷ്ട്രീയ-ഉദ്യോഗസ്ഥ ബന്ധം തുടരുന്നിടത്തോളം ഈ ഇടപാട് നിര്‍ത്തുക പ്രയാസം. വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലപ്പുറം ജില്ലയിലെ വേങ്ങരയില്‍ ഒരു റെയിഡ് നടന്നു. സ്ഥലത്തെ എസ്.ഐ. തന്നെയാണ് വിവരം ചോര്‍ത്തി നല്‍കിയത്. വിവരം കിട്ടാന്‍ വൈകിയതിനാല്‍ മറ്റെങ്ങും സ്വര്‍ണം ഒളിപ്പിക്കാന്‍ കഴിഞ്ഞില്ല. അവസാനം അടുത്തുള്ള പള്ളിയില്‍ ഒളിപ്പിച്ചു. രണ്ടായിരം കിലോ സ്വര്‍ണ്ണക്കട്ടികള്‍ . റൈഡിനു   വന്നവര്‍ കയ്യും വീശി മടങ്ങി. അതാണ്‌ നാട്ടിലെ സ്ഥിതി.   അന്ന് ഇന്ത്യയിലെ ബുള്ളിയന്‍ മാര്‍ക്കെറ്റ് എന്നാണ് പ്രായേണ ഒരു അങ്ങാടി മാത്രമായ വേങ്ങര അറിയപ്പെട്ടിരുന്നത്. വ്യാപാരികള്‍ , ബ്രോഷറുകള്‍ അടക്കം ഈ രീതിയില്‍ ആണ് ഇറക്കിയിരുന്നത്.  ഉദ്യോഗസ്ഥര്‍ക്ക് അറിയാം, കള്ളക്കടത്ത് കേന്ദ്രങ്ങള്‍ .     പക്ഷേ, പിടിക്കില്ല. നീതിബോധമുള്ള ഉദ്യോഗസ്ഥര്‍ പോലും അതിന് തുനിയില്ല. കാരണം, രാഷ്ട്രീയ ബന്ധം അവരുടെ ജീവിതം വഴിമുട്ടിക്കും.

അതുകൊണ്ടുതന്നെ, ഇപ്പോഴത്തെ കേസും 'നിയമം നിയമത്തിന്‍റെ വഴിക്കെന്ന ' പൊതു തത്വത്തില്‍ മുങ്ങും. മുഖ്യമന്ത്രി പറഞ്ഞു കഴിഞ്ഞു ഫയാസിനെ ദുബായില്‍ കണ്ടിട്ടില്ല. സരിതയെ കണ്ടിട്ടില്ല, അറിയില്ല, വേദി പങ്കിട്ടിട്ടില്ല എന്ന് പണ്ട് പറഞ്ഞപോലെ.  അതിനാല്‍ , നിയമം നിയമത്തിന്‍റെ വഴിക്കല്ല, നിയമം അതിന്‍റെ പാട്ടിനു പോകും..!