Monday, December 21, 2015

കോഴിക്കോട് സര്‍വ്വകലാശാലയും സദാചാരവും

സദാചാരം എന്ന് കേട്ടാല്‍ മുസ്ലീം ലീഗിനും ഇതര സമുദായ സംഘടനകള്‍ക്കും ഇരിക്കപ്പൊറുതി ഉണ്ടാകില്ല.പിന്നെ, ഹദീസും, ആയത്തും, ശരീയത്തും, ഖുറാനും ഒക്കെ നിവര്‍ത്തിയിട്ടു വായന തുടങ്ങും . പക്ഷെ, സംഗതി നമ്മുടെ നേര്‍ക്കാണെങ്കിലോ? മറ്റൊരു മുഖമാണു. അതാണ്‌ വി.പി.റജീന കേസിലും, മറ്റനേകം കേസിലും കണ്ടത്. ഇപ്പോള്‍ ഇതാ, കോഴിക്കോട് സര്‍വ്വകലാശാലയില്‍ പെണ്‍കുട്ടികളുടെ നേരെ അതിക്രമം നടന്നിരിക്കുന്നു. പ്രതിസ്ഥാനത്ത് നമുക്ക് വേണ്ടപ്പെട്ടവരും. അപ്പോള്‍, സദാചാരക്കാര്‍ തിരിച്ചു ചോദിക്കുന്നു :
"എന്താ അന്‍റെ സാമാനം  തേഞ്ഞു പോക്വോ?"
എം.എസ്.എഫ്.നിവേദനം കൊടുത്തു. ഇരകളെ കോളേജില്‍ നിന്ന് പുറത്താക്കണം എന്ന്. ഉടനെ മൂത്ത ലീഗ് ഭരിക്കുന്ന സെനറ്റ് പ്രമേയം പാസാക്കി . യു.ജി.സിക്കും, വി.സി ക്കും, ഹൈക്കോടതിക്കും പരാതി കൊടുത്ത പെണ്‍കുട്ടികള്‍ക്ക് എതിരെ നടപടി എടുക്കണം! എന്തൊരു സദാചാരബോധം!
ഇതൊക്കെ നടക്കും. രാഷ്ട്രീയത്തിന്‍റെ പേരില്‍ സ്കൂള്‍ അധ്യാപകനെയും, മദ്രസ അധ്യാപകനെയും മറ്റും വി.സി.ആക്കിയാല്‍. ഇതിനപ്പുറം നടക്കും, പള്ളി മുക്രി ആകാനുള്ള യോഗ്യത പോലും ഇല്ലാത്തവരെ പാര്‍ട്ടിക്ക് വേണ്ടി കുറെ നോട്ടീസ് ഒട്ടിച്ചിട്ടുണ്ട് എന്ന പേരില്‍ സെനറ്റും , സിണ്ടികേറ്റും മെമ്പര്‍മാര്‍ ആക്കിയാല്‍. ഇതിലപ്പുറം നടക്കും, വിദ്യാഭ്യാസ വകുപ്പില്‍ ഉന്നത സ്ഥാനത്ത് ഖുറാന്‍ തിരിച്ചും മറിച്ചും വായിക്കും എന്ന ഒരൊറ്റ യോഗ്യതയുടെ പേരില്‍ നിയമനം നടത്തിയാല്‍.
നീയൊക്കെ ആദ്യം പോയി മദ്രസയുടെയും, പള്ളിയുടെയും നിലം തുടച്ചു പഠിക്കെടാ എന്ന് പറയാന്‍ ചങ്കൂറ്റം ഉള്ളവര്‍ ഇല്ലാത്ത നാട്ടില്‍, റജീനമാരും, കോഴിക്കോട് കാമ്പസിലെ പേരറിയാത്ത പെണ്‍കുട്ടികളും ഇനിയും ഉണ്ടായിക്കോണ്ടേ ഇരിക്കും. അവരുടെയൊക്കെ മാനം പോകുമ്പോള്‍, "നിന്‍റെ സമാനം  എന്താ തേഞ്ഞു പോകുന്നതാണോ" എന്ന ചോദ്യവും ഉയരും. ഏതെങ്കിലും മുസ്ലീം പെണ്‍കുട്ടിയോട് ഇതര മതസ്ഥന്‍ സംസാരിക്കുമ്പോള്‍ മാത്രം ഇവന്‍റെയൊക്കെ സദാചാര ലിംഗവിജ്രംഭണം നടക്കും!
വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ജാതി-മത-രാഷ്ട്രീയ നിയമനം എടുത്തു കളയണം എന്ന് പറയാന്‍ ആണായി പിറന്നവര്‍ ആരും ഇല്ലേ നമ്മുടെ നാട്ടില്‍ ?

Sunday, November 29, 2015

ഭരണഘടനയും അവകാശങ്ങളും



നമ്മുടെ ഭരണഘടന പല അവകാശങ്ങളും നല്‍കുന്നുണ്ട്. എന്നാല്‍ അവയില്‍ പലതും ദുരുപയോഗം ചെയ്യപ്പെടുകയോ, ദുര്‍വാഖ്യാനം ചെയ്യുകയോ ആണോ. ഇവ നോക്കൂ:

 1) ഭരണഘടനയുടെ വകുപ്പ്  25 അനുസരിച്ച് ഏതെങ്കിലും മതത്തിന്‍റെയോ, സമുദായത്തിന്റെയോ ഉന്നമനത്തിനു വേണ്ടി ഖജനാവില്‍ നിന്ന് പണം ചെലവഴിക്കരുത്. എന്നാല്‍, ഇതിനു കടക വിരുദ്ധം ആയി മുസ്ലീം ലീഗ്, കേരള കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ അതിനു വേണ്ടി തന്നെയല്ലേ നിലകൊണ്ടിട്ടുള്ളത്? അതല്ലേ ഇപ്പോഴും ചെയ്യുന്നത്? രണ്ട് മുന്നണികളും അതിനു സൗകര്യം ഒരുക്കി കൊടുക്കുക അല്ലെ ഉണ്ടായിട്ടുള്ളത് ? എന്‍.എസ.എസിനെ കൂടെ നിര്‍ത്താന്‍ കോണ്ഗ്രസും അത് തന്നെ ചെയ്യുന്നു. ഈ വകുപ്പ് അനുസരിച്ച് മുസ്ലീം ലീഗ്, കേരള കോണ്‍ഗ്രസ് എന്നീ സംഘടനകള്‍ തന്നെ പിരിച്ചു വിടെണ്ടതല്ലേ

2) അനുച്ചേദം 28 അനുസരിച്ച് സര്‍ക്കാര്‍ സഹായം പറ്റുന്ന സ്ഥാപനങ്ങളില്‍ മതബോധനം നടത്തരുത്. മുസ്ലീം ക്രിസ്ത്യന്‍ സ്ഥാപനങ്ങളില്‍ ഇത് തന്നെയല്ലേ നടക്കുന്നത്? ഫാറൂഖ് കോളേജ് മദ്രസ നിലവാരത്തില്‍ എത്തി എങ്കില്‍ അതില്‍ അഭിമാനിക്കുന്നു എന്നാണു മേധാവി പറഞ്ഞത്. ആ അഭിമാനം സര്‍ക്കാര്‍ ചെലവില്‍ വേണ്ട എന്ന് പറയാന്‍ ഇവിടെ എത്രപേര്‍ക്ക് ത്രാണി ഉണ്ട്? ഇവിടെ ഒരു ചീഫ് സെക്രട്ടറി തന്നെ മതബോധനം നടത്താന്‍ ആഹ്വാനം ചെയ്യുന്ന കാഴ്ചയാണ് നാം കാണുന്നത്. മതങ്ങളുടെ പേരില്‍ വിസി., പ്രൊ.വിസി. വകുപ്പ് തലവന്മാര്‍ എന്നിവരെ നിയമിക്കുന്നു. ആനുകൂല്യങ്ങള്‍ പറ്റുന്നു. 

3) അനുച്ചേദം 29 അനുസരിച്ച് സര്‍ക്കാര്‍ ആനുകൂല്യം പറ്റുന്ന സ്ഥാപനങ്ങള്‍ മറ്റു മതസ്തരോട് വിവേചനം കാണിക്കരുത് എന്ന് പറയുന്നു. ന്യൂനപക്ഷ സ്ഥാപനങ്ങളില്‍ വിവേചനം മാത്രം അല്ലെ ഉള്ളൂ. "ഞങ്ങളുടെ" കുട്ടികള്‍ക്ക് കൊടുത്തതിനു ശേഷം സീറ്റ് ബാക്കി ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് തരാം എന്നല്ലേ പറയുന്നത്? ഇതെന്താ, ആരും ചോദ്യം ചെയ്യാത്തത്

4) അനുച്ചേദം 44 അനുസരിച്ച് ഏകീകൃത സിവില്‍ കോര്ഡ് നടപ്പില്‍ വരുത്തേണം. എന്താണ് ആരും ഇതിനെ പറ്റി മിണ്ടാത്തത്. ആരെങ്കിലും മിണ്ടിയാല്‍ വാളെടുക്കുന്നത് എന്ത് കൊണ്ട്

5) 1952 ല്‍ അഖില ലോക കൃസ്ത്യന്‍ യുവജന സംഘടനയുടെ സമ്മേളനത്തില്‍ നിന്ന് വിട്ടു നിന്നുകൊണ്ട് ഒരു മത സംഘടനയുടെയും പരിപാടിയില്‍ ഒരു സെക്കുലര്‍ രാജ്യത്തെ ഭരണാധികാരിക്ക് പങ്കെടുക്കാന്‍ കഴിയില്ല എന്ന് നെഹ്‌റു പറഞ്ഞു. എന്നാല്‍, ഇപ്പോള്‍ എന്താണ് കാണുന്നത്? നെഹ്രുവിന്‍റെ അനുയായികള്‍ സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങുക അല്ലെ? സര്‍ക്കാര്‍ ചെലവില്‍ അല്ലെ ലീഗ് , കേരള കോണ്‍ഗ്രസ് മന്ത്രിമാര്‍ സ്വസമുദായങ്ങളുടെ പരിപാടികള്‍ കൊഴിപ്പിക്കാന്‍ ആരവം മുഴക്കി പോകുന്നത്? ഇത് ഭരണ ഘടന അനുശാസിക്കുന്ന സെക്കുലറിസത്തിന് എതിരല്ലേ?

Saturday, November 28, 2015

ഉതാദ്മാരുടെ കുസൃതികള്‍


ചില കണ്ടുപിടുത്തങ്ങള്‍ അങ്ങിനെ ആണ്. അത് നിലവിലുള്ള എല്ലാത്തിനെയും മാറ്റി മറിക്കും. വിശ്വാസം, ശാസ്ത്രം, അറിവ്, ആചാരം, ഉല്പത്തി എന്ന് വേണ്ട സകലമാന ചിന്താഗതിയെയും ഇത് മാറ്റി മറിക്കും! പുതിയ അറിവിലേക്ക് വെളിച്ചം വീശും. ആദിയും, അന്ത്യവും ഇല്ലാത്ത എല്ലാ സമസ്യകള്ക്കും ഉത്തരം കണ്ടെത്തും. വിപ്ലവം എന്നൊക്കെ കമ്യൂണിസ്റ്റുകള്‍ പറയും. കാര്യമാക്കേണ്ട. വിവരം ഇല്ലാത്തത് കൊണ്ട് പറയുന്നതാണ്. ഇതൊന്നുമല്ല വിപ്ലവം എന്ന് ആര്ക്കാണ് അറിയാത്തത് ! 

അതുപോലെ ഒരു കണ്ടു പിടിത്തമാണു നമ്മുടെ വലിയ ഉസ്താദ് നടത്തിയിരിക്കുന്നത്. ഇത് ഉണ്ടാക്കുന്ന പൊല്ലാപ്പ് ചില്ലറയൊന്നും ആകില്ല. നിലവിലുള്ള, ശരീര ശാസ്ത്രം, ജന്തു ശാസ്ത്രം, ലോകാരംഭം, ഭൌമ ഘടന, അന്തരീക്ഷ മലിനീകരണം, സ്വര്ഗ്ഗം , നരകം, ഡി.എന്‍.എ, ജീവ രഹസ്യം എന്നിവയെ കുറിച്ച് നിലവില്‍ ഉള്ള എല്ലാ അറിവുകളും തിരുത്തി എഴുതേണ്ടി വരും. ആശാന്‍റെ നിഗമനത്തില്‍ നരവംശശാസ്ത്രം തന്നെ തെറ്റാണ്. ആദ്യം ആദം. പിന്നെ ടിയാന്‍റെ ഒരു വാരിയെല്ല് ഊരി ഹവ്വ എന്നാണല്ലോ നാസയും, ശാസ്ത്രലോകവും അംഗീകരിച്ച നരവംശ ശാസ്ത്രം. എന്നാല്‍ സംഗതി അങ്ങിനെ അല്ല. രണ്ട് പേരെയും പടച്ചവന്‍ ഒരേ അച്ചില്‍ ആണ് വാര്‍ത്തത്. നല്ല പശിമയുള്ള മണ്ണ് തേടി പടച്ചവന്‍ കുറെ നടന്നു. അക്കാലത്ത് ഇന്നത്തെ പോലെ ഈ ഹലാക്കിലെ പോലെ ആശയ വിനിമയവും, ഉപഗ്രഹവും ഒന്നും ഇല്ലാത്തത് കൊണ്ട് നടക്കുക തന്നെ! അപ്പോള്‍ ആണു ഒരു ജിന്ന് വന്നു പറഞ്ഞത്, ചൈനയില്‍ അതിനു പറ്റിയ മണ്ണ് ഉണ്ടെന്ന്! ചൈനീസ് ക്ലേ എന്നൊക്കെ കുരുത്തം കേട്ടവര്‍ പറയും. അങ്ങിനെ മക്കയില്‍ നിന്ന് കുറച്ചു മണലും വാരി പടച്ചവന്‍ ചൈനയിലേക്ക് വണ്ടി വിട്ടു. (മണല്‍ എന്തിനാണ് എന്ന് ചോദിക്കരുത്. മനസിലായില്ല എങ്കില്‍ സ്വകാര്യമായി പറഞ്ഞു തരാം. ഈ മണല്‍ ചേര്ന്നാ ണ് എല്ലാകുന്നത്! ഗോട്ട് മി?) അവിടെ വെച്ച് മണ്ണും, മണലും (എന്തു കൊണ്ട് മണല്‍ മക്കയില്‍ നിന്ന് എന്ന് വീണ്ടും ചോദ്യം വരും: വിശ്വാസിക്ക് ദൃഷ്ടാന്തം ഉണ്ട് എന്ന് മാത്രം മനസിലാക്കിയാല്‍ മതി) കുഴച്ച് ഒരേ അച്ചില്‍ രണ്ടെണ്ണത്തിനെ വാര്ത്തു. വീണ്ടും, ചോദ്യം ചോദിക്കാം. അവിശ്വാസി അങ്ങിനെ ആണ്. എന്ത് കൊണ്ട് നല്ല ഫലഭൂയിഷ്ടമായ മണ്ണുള്ള ഇന്ത്യ വിട്ട് ചൈനയില്‍ പോയി? അതിനും ഉത്തരം ഉണ്ട്. പടച്ചവന്‍ ഇല്ലാ എന്നാണല്ലോ കമ്യൂണിസ്റ്റുകള്‍ പറയുന്നത്. അവര്ക്കും വേണ്ടേ, ഒരു ദൃഷ്ടാന്തം! എന്നിട്ട് പടച്ചവന്‍ കയ്യില്‍ പുരണ്ട മണ്ണ് മഞ്ഞ നദിയില്‍ കഴുകി കളഞ്ഞു. ആ മണ്ണ് കലര്ന്ന്ത് കൊണ്ടാണ് ഇന്നും മഞ്ഞ നദിക്ക് മഞ്ഞ നിറം (വിശ്വസിക്കുന്നവര്ക്ക് ദൃഷ്ടാന്തം ഉണ്ട്!) അങ്ങിനെയാണു സൃഷ്ടിയുടെ ഉത്ഭവം. അതും ചൈനയില്‍ വെച്ച്! എന്നിട്ടും, ഈ കുരുത്തം കെട്ട ചൈനക്കാര്‍ പറയുന്നു, മനുഷ്യന്റെര സൃഷ്ടിയില്‍ പടച്ചോന് ഒരു പങ്കും ഇല്ലെന്ന് ! ഹറാം പിറന്നവര്‍ എന്ന് മാത്രം പറഞ്ഞാല്‍ മതിയോ? ഇതല്ലേ സാര്‍, ശരിക്കും അസഹിഷ്ണുത!
ഇവിടെ മറ്റൊരു കാര്യം കൂടെ ഓര്ക്ക ണം. ഉസ്താദിന്‍റെ കണ്ടുപിടുത്ത പ്രകാരം വാരിയെല്ല് സിദ്ധാന്തം തന്നെ പൊളിയുകയാണ്. ആണിന്‍റെ വാരിയെല്ല് ഊരിയൊന്നും അല്ല പെണ്ണിനെ ഉണ്ടാക്കിയത്. വിശ്വാസികള്ക്ക് ദൃഷ്ടാന്തം ഉണ്ട്. അവരെ ഉണ്ടാക്കിയ അച്ച് ആരും കാണാതെ കമ്യൂണിസ്റ്റുകാര്‍ ചൈനയിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ആ രഹസ്യം അവര്‍ പുറത്ത് പറയില്ല. പറഞ്ഞാല്‍ അവരുടെ ഭൌദിക വാദം പൊളിയില്ലേ? 

ആദി സൃഷ്ടി ഇവരായിരുന്നു. ഇവരില്‍ ആണും പെണ്ണും വകതിരിവ് ഇല്ലായിരൂന്നു. തിന്നും, കുടിച്ചും, കളിച്ചും, അടി കൂടിയും അവര്‍ നടന്നു . (ഇവിടെ ഓര്ക്കേണ്ട ഒരു കാര്യം, ഭിന്ന ലിംഗക്കാരെ നാം കളിയാക്കരുത്. നമ്മുടെ പരമ്പരയുടെ ആദ്യ കണ്ണി അവരാണ്). കാലം കുറെ കഴിഞ്ഞപ്പോള്‍ ഇവര്ക്ക് ജീവിതം തന്നെ വല്ലാതെ ബോറടിക്കുന്നതായി തോന്നി. ലഹരി മരുന്നോ, പേരിനു ഒരു കഞ്ചാവ് കൃഷിയോ ഒന്നും ഉണ്ടായിരുന്നില്ല. ഹവ്വ എപ്പോഴും നമ്മുടെ ഫേസ് ബുക്ക്‌ ചാറ്റികളെ പോലെ ‘ബോറടിക്കുന്നെടാ” എന്ന് പറയാന്‍ തുടങ്ങി. തിന്നുക, കുടിക്കുക , വിസര്ജ്ജി ക്കുക എന്നല്ലാതെ വേറെ പണി ഒന്നും ഇല്ലായിരുന്നല്ലോ. അന്നാണെങ്കില്‍ ഫേസ് ബുക്ക്‌ പോലും ഇല്ല. പേരിന് ഒരു രാഷ്ട്രീയ പാര്ട്ടിപോലും ഇല്ലാത്ത കാലം. അല്ലെങ്കില്‍ ബജറ്റ് കാണിച്ചെങ്കിലും ബോറടി മാറ്റാമായിരുന്നു. അല്ലെങ്കില്‍ ഇതര ജീവജാലങ്ങളെ കൂട്ടി ഒരു സമരമോ ഹര്ത്താലോ എങ്കിലും സംഘടിപ്പിച്ചു നാല് മുദ്രാവാക്യം വിളിച്ചു നമ്മുടെ നേതാക്കളെ പോലെ സമയം കൊല്ലാമായിരുന്നു ! അതും പോട്ടെ. നേരം പോക്കാന്‍ ഒരു ചുംബന സമരം പോലും ഇല്ലാത്ത കാലം !

ഒരു ദിവസം ആ വഴിക്ക് വന്ന പടച്ചവനോട് ഇവര്‍ സങ്കടം ബോധിപ്പിച്ചു. യാ റബ്ബേ.. സംഗതി വളരെ മോശം.. ഇവിടെ ഒറ്റക്ക് ഇരുന്നു മടുത്തു . ഒന്നുകില്‍ വല്ല പണിയും താ. അല്ലെങ്കില്‍, ഞങ്ങളെയും കൂടി സ്വര്ഗ്ഗ്ത്തില്‍ കൊണ്ട് പോ. പടച്ചോന്‍ ഒരു നിമിഷം ആലോചിച്ചു. ഇവരെ സ്വര്ഗ്ഗത്തില്‍ കൊണ്ട് പോയാല്‍ ഇവര്‍ തനിക്ക് പണി തരും. പണ്ട് ഇബിലീസിനെ ഉണ്ടാക്കിയ പോലെ ഇരിക്കും. പടച്ചോന്‍ ആണെന്ന് കരുതി അബദ്ധം എപ്പോഴും ചെയ്‌താല്‍ ആളുകള്‍ കളിയാക്കില്ലെ ! പിന്നെയും പണി കിട്ടി അല്ലെ, എന്ന് ചോദിക്കില്ലേ ! അത് വേണ്ട. 

പടച്ചവന്‍ പറഞ്ഞു: ഒരു കാര്യം ചെയ്യാം. ഞാന്‍ നിങ്ങള്ക്ക് ലോകത്ത് ഏറ്റവും വലിയ വിനോദത്തിനു ഉള്ള ഒരു സൂത്രം ഒപ്പിച്ചു തരാം. അതിന്റെേ പേരാണ് സെക്സ്. ഭക്ഷണം കഴിക്കുക. സെക്സില്‍ ഏര്പ്പെടുക . വിശ്രമിക്കുക. വീണ്ടും ഭക്ഷണം... സെക്സ് ..ഭക്ഷണം.. സെക്സ്...അപ്പോള്‍ ഈ ബോറടി ഉണ്ടാകില്ല.
അങ്ങിനെ ദൈവം രണ്ടെണ്ണത്തിനെയും കൂട്ടി മക്കയിലേക്ക് പോയി. വേണമെങ്കില്‍ ആദ്യത്തെ ഹജ്ജ് എന്ന് ഇത് തിരുത്തി വായിക്കാം എന്ന് ഉസ്താദ് പറയുന്നുണ്ട്. അത് വേണ്ട. അപ്പോള്‍ എല്ലാം തിരുത്തേണ്ടി വരും!

അവിടെ വെച്ച് രണ്ടെണ്ണത്തിനെയും ഓപ്പറേഷന്‍ തിയേറ്ററില്‍ കയറ്റി. കൂട്ടത്തില്‍ അല്പം വികൃതി കൂടുതല്‍ ഉള്ള ഹവ്വയുടെ ഗുഹ്യഭാഗത്ത് നിന്ന് ഒരു കഷ്ണം മാംസം മുറിച്ചെടുത്തു. അത് മറ്റവന്റെ അതെ സ്ഥാനത്ത് വെച്ച് പിടിപ്പിച്ചു. അപ്പോള്‍ ഒരാള്ക്ക് ഒരു ദ്വാരവും, ഒരാള്ക്ക് ഒരു മാംസപിണ്ഡവും. അതിനു ജനനേന്ദ്രിയം എന്ന പേരും നല്കി (അശ്ലീലം എന്നൊന്നും മുറവിളി കൂട്ടേണ്ട. അനാട്ടമി.വെറും അനാട്ടമി) ഒന്നിനു പെണ്ണ് എന്നും, മറ്റേതിനെ ആണ് എന്നും വിളിച്ചു. ബാക്കി ഉണ്ടായിരുന്ന മാംസം സ്ത്രീയുടെ നെഞ്ചില്‍ വെച്ച് പിടിപ്പിച്ചു. പടച്ചോന്‍ ക്ലോസപ്പില്‍ ഒന്ന് നോക്കി. സെല്ഫി എടുത്ത് നോക്കി. അറുബോ ര്‍ . ഒരു ചേര്ച്ചയും ഇല്ല. ഛീ.. ഒറ്റ മുലച്ചി എന്ന് വികൃതി പിള്ളേര്‍ വിളിക്കും. അത് വേണ്ട. ഒന്ന് രണ്ടാക്കി കൊടുത്തു. ബാക്കിയുള്ള പൊട്ടും പൊടിയും എടുത്ത്, പുരുഷുവിന്‍റെ ജനനേന്ദ്രിയത്തിന് ഒരു തൊപ്പിയും ഉണ്ടാക്കി. മുറിവ് ഉണങ്ങുമ്പോള്‍ മുറിച്ചു കളയണം എന്ന വ്യവസ്ഥയില്‍. വല്ലാതെ സെന്സിറ്റീവ് ആയ അഗ്രഭാഗം ഈച്ച വന്നു ശല്യം ചെയ്യാതിരിക്കാന്‍ ആണ് .. എന്നാല്‍, നോക്കൂ, മുറിവ് ഉണങ്ങിയിട്ടും, എത്രയോ തലമുറകള്‍ കഴിഞ്ഞിട്ടും ഇവിടെ ചിലര്‍ ആ തൊപ്പി മുറിച്ചു മാറ്റാതെ ഒരു നാണവും ഇല്ലാതെ നടക്കുന്നു. ഹറാമിക ള്‍ എന്നല്ലാതെ എന്ത് പറയാന്‍! 

പിന്നീട് പടച്ചോന്‍ രണ്ടു പേരുടെയും തലയില്‍ വെള്ളം മന്ത്രിച്ചൂതി തെളിച്ചു. അവര്ക്ക് അന്യോന്യം കലശലായ അനുരാഗം ഉണ്ടായി. ആദ്യാനുരാഗം. നോട്ട് ദ പോയിന്റ് ! ആപ്പിളിന്‍റെയും, സാത്താന്‍റെയും, പാമ്പിന്‍റെയും തിയറി ഇവിടെ പൊളിയുക ആണ്.
അപ്പോള്‍ സംഗതി വ്യക്തം. ഇതാണ് ഉസ്താദിന്‍റെ തിയറി. സ്ത്രീയുടെ സ്വകാര്യ ഭാഗത്ത് നിന്ന് കുറെ മാംസം നഷ്ടപ്പെട്ടിരിക്കുന്നു. അതിന്‍റെ ഗുണഭോക്താവ് പുരുഷന്‍ ആണ്. അതിനാല്‍, സ്ത്രീ പുരുഷനെക്കാളും എന്തോ കുറവുള്ളവള്‍ തന്നെ! ആരാ കുറവ് വരുത്തിയത്? പടച്ചവന്‍. അതിനാല്‍, അതിനെ ചോദ്യം ചെയ്ത് സ്ത്രീയും പുരുഷനും തുല്യരാണ് എന്ന് വാദിക്കുന്നത് പടച്ചോന് നിരക്കാത്ത കാര്യം ആണ്! സ്ത്രീക്ക് കുറവുണ്ട്. അതാണ്‌ തിയറി ! മാത്രമല്ലോ, വികാരം ഉണ്ടാക്കി കൊടുത്തപ്പോള്‍, ഹവ്വ പടച്ചോനെ കെട്ടി പിടിച്ചു ഉമ്മ കൊടുത്ത് കൊണ്ട് പറഞ്ഞു : താങ്ക്യൂ ഡാ എന്ന്. അപ്പോള്‍ പടച്ചോന്‍ പറഞ്ഞു പിന്നെ ഒരു കാര്യം. നിന്‍റെ ജോലി പെറ്റ് കൂട്ടുക ആണു. എനിക്ക് പണ്ടത്തെ പോലെ എപ്പോഴും വന്നു ഈ അച്ചില്‍ വാര്‍ത്ത് തരാന്‍ പറ്റില്ല. അതിനാല്‍ നീ പേറു മുടക്കരുത്. അതാണു നിന്‍റെ പണി !

നോക്കണം, സഖാക്കളെ, അതാണ്‌ ഈ ഹറാം പെറന്നവര്‍ തിരുത്തുന്നത്! സമത്വം വേണമത്രേ! അന്ന് ഹവ്വ തന്ന വാക്കിനു വിരുദ്ധം ആണിത്! പടച്ചോന് നിരക്കാത്ത കാര്യം!
ഇവിടെ വേറൊരു പ്രശ്നം ഉണ്ട്. ജിജി തോംസനെ പോലുള്ള സുവിശേഷക്കാര്ക്ക് പണിയായി. കിത്താബില്‍ ചെറിയ തിരുത്തല്‍ വരുത്തണം. അത് അനുസരിച്ച് സുവിശേഷം വീണ്ടും കാണാപാഠം പഠിക്കണം. പുതിയ പതിപ്പില്‍ ആദവും , ഹവ്വയും, ആപ്പിളും, സാത്താനും ഒന്ന് ഉണ്ടാകില്ല. സാത്താന്‍റെ പണിയും കൂടെ പടച്ചോന്‍ ആണ് ചെയ്തത് എന്ന ഒരു തിരുത്ത് വരുത്തണം ! ആദ്യം ഭൂമി, പിന്നെ ആകാശം, പിന്നെ മനുഷ്യന്‍, അത് കഴിഞ്ഞു സ്റ്റഡി ലീവ് എന്നൊന്നും പറഞ്ഞു നടക്കരുത്. ശാസ്ത്രജ്ഞരും വെറുതെ ഇരിക്കേണ്ട. ഉല്പത്തിയെ കുറിച്ചുള്ള എല്ലാ നിഗമനങ്ങളും തിരുത്തണം. നിങ്ങള്‍ പറയുന്നപോലെ ബിഗ്‌ ബാംഗ്, തേങ്ങാക്കുല, വെള്ളം, അമീബിയ, നരവംശം, ഡാര്‍വിന്‍, കുരങ്ങ്, ചന്ദനത്തിരി, കരിക്കിന്‍ വെള്ളം എന്നൊന്നും പറഞ്ഞു മേലില്‍ ആളുകളെ പറ്റിക്കാന്‍ ഇറങ്ങരുത്!

Saturday, October 10, 2015

വിദ്യാഭ്യാസ മേഖലയും, ലീഗും, മെത്രാന്മാരും !

ഇതോടൊപ്പം കൊടുക്കുന്ന ഫോട്ടോ ഇന്നത്തെ മനോരമയുടെ മുഖപ്രസംഗം ആണ്. ഒരാഴ്ച ആയി വിദ്യാഭ്യാസ മേഖലയിലെ ഈജിയന്‍ തൊഴുത്തിനെ കുറിച്ചുള്ള പരമ്പരയുടെ പരി സമാപ്തിയില്‍ ആണു മുഖപ്രസംഗം !  ലോകത്ത് ഇത്രയും വൃത്തി കെട്ട ഒരു വിദ്യാഭ്യാസ സമ്പ്രദായം ഉണ്ടാകില്ല എന്ന് മനോരമ സ്ഥാപിക്കുന്നു. എന്നിട്ടും അതിനെതിരെ പ്രതികരിക്കാത്തവരെ ഓര്‍ത്ത് വിലപിക്കുന്നു.

സത്യത്തില്‍ ഇത് മനോരമ തന്നെയാണോ പറയുന്നത് എന്ന് അത്ഭുതം തോന്നി. യു.ഡി.എഫിനെ എക്കാലത്തും കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിച്ച മനോരമ. വിദ്യാലയങ്ങളില്‍ സമരം ചെയ്യുന്നവരെ വെടി വെച്ച് കൊല്ലണം എന്ന് ഇടയ ലേഖനം ഇറക്കിയ മനോരമ ഇപ്പോള്‍ വിദ്യാഭ്യാസ മേഖലയിലെ   ഈജിയന്‍ തൊഴുത്തിനെതിരെ എന്താണ് പ്രതികരിക്കാത്തത് എന്ന് പൊതു സമൂഹത്തോട് ചോദിക്കുമ്പോള്‍ എന്‍റെ തലമുടി പോലും രോമാഞ്ചം കൊണ്ട് ഫ്രീക്കന്‍ ആകുന്നു.  സ്വാശ്രയ മേഖലയിലെ ചൂഷണത്തെയും കെടുകാര്യസ്തതയെയും കുറിച്ച് അലമുറ ഇടുമ്പോള്‍ ശരിക്കും എന്‍റെ ചങ്ക് തകര്‍ന്നു !

എന്തായാലും പ്രശ്ന പരിഹാരത്തിന് വേണ്ടി പാഴൂര്‍ പടി വരെ പോകാതെ തന്നെ അരിയാഹാരം കഴിക്കുന്നവര്‍ക്ക്  കാര്യം പിടി കിട്ടി. കഴിഞ്ഞ അഞ്ചു വര്ഷം ലീഗാണ് വിദ്യാഭ്യാസ മന്ത്രി. അതിനു മുന്പ് എം. എ ബേബി . അതിനു മുന്‍പേ വീണ്ടും ലീഗ്. ചുരുക്കം. മെത്രാന്മാരുടെ കയ്യില്‍ നിന്ന് വിദ്യാഭ്യാസം പോയിട്ട് പതിറ്റാണ്ടുകള്‍ പോയിരിക്കുന്നു. ഇതെങ്ങിനെ മനോരമക്ക് സഹിക്കും ? അല്ലെങ്കില്‍, പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്ത, നിയമ സഭ തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിയ ഈ അവസരത്തില്‍ ഈ വെടി മനോരമ പൊട്ടിക്കുമോ ? അല്ലെങ്കില്‍, മറ്റു വകുപ്പുകളെ കുറിച്ച് സത്യസന്ധമായി ഇതുപോലെ എഴുതാന്‍ മനോരമ മിനക്കെടുമോ ? ലീഗ് തന്നെ ഭരിക്കുന്ന പൊതുമരാമത്തിലെ സ്ഥിതി എന്താണു ?  ഇല്ല. ഉണ്ടാകില്ല. കാരണം, ഈ മുഖപ്രസംഗവും, പരമ്പരയും മെത്രാന്‍മാര്‍ക്ക് വേണ്ടിയുള്ള ഇടയ ലേഖനം ആണ്.   

Thursday, September 24, 2015

ബലിപെരുന്നാള്‍



ബലി പെരുന്നാള്‍

ബലി പെരുന്നാള്‍ ഒരു അന്ധവിശ്വാസം ആണ്. അപകടകരമായ അന്ധവിശ്വാസം. എന്നാല്‍ ഭൂരിപക്ഷം മുസ്ലീങ്ങളും അതിന്‍റെ കാതല്‍ അറിയാതെ ഒരു വിശ്വാസത്തിന്‍റെ പേരില്‍ അതില്‍ ആവേശം കൊള്ളുക ആണ്. അതിനു ആ പാവങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. കാരണം, പുരോഹിതന്മാര്‍ അവരെ പഠിപ്പിച്ചു വെച്ചിട്ടുള്ളത്‌ അങ്ങിനെയാണ്. അതിന്‍റെ പേരില്‍ അവരെ അവഹേളിക്കാനോ, അവമതിക്കാനോ അല്ല ഈ കുറിപ്പ് ! വിശ്വാസം അവരെ രക്ഷിക്കട്ടെ. എന്നാല്‍, ഒരു ചെറിയ ഭൂരിപക്ഷം എങ്കിലും ചരിത്ര സത്യം മനസിലാക്കട്ടെ എന്ന സദുദ്ദേശം മാത്രമേ ഈ കുരിപ്പിനുള്ളൂ. അല്ലാതെ, ആരെയും വേദനിപ്പിക്കാന്‍ അല്ല.

ഇബ്രാഹിം നബി വിവാഹം കഴിച്ചത് കുലീനയും, സുന്ദരിയും, ധനാഡ്യയും ആയ ഒരു യുവതിയെ ആണ്. അവരുടെ പേര്‍ സാറ എന്നായിരുന്നു. ഇബ്രാഹിമിന് ഭാര്യയോട് അളവറ്റ സ്നേഹം ആയിരുന്നു. എന്നാല്‍, വളരെ കാലം കഴിഞ്ഞിട്ടും അവര്‍ക്ക് കുട്ടികള്‍ ഉണ്ടായില്ല. ബഹു ഭാര്യത്വം അനുവദനീയം ആയിരുന്നു എങ്കിലും സ്വന്തം ഭാര്യയോടു ഉള്ള മമത കാരണം നബി വേറൊരു വിവാഹത്തിനു തുനിഞ്ഞില്ല. എന്നാല്‍, ഒരു കുട്ടി ഇല്ലെങ്കില്‍ തന്‍റെ വംശ പരമ്പരക്ക് അന്ത്യം സംഭവിക്കും എന്നോര്‍ത്ത് നബി ഏറെ ആകുലന്‍ ആയിരുന്നു. ഒരു ദിവസം നബി ഒരു നിര്‍ദ്ദേശം വെച്ചു. കൊട്ടാരത്തില്‍ ധാരാളം അടിമ സ്ത്രീകള്‍ ഉണ്ട്. അവരെ ലൈംഗികമായി ഉപയോഗിക്കുന്നത് നിയമ വിരുദ്ധം ആയിരുന്നില്ല. അതിനാല്‍ ഒരു അടിമയുമായി ബന്ധപ്പെട്ട് പരിഹാരം തേടാം എന്ന് തീരുമാനിച്ചു. ഭാര്യയുടെ അനുമതിയും വാങ്ങി. അങ്ങിനെ കൂട്ടത്തില്‍ ഏറ്റവും സുന്ദരി ആയ അടിമയെ തിരഞ്ഞെടുത്ത്. അവരുടെ പേര്‍ ഹജര്‍ എന്നായിരുന്നു. അവര്‍ ബന്ധപ്പെട്ടു. അങ്ങിനെ ഒരു കുട്ടി ജനിച്ചു. ഇസ്മായില്‍ എന്ന് പെരും ഇട്ടു. 

എന്നാല്‍, കുറച്ചു കഴിഞ്ഞപ്പോള്‍ ഭാര്യക്ക് വിമ്മിഷ്ടം കൂടി. അടിമയുമായി ഭര്‍ത്താവ് കൂടുതല്‍ ഇടപെടുന്നു. തന്നോടുള്ള ഇഷ്ടം കുറഞ്ഞു വരിക ആണോ എന്നൊരു തോന്നല്‍. ആ നീരസം വളര്‍ന്നു. കുട്ടിയോടും അടിമയോടും നബി വല്ലാതെ ഇടപെടുന്നു. ചിലപ്പോള്‍ തന്നെക്കാള്‍ സ്ഥാനം അടിമക്ക് ആണോ എന്ന് തോന്നി പോകുന്നു. ഈ വിഷയത്തില്‍ നബിയും ഭാര്യയും തമ്മില്‍ വഴക്കായി. എന്നാല്‍ നബിക്ക് അതിലേറെ വിഷമം ആയി. ഭാര്യക്ക് വേണ്ടി എന്തും ചെയ്യാന്‍ അയാള്‍ ഒരുക്കം ആയിരുന്നു. അയാള്‍ ചോദിച്ചു, ഹജറിനെയും, ഇസ്മായിലെയും നാട് കടത്താണോ എന്ന്. വേണം എന്ന് സാറ വാശി പിടിച്ചു. അങ്ങിനെ മനസില്ലാ മനസോടെ ഇസ്മായിലിനെയും ഹജറിനെയും അക്കാലത്ത് വിജനമായി കിടന്നിരുന്ന മക്കയിലേക്ക് നാട് കടത്തി. എന്നാല്‍, മകനെ കാണാനും, ഹജരിന്റെ സൌന്ദര്യത്തില്‍ ആകൃഷ്ടന്‍ ആയും ഇബ്രാഹിം പലപ്പോഴും മക്ക സന്ദര്‍ശിച്ചിരുന്നു. ഈ വിവരം സാറ അറിഞ്ഞു. അവര്‍ വീണ്ടും വഴക്ക് കൂടി. സ്വന്തം വീട്ടിലേക്ക് തിരിച്ചു പോകാന്‍ ഒരുങ്ങി. അത് ഇബ്രാഹിമിന് സഹിക്കാവുന്നതിലും അധികം ആയിരുന്നു. ഞാന്‍ എന്ത് വേണം എങ്കിലും ചെയ്യാം എന്ന് ഇബ്രാഹിം പറഞ്ഞു. ഇസ്മായില്‍ ഉള്ളത് കൊണ്ടല്ലേ ഹജറിനെ കാണാന്‍ പോകുന്നത്. അതില്ലാതെ ആയാല്‍ മതിയല്ലോ ! പിറ്റേന്നു സാറ പറഞ്ഞു. “ഞാന്‍ വാശി പിടിക്കുന്നത് വെറുതെ അല്ല, ഇസ്മായില്‍   ജീവിച്ചിരുന്നാല്‍ എന്‍റെ മരണം ഉടനെ ഉണ്ടാകും എന്ന് ഞാന്‍ സ്വപ്നം കണ്ടു.. അതിനാല്‍ ഞാന്‍ വേണോ  ഇസ്മായില്‍ വേണോ  എന്ന് ഇപ്പോള്‍ തീരുമാനിക്കണം . ഞാന്‍ വേണമെങ്കില്‍ അവനെ നിങ്ങള്‍ കൊല്ലണം”  

മനം നൊന്ത ഇബ്രാഹിം ഭാര്യയെ അനുസരിച്ച്. മക്കയില്‍ ചെന്ന് മകനെ അറഫ മലയില്‍ കൊണ്ട് പോയി വെട്ടി കൊല്ലാന്‍ തീരുമാനിച്ചു. ഇത് അറിഞ്ഞ ഹജര്‍ മല മുകളിലേക്ക് ഓടി കയറി. “എല്ലാത്തിനും പ്രശ്നം ഞാന്‍ അല്ലെ ? എന്നെ കൊല്ലൂ . അപ്പോള്‍ സാറയുടെ വിഷമവും തീരും., നിങ്ങള്‍ക്ക് കുട്ടിയെ കിട്ടുകയും ചെയ്യും “

അത് ശരിയാണ് എന്ന് ഇബ്രാഹിമിന് തോന്നി. അങ്ങിനെ ഇബ്രാഹിം ഹജരിനെ വെട്ടി കൊന്ന് തിരികെ പോന്നു .

വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഇസ്മായിലിനെ കണ്ടു സാറ വീണ്ടും ഇളകി. അപ്പോള്‍ ഇബ്രാഹിം ഒരു കഥ പറഞ്ഞു :” ഞാന്‍ ഹജറിനെയും ഇസ്മായിലിനെയും വെട്ടി കൊല്ലാന്‍ തുനിഞ്ഞത് ആണ്. ആദ്യം ഹജരിനെ കൊന്നു. പിന്നെ ഇസ്മായിലിനെ വെട്ടാന്‍ വാള്‍ എടുത്തപ്പോള്‍ പടച്ചവന്‍ വിലക്കി. നീ അവനെ കൊന്നാല്‍ നിന്‍റെ പരമ്പര നശിക്കും എന്ന് പറഞ്ഞു. അങ്ങിനെ ഞാന്‍ ഹജറിനെ മാത്രം കൊന്നു “

സാറക്ക് വലിയ വിഷമം തോന്നിയില്ല. ഇനി ഹജര്‍ ഇല്ലല്ലോ. അതിനാല്‍ മക്കയില്‍ പോക്ക് ഉണ്ടാകില്ല.

ഇതാണ് ചരിത്രം. ഇതിനെ പലരും പല തരത്തില്‍ വ്യാഖ്യാനിച്ചു. ചിലര്‍ ദൈവം മകനെ ബലി കൊടുക്കാന്‍ പറഞ്ഞു. ഇബ്രാഹിം അനുസരിച്ച്. വാള്‍ ഓങ്ങിയപ്പോള്‍ ദൈവം വിലക്കി. ഒരാടായാലും മതി എന്ന് പറഞ്ഞു എന്നൊക്കെ കഥ ഉണ്ടാക്കി. ഇതിന്‍റെ പേരില്‍ ആണ് വിശ്വാസികള്‍ ഇബ്രാഹിമിനെ മഹത്വവല്‍ക്കരിക്കുന്നത്. സത്യത്തി. ദൈവം അല്ല, അതിനപ്പുറം ആരെങ്കിലും വന്നു ആവശ്യപ്പെട്ടാല്‍ പോലും മകനെ ബലി കഴിക്കില്ല എന്ന് ഇബ്രാഹിം പറഞ്ഞിരുന്നു എങ്കില്‍ പിതൃത്വത്തിന്റെ മഹത്വം അദ്ദേഹം മുറുകെ പിടിച്ചു എന്ന് പറയാമായിരുന്നു. സ്വന്തം മകനെ വെട്ടി കൊല്ലാന്‍ പോലും മടിക്കാത്ത ആളെയാണ് വിശ്വാസികള്‍ മഹാന്‍ ആയി ചിത്രീകരിക്കുന്നത്. അത് മഹത്വം അല്ല. ക്രൂരത ആണ്. അത് പിന്തുടര്‍ന്ന് ആണ് അന്യ മതസ്ഥരെ നിഷ്കാസനം ചെയ്തും ലോക ഇസ്ലാമിക രാഷ്ട്രം കെട്ടി പടുക്കും എന്ന് പറഞ്ഞു തീവ്രവാദികള്‍ വരുന്നത്. അതായത്, ഇബ്രാഹിമിനെ തീവ്രവാദത്തിന്റെ പിതാവ് എനാണ് വിളിക്കേണ്ടത്. അല്ലാതെ ത്യാഗത്തിന്റെ പര്യായം ആയല്ല.

ഇബ്രാഹിമിന്‍റെ ക്രൂരതയുടെ കഥ വേറെയും ഉണ്ട്. വിഗ്രഹാരാധനയില്‍ പ്രതിഷേധിച്ചു ചെറുപ്പത്തില്‍ തന്നെ ഇബ്രാഹിം സ്വന്തം പിതാവിനെയും കുടുംബത്തെയും ഉപേക്ഷിച്ചു നാട് വിട്ട ആളാണ്‌. വിശ്വാസത്തിന്‍റെ പേരില്‍ പിതാവ്, മാതാവ്, കുടുംബം, മകന്‍ എന്നിവരെ എന്തും ചെയ്യാന്‍ മടി ഇല്ലാത്ത ഒരാള്‍ മഹാന്‍ ആകുന്നത് എങ്ങിനെ ?

ഇത്തരം അതിശയോക്തി കലര്‍ന്ന കഥകള്‍ കൊണ്ടാണ് വിശ്വാസികള്‍ ഇബ്രാഹിമിനെ മഹത്വവല്‍ക്കരിക്കുന്നത്. കഥ വേറെയും ഉണ്ട്. വിഗ്രഹാരാധനക്ക് എതിരെ പ്രചരണം നടത്തിയതിനു ബാബിലോണിയന്‍ രാജാവ് ഇബ്രാഹിമിനെ അഗ്നി കുണ്ഡംത്തില്‍ ഇടാന്‍ വിധിച്ചു. ഇബ്രാഹിം സത്യം ആണെങ്കില്‍ അഗ്നി ശുദ്ധി വരുത്തട്ടെ ! കഥയില്‍ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു എന്നും, സഹായം വേണോ എന്ന് ചോദിച്ചപ്പോള്‍ വേണ്ട, എന്നെ രക്ഷിക്കാന്‍ എന്‍റെ ദൈവത്തിനെ കഴിയൂ എന്ന് പറഞ്ഞു. ഉടനെ ദൈവം തീയിന്റെ ചൂട് തനുപാക്കി മാറ്റി എന്നും ആണ്. അതായത്, ഭാരതീയ സംസ്കാരത്തില്‍ പറയുന്ന അതെ അഗ്നി ശുദ്ധി. ഭാരതീയം തെറ്റാണ്. അഗ്നി ശുദ്ധി ശരിയും ആണെന്ന് പറയാതെ പറയുന്നു.

സത്യത്തില്‍ ഇബ്രാഹിം ഒരു മുസ്ലീം പോലും ആയിരുന്നില്ല. ഇസ്ലാം മതം ഉടലെടുക്കുന്നതിനു ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്പ് ജീവിച്ചിരുന്ന ഇബ്രാഹിം നബിയുടെ പ്രവര്‍ത്തി എങ്ങിനെ ഇസ്ലാമിന് അനുകരിക്കാന്‍ കഴിയും.അതിനാല്‍, ഇസ്മായിലിനെ ബലി കൊടുക്കാന്‍ കൊണ്ട് പോയതിന്റെ പേരില്‍ ആഘോഷിക്കുന്ന ബലി പെരുന്നാള്‍ ഇസ്ലാമികം അല്ല. ഇസ്ലാമും, ഇബ്രാഹിമും തമ്മില്‍ ഉള്ള ബന്ധം അദ്ദേഹം വിഗ്രഹാരാധന നിര്‍ത്തല്‍ ആക്കി എന്നത് മാത്രം ആണ്. അദ്ദേഹം ഒരിക്കലും ഒരു മുസ്ലീം അല്ല. ഇസ്ലാമിന്‍റെ ജനനം മൊഹമ്മദ്‌ നബിയുടെ ധ്യാനത്തിലൂടെ കൈ വന്ന വെളിപാടിന് ശേഷം ആണ്. അതും അദ്ദേഹത്തിന്‍റെ ഇരുപത്തി ഒന്‍പതാം വയസില്‍. അതായത് നബി പോലും തുടക്കത്തില്‍ മുസ്ലീം ആയിരുന്നില്ല. പിന്നെങ്ങിനെ ഇബ്രാഹിം ഇസ്ലാം ആകും ?

സാസ്കാരികമായ പല സാമ്യതകളും ഇതില്‍ കാണാന്‍ കഴിയും. ഒന്നാമത് അഗ്നി ശുദ്ധി. രണ്ടാമത്, കൈകേകിയുടെ ചരിത്രം പോലെ വേറൊരു ഭാര്യയില്‍ ജനിക്കുന്ന കുട്ടിയോട് ഉള്ള ശത്രുത ഇസ്മായിലിന്റെ കഥയിലും കാണാം. അതുപോലെ, പന്തളം രാജാവും, അയ്യപ്പനും, പുലി പാലും എല്ലാം  ഈ സാമ്യത ഓര്‍മ്മപ്പെടുത്തുന്നു.

കഥയില്‍ ഒരുപാട് ഇടത്ത് ദൈവത്തിന്‍റെ അശിരീരി കേള്‍ക്കുന്നു. വിഗ്രഹത്തിനു, കണ്ണും, കാതും, വായും ഇല്ല  എന്ന് പറഞ്ഞാണ് വിഗ്രഹം തച്ചുടക്കുന്നത്. പടച്ചവനു രൂപം ഇല്ല എന്നും പറയുന്നു. രൂപം ഇല്ലാത്ത പടച്ചവന്‍ എങ്ങിനെയാണു അശിരീരി ഉണ്ടാക്കുന്നത് ?

എന്തായാലും, വലിയ പെരുന്നാള്‍ ആഘോഷിക്കപ്പെടെണ്ടത് ജനലക്ഷങ്ങള്‍ ത്യാഗയാതന കളിലൂടെ നിര്‍വഹിക്കുന്ന ഹജ്ജ് കര്‍മ്മത്തിന്റെ വിജയത്തില്‍ അവരോടൊപ്പം ആഹ്ലാദം പങ്ക് വെച്ചാകണം. അല്ലാതെ, മകനെ വെട്ടി കൊല്ലാന്‍ വാള്‍ എടുത്ത ദുഷ്ടനായ അച്ഛന്റെ പേരില്‍ ആകരുത്.
  

        

           

Wednesday, September 23, 2015

ദൈവം/ അതിഥി: രണ്ട് കവിതകള്‍

 ദൈവം

"എന്‍റെ ദൈവം മഹാത്ഭുതം !
സര്‍വ്വശക്തന്‍, മഹാവീരന്‍,
സര്‍വ്വ ശ്രേഷ്ഠന്‍, സര്‍വ്വോത്തമന്‍ !
സര്‍വ്വജ്ഞാനന്‍, സര്‍വ്വസൃഷ്ടകാരകന്‍"
മതങ്ങളങ്ങിനെ ദൈവത്തെ പുകഴ്ത്തിയും
വാഴ്ത്തിയും, പ്രശംസിച്ചും, പ്രകീര്‍ത്തിച്ചും
ആകാശം മുട്ടെ വലിച്ചുനീട്ടിയും , വലുതാക്കിയും
ചക്രവാളത്തോളം പെരുപ്പിച്ചും , ഗുണിച്ചും,
മനുഷ്യനെ നന്നാക്കാന്‍ ദൈവം ഏല്‍പ്പിച്ച
ദൌത്യങ്ങളും, കടമകളും  മറക്കുന്നു !
സ്വര്‍ഗ്ഗത്തില്‍ ദൈവവും മതങ്ങളും മാത്രം ബാക്കി
മനുഷ്യനന്നും, ഇന്നും നരകം മാത്രം !


അതിഥി 

ഹിന്ദുക്കള്‍ പ്രതിഷ്ഠ നോക്കിയും,
ക്രിസ്ത്യാനികള്‍ അള്‍ത്താര നോക്കിയും,
മുസ്ലീങ്ങള്‍ മക്കയെ നോക്കിയും
പ്രാര്‍ഥിക്കുന്നതിലെന്താണ് കാര്യം ?
ദൈവം സ്വര്‍ഗ്ഗത്തില്‍ ആണെങ്കില്‍
മലര്‍ന്നു കിടന്നു മേലോട്ട് നോക്കി പ്രാര്‍ഥിക്കൂ
ദൈവം സര്‍വ്വ ശക്തന്‍ ആണെങ്കില്‍
അവന്‍റെ മുന്നില്‍ നീ വെറും ശിശുവാണ് !
അതിനാലിനി നിന്‍റെ പ്രാര്‍ത്ഥന
പൈതലിനെ പോലെ മലര്‍ന്നു കിടന്നാവട്ടെ !
നിവര്‍ന്നു നില്‍ക്കുമ്പോള്‍ നീ അഹങ്കാരിയും
കുമ്പിട്ടു നില്‍ക്കുമ്പോള്‍ കോമാളിയും
മുട്ട് കുത്തുമ്പോള്‍ നടനും, സാഷ്ടാംഗത്തില്‍
പരിഹാസവും ആണെന്ന് ദൈവിത്തിനറിയാം !

Thursday, September 17, 2015

മൂന്നാര്‍ : ആരുടെ സമരം ? ആരുടെ വിജയം ?

മൂന്നാര്‍ : ആരുടെ സമരം ? ആരുടെ വിജയം ?

മൂന്നാര്‍ സമരത്തെ പറ്റി മാധ്യമങ്ങള്‍ക്ക് പറയാന്‍ നൂറു നാക്ക്. വര്‍ണ്ണിച്ചിട്ടും, വര്‍ണ്ണിച്ചിട്ടും മതി വരുന്നില്ല. മാതൃഭൂമി എഡിറ്റോറിയല്‍ എഴുതിയത് സ്ഥലം തികയാത്തത് കൊണ്ടുള്ള വിഷമം മറച്ചു പിടിച്ചാണ്. ലോക സമാധാനത്തിനും, ചൂഷണരഹിത വ്യവസ്ഥയുടെയും നാന്ദി കുറിക്കുന്ന സമരം എന്നാണു ഇവരുടെ ഒക്കെ പക്ഷം.നിഘണ്ടുവില്‍ വാക്ക് തികയാതെ ചിലര്‍ ഭാഷയെ പഴിക്കുന്നു.

ഇങ്ങിനെയും സംഭവിക്കുമോ ? സമരം എന്ന് കേള്‍ക്കുമ്പോള്‍ അപസ്മാരം ഇളകുന്നവര്‍ക്ക് , കലി കയറുന്നവര്‍ക്ക്, ളോഹ പൊക്കി കുത്തുന്നവര്‍ക്ക്, ഉറഞ്ഞു തുള്ളുന്നവര്‍ക്ക്, നാലാള്‍ കൂടി തെരുവിലൂടെ ജാഥ നയിച്ചാല്‍ ജനാധിപത്യത്തിന്‍റെ ആണിക്കല്ല് ഇളകി എന്ന് പറഞ്ഞു മഹാഭാരതം എഴുതുന്നവര്‍ക്ക് ഇപ്പോള്‍ സമരം എന്ന് കേട്ടപ്പോള്‍ രോമാഞ്ചമാണ് !
എന്തെ ഒരു മനമാറ്റം ? ഇനി ഇതുപോലെ വല്ല സമരവും നടന്നാല്‍ ഈ മാധ്യമങ്ങള്‍ ഒക്കെ പിന്തുണയുമായി ഉണ്ടാകുമോ? മിനിമം വേതനം മാത്രം കിട്ടുന്നത് തോട്ടം തൊഴിലാളികള്‍ക്ക് മാത്രം ആണോ ? ഈയിടെ നടന്ന മിനിമം വേതനം 250 രൂപ ആക്കണം എന്ന് പറഞ്ഞു നടത്തിയ സീമാസ് സമരം അനാവശ്യം ആയിരുന്നോ ? മറ്റു തോട്ടം മേഖലകളില്‍ സ്ഥിതി മെച്ചമാണോ ? എന്താണ്‌ അസംഘടിത മേഖലകളിലെ തൊഴിലാളികളുടെ സ്ഥിതി ? എന്താണ് കശുവണ്ടി, നെയ്ത്ത്, കയര്‍ മേഖലയിലെ തൊഴിലാളികളുടെ സ്ഥിതി ? ഇതൊന്നും പറയാന്‍ ആളില്ല. സമരമില്ല. ആഘോഷിക്കാന്‍ മാധ്യമങ്ങള്‍ ഇല്ല. അപ്പോള്‍ മൂന്നാറില്‍ മാത്രം എന്താണ് പ്രത്യേകത? ട്രേഡ് യൂണിയന്‍ മണ്ടന്മാര്‍ പറയും പോലെ ഒരു തമിഴ് തീവ്രവാദ സംഘടനയും രംഗത്ത് വന്നിട്ടില്ല. പിന്നെ ഈ സമരം ആര് നയിച്ചു ?

അവിടെ യാണ് രഹസ്യം. ഈ സമരം നയിച്ചത് കുതന്ത്രശാലി ആയ ഉമ്മന്‍ ചാണ്ടിയും, ആഭ്യന്തര വകുപ്പും, മെത്രാന്മാരും ചേര്‍ന്നാണ്. റോഡരികിലൂടെ ജാഥ പോകുന്നവന്‍റെ മര്‍മ്മം നോക്കി ലാത്തി കയറ്റുന്ന കേരള പോലീസ് ദേശീയപാത ഒന്‍പതു ദിവസം ഉപരോധിച്ചപ്പോള്‍ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. സമരം തീര്‍ന്നപ്പോള്‍ ലോക സമര ചരിത്രത്തില്‍ ആദ്യമായി പോലീസ് ഏമാന്മാര്‍ക്ക് പൂച്ചെണ്ട് ! മുഖ്യമന്ത്രിയുടെ കൈ പിടിച്ചു സമര നായിക മുത്തമിടുന്നു. മാധ്യമങ്ങള്‍ യുദ്ധഭൂമിയില്‍ നിന്നെന്നവണ്ണം ഓരോ നിമിഷത്തെയും സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു., ഇതൊക്കെ നടന്നത് ഭരണ കക്ഷിയിലെ നേതാക്കള്‍ പോലും അറിയാതെ. അവരുടെ തൊഴിലാളി സംഘടന നേതാക്കള്‍ അറിയാതെ. ഇതെങ്ങിനെ സംഭവിച്ചു. അവിടെയാണ് ഉമ്മന്‍ ചാണ്ടിയുടെയും രമേശ്‌ ചെന്നിത്തലയുടെയും, മെത്രാന്മാരുടെ റോള്‍ മനസിലാകുക.

ഈ സമരം ഇവിടം കൊണ്ട് തീരില്ലായിരുന്നു, പക്ഷെ, പ്രതീക്ഷിക്കാതെ വി.എസ് കടന്നു വന്നു. മറ്റ് നേതാക്കളെ പോലെ വി.എസിനെയും ആട്ടി ഓടിക്കും എന്നാണു ചാണ്ടി കരുതിയത്. പക്ഷെ, അവിടെ ചാണ്ടിയുടെ പ്ലാന്‍ പാളി. സമരം കൈവിട്ടു പോകും എന്ന് വന്നു. ഉടനെ ചര്‍ച്ചയായി. ഒത്ത് തീര്‍പ്പായി. രഹസ്യാന്യോഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. മുഖ്യമന്ത്രി മൂന്നാറില്‍ എത്തിയാല്‍ മറ്റു നേതാക്കളെ പോലെ ജനം കല്ലെറിഞ്ഞു ഓടിക്കും എന്ന്. സമരം മൊത്തം വി.എസിന്‍റെ കയ്യില്‍ എത്തും. അതിനാല്‍ മുഖ്യമന്ത്രി വന്നില്ല. പെട്ടെന്ന് തീരുമാനം ഉണ്ടായി. അതും എറണാകുളത്ത് വെച്ച്. അതും, ആദ്യം ചര്‍ച്ചക്ക് രണ്ടു പാവമാന്ത്രിമാരെ ഇറക്കി അവരെ വിഡ്ഢികള്‍ ആക്കിയിട്ടു.

ഈ സമരം തുടങ്ങിയ നാള്‍ മുതല്‍ ചില കോണ്ഗ്രസുകാര്‍ രഹസ്യമായും പരസ്യമായും പറയുന്ന ഒരു കാര്യം ഉണ്ട്. എല്ലാ നേതാക്കളും വരും. അവസാനം മുഖ്യമന്തി വരും. ഗോള്‍ അടിക്കും എന്ന്. അപ്പോള്‍ തന്നെ ഈ സമരത്തിന്‍റെ ലക്ഷ്യം മനസിലായിരുന്നു.

എങ്കില്‍ ഈ സമരം എന്ത് കൊണ്ട്. ഒട്ടും സംശയം വേണ്ട. കൈ വിട്ട ഇടുക്കി തിരിച്ചു പിടിക്കണം. കഴിഞ്ഞ പാര്ലമെന്റ്റ് തിരഞ്ഞെടുപ്പില്‍ മെത്രാന്മാര്‍ യു.ഡി.എഫിന് എതിരായിരുന്നു. അവരുടെ പിണക്കം തീര്‍ത്ത്, അവരുടെ കൂടെ ഒത്താശയില്‍ ഒരു നാടകം കളിക്കണം. ആ പൊറാട്ട് നാടകം ആണ് മൂന്നാറില്‍ കണ്ടത്. അതിനാല്‍ സ്വന്തം പാര്‍ട്ടിയിലെ നേതാക്കളെ പോലും ഈ ഓപ്പറേഷനില്‍ വിശ്വാസത്തില്‍ എടുത്തില്ല. ഇവിടെ പയറ്റിയത് മെത്രാന്മാരെ മുന്നില്‍ നിര്‍ത്തി, ബിജെപി പേടി ഉണ്ടാക്കി, നേമത്തും, തിരുവനന്തപുരത്തു, അരുവിക്കരയിലും ചാണ്ടി കളിച്ച കളിയാണ്. ഇത് മനസിലാക്കാന്‍ പൊതു ജനം വൈകി. മാധ്യമങ്ങള്‍ കയ്യും മെയ്യും മറന്നു ചരിത്രത്തില്‍ ആദ്യമായി ഒരു സമരത്തെ അനുകൂലിച്ചത് വെറുതെ അല്ല. അവര്‍ക്കുള്ള ഇമ്മിണി വലിയ പങ്ക് വീതിച്ചു കൊടുത്തിട്ടുണ്ട്