Saturday, January 16, 2016

ഓപ്പന്‍ ബുക്ക്‌ പരീക്ഷ

പാശ്ചാത്യമായ ഏതു രീതികളെയും അതെ പടി സ്വീകരിക്കുക നമ്മുടെ ദുസ്വഭാവം ആണ്. അതിന്‍റെ പ്രയോഗ ക്ഷമത, നമ്മുടെ രീതികളില്‍അതെത്രമാത്രം പായോഗികം ആകും എന്നൊന്നും  ആരും ചിന്തിക്കുന്നില്ല. ഏതെങ്കിലും വിദേശ  സര്‍വകലാശാല നടത്തുന്ന രീതിയെ പറ്റി മാധ്യമങ്ങളില്‍ വായിച്ചാല്‍ ഉടനെ നമ്മുടെ വിദ്യാഭ്യാസ വിദഗ്ദര്‍  കൊച്ചു കുട്ടികളെ പോലെ കീഴ്‌ മേല്‍ ചിന്തിക്കാതെ അത് നമുക്കും വേണം എന്ന് വാശി പിടിക്കും. സി.ഇ. മാര്‍ക്കിന്‍റെ കാര്യത്തിലും അതാണ്‌ സംഭവിച്ചത്.ഇതിന്‍റെ ഗുണഭോക്താക്കള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ ആയിരുന്നു. അവര്‍ക്ക് വേണ്ടപ്പെട്ട കുട്ടികള്‍ക്ക് നൂറു ശതമാനം മാര്‍ക്ക് നല്‍കി ഇഷ്ടമില്ലാത്ത കുട്ടികളെ വിവേചനം കാണിച്ചു ശിക്ഷിച്ച പല അനുഭവങ്ങളും ഉണ്ട്.
അതുപോലെ തന്നെയാണ് ഓപ്പണ്‍ ബുക്ക്‌ പരീക്ഷയും.ഇവിടെ സ്ഥാപിത താല്പര്യക്കാര്‍ കുട്ടികള്‍ക്ക് പാഠഭാഗങ്ങള്‍  താല്പര്യമുള്ള കുട്ടികള്‍ക്ക് മാര്‍ക്ക് ചെയ്തു കൊടുക്കും. അപ്പോള്‍ ലേഖകന്‍ ഉദ്ദേശിക്കുന്ന ഗവേഷണ-നിരീക്ഷണ-നൈപുണ്യ പരീക്ഷണങ്ങള്‍ ഒന്നും നടക്കില്ല. ഇപ്പോള്‍ തന്നെ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ താല്പര്യമുള്ള കുട്ടികള്‍ക്ക് കോപ്പി അടിക്കാനും, ചോദ്യ പേപ്പര്‍ ചോര്‍ത്തി കൊടുക്കാനും, മാര്‍ക്ക് തിരുത്താനും സൗകര്യം ഉണ്ട് എന്നാണ് പരസ്യമായ രഹസ്യം ! എന്ത് കൊണ്ടാണ് നമ്മുടെ വിദ്യാഭ്യാസ നിലവാരം താഴ്ന്നു പോകുന്നത്. ഇത്തരം ഗവേഷണം നടത്താത്ത പാശ്ചാത്യ രീതികള്‍  വാരി വിഴുങ്ങുന്നത് തന്നെ. എന്ത് കൊണ്ട് നമ്മുടെ സാഹചാര്യത്തിനു ഒത്ത പരീക്ഷ  സമ്പ്രദായം സ്വീകരിക്കുന്നില്ല? ആദ്യം ഓര്‍ക്കേണ്ടത് ഇവിടെ വിദ്യാഭ്യാസം നിയന്ത്രിക്കുന്നത് മത മാഫിയകള്‍ ആണ് എന്നതാണ്. അതിനാല്‍ തങ്ങളുടെ സമുദായത്തിലെ കുട്ടികളെ എങ്ങിനെ എങ്കിലും മുന്നില്‍ എത്തിക്കുക ആണ് അവരുടെ ലക്ഷ്യം എന്ന് തിരിച്ചറിഞ്ഞു വേണം അവര്‍ക്ക് ഇടപെടാന്‍ ഉള്ള പഴുതുകള്‍ അടക്കെണ്ട്ത്. അങ്ങിനെ വരുമ്പോള്‍ പുതിയ് രീതികള്‍ പിന്തുടരുമ്പോള്‍ പല വട്ടം ചിന്തിക്കണം.
കാലിക്കറ്റിലെ ഗവേഷണ വിഭാഗത്തിലോടെ ഒരെത്തി നോട്ടം നടത്തി.   മൂവായിരത്തില്‍ അധികം ആളുകള്‍ വിവിധ വിഷയങ്ങളില്‍ ഡോക്ടറേറ്റ് നേടിയിരിക്കുന്നു. അവരുടെ വിഷയങ്ങളിലൂടെ കണ്ണോടിച്ചപ്പോള്‍ ആണ് കേരളത്തില്‍ പത്താം ക്ലാസ് പാസായ എല്ലാവരും ഡോക്ടരേട്ടിനു യോഗ്യര്‍ ആണ് എന്ന് ബോധ്യപെട്ടത്. അതിനെക്കാള്‍ ഗഹനമായ വിഷയങ്ങള്‍ ആണ് കലോത്സവത്തിന് കുട്ടികള്‍ കൈകാര്യം ചെയ്യുന്നത്. പിന്നെന്ത്‌  ഗവേഷണം. അവിടെയും സംഭവിച്ചത് നമ്മുടെ  സാഹചര്യങ്ങളെ മനസിലാക്കാതെ വിദേശികളെ അനുകരിച്ചു എന്ന് തന്നെ! ലക്ഷങ്ങള്‍ മുടക്കി ഒരാള്‍ ഡോക്ടറേറ്റ് നേടുമ്പോള്‍ അത് ചെലവഴിച്ച പൊതുജനത്തിന് എന്തെങ്കിലും ലഭിക്കണം. ഇവിടെ കലോത്സവത്തിന് എഴുതിയ  പ്രബന്ധം  കൊണ്ട് സമൂഹത്തിനു എന്ത് നേട്ടം?അതിനെക്കാള്‍ പരിതാപകരമായ വിഷയം കൈകാര്യം ചെയ്യുന്ന ഡോക്ടരെട്റ്റ് പാഴ് ചെലവല്ലേ? ഒരിക്കല്‍ ഒരു ഡോക്ടര്‍ പറഞ്ഞു, ടോക്ടരെട്ടിലെ എന്റെ നിരീക്ഷണം ഇതായിരുന്നില്ല. പക്ഷെ, അത് തുറന്നു പറഞ്ഞാല്‍ വിദ്യാഭ്യാസ മന്ത്രിക്കും, വി.സിക്കും  ഇഷ്ടപ്പെടില്ല. അതിനാല്‍ അവര്‍ക്ക് രുചിക്കുന്ന പ്രബന്ധം എഴുതി ഡോക്ട്ടരെറ്റ് നേടി എന്ന്!
ചുരുക്കത്തില്‍ തനതായ മേഖലയില്‍ ഗവേഷണം നടത്തി നമ്മുടെ സാഹചര്യത്തിന് യോജിച്ച വിദ്യാഭ്യാസം  ആണ് നമുക്ക് വേണ്ടത്. അതിനു മെനക്കെടാതെ, നമ്മുടെ വിദ്യാഭ്യാസ വിദഗ്ദര്‍ ചെയ്യുന്നത് നെറ്റിലോ, ലൈബ്രറിയിലോ കയറി വിദേശികള്‍ എഴുതിയ നാല് ലേഖനങ്ങള്‍ വായിച്ചു അതിവിടെ വിളമ്പുക ആണ്. അത് തന്നെയാണ് നമ്മുടെ വിദ്യാഭ്യാസത്തിന്‍റെ ന്യൂനതയും. അത് സി.ഇ. മാര്‍ക്കിലും മറ്റും നാം കണ്ടു. ഇപ്പോള്‍ ഇതാ പുതിയ അവതാരം വന്നിരിക്കുന്നു! ഓപ്പന്‍ ബുക്ക്‌ പരീക്ഷ! ലജ്ജാകരം എന്നല്ലാതെ എന്ത് പറയാന്‍!

Monday, December 21, 2015

അധ്യാപക നിയമന തീവെട്ടിക്കൊള്ള !

ഇവിടെ എല്ലാരും ആടിക്കൊണ്ടിരിക്കുമ്പോള്‍ ചുളുവില്‍ തീവെട്ടി കൊള്ള നടക്കുന്നു. മാധ്യമങ്ങളെ സരിതയുടെയും, ബിജുവിന്‍റെയും, വെള്ളാപ്പിള്ളിയുടെയും, പിതൃശൂന്യ മേഘസന്ദേശത്തിന്‍റെയും പിറകെ ഓടിച്ചു കോടികള്‍ ആണ് വാരിക്കൂട്ടുന്നത് സര്‍ക്കാര്‍ !.
സര്‍ക്കാര്‍ ഒരു അഴകൊഴമ്പന്‍ നിയമഭേദഗതി കൊണ്ട് വന്നു.അധ്യാപക നിയമനവുമായി ബന്ധപ്പെട്ട്. തല്‍പ്പരകക്ഷികളോട് കേസ് കൊടുക്കാനും പറഞ്ഞു. സര്‍ക്കാര്‍ അങ്ങിയില്ല. രോഗി ഇച്ഛിച്ച പോലെ വൈദ്യന്‍ വിധിച്ചു. ഭേദഗതി തള്ളി. ഇത് തന്നെയാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചതും. കക്ഷികളെ കൊണ്ട് കോടതിയില്‍ കേസ് കൊടുപ്പിച്ചു കേസ് തോറ്റ് കൊടുക്കുക ഇവിടെ സ്ഥിരം പരിപാടി ആണ്. ഐസ് ക്രീം കേസിലും നാം കണ്ടതാണു. ചിലര്‍ മാണിയുടെ കേസിലും കോടതില്‍ പോയിട്ടുണ്ട്.
മൊത്തം അധ്യാപക ഒഴിവുകള്‍ പതിനായിരത്തില്‍ അധികം വരും എന്ന് മംഗളം ദിനപത്രം പറയുന്നു. ചുരുങ്ങിയ കോഴ ഇരുപത്തി അഞ്ചു ലക്ഷം. അതായത്, ചുരുങ്ങിയത് 3,000 കോടി ഒറ്റയടിക്ക് കീശയില്‍.
ചോദ്യം ഇതാണ്: ഇതില്‍ മുഖ്യമന്ത്രിക്ക് എത്ര? സഹ മന്ത്രിമാര്‍ക്ക് എത്ര? വിദ്യാഭ്യാസ മന്ത്രിക്ക് എത്ര? മുസ്ലീം ലീഗിന് എത്ര?
വിദ്യാഭ്യാസ വകുപ്പ് ഈജിയന്‍ തൊഴുത്താണ് എന്ന് പറഞ്ഞവര്‍ ഒക്കെ ഇപ്പോള്‍ എവിടെ പോയി?

തണ്ണീര്‍ തടവും, പതിനായിരവും

ഉണരൂ സഹോദരങ്ങളെ, ഇവിടെ തീവെട്ടി കൊള്ള നടന്നു കൊണ്ടിരിക്കയാണ് .
സര്‍ക്കാര്‍ തണ്ണീര്‍തട നിയമത്തില്‍ ഭേദഗതി കൊണ്ട് വന്നു. നെല്‍ വയല്‍ നികത്താന്‍. സര്‍ക്കാരിന്റെ തന്നെ ബിനാമികള്‍ അതിനെതിരെ കേസ് കൊടുത്തു. സ്വാഭാവികം ആയും സര്‍ക്കാര്‍ കേസ് തോറ്റ് കൊടുത്തു. ഇപ്പോള്‍ വിധി വന്നിരിക്കുന്നു. 2008 നു മുന്പ് നികത്തിയത് ആണെന്ന് ഏതെങ്കിലും വില്ലേജ് ഓഫീസ്സറെ കൊണ്ട് ഇത്തിരി ചില്വാനം കൊടുത്ത് എഴുതി വാങ്ങിയാല്‍ മതി. നിങ്ങള്‍ക്ക് ആ പാടം നികത്തി എടുക്കാം. കെട്ടിടം പണിയാം. ഒരു വശത്ത് കൃഷി പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ കോടികള്‍ മുടക്കുന്നു. മറുവശത്ത് പാടങ്ങള്‍ നികത്തിയെടുക്കുന്നു.
ഇപ്പോഴത്തെ സ്ഥിതിയില്‍ ഏകദേശം 25,000 ഹെക്ടര്‍ പാടങ്ങള്‍ ഈ വകുപ്പില്‍ വരുമത്രേ. അതായത്, സെന്റിന് പതിനായിരം വെച്ച് പിരിച്ചാല്‍ ഏകദേശം പതിനായിരം കോടി വരുന്ന ഒരു വന്‍ അഴിമതി.
നമുക്ക് റീമ കല്ലിങ്കല്‍ ഡാന്‍സ് ചെയ്തപ്പോള്‍ ധരിച്ചിരുന്ന വസ്ത്രത്തിന്‍റെ നിറം ഏത്, ജാനുവിന് താളം പിഴച്ചോ, ചെന്നിത്തലയുടെ കത്ത് എഴുതിയത് ആര്, സരിതയുടെ കത്തില്‍ ശരിക്കും എത്ര പേജ് ഉണ്ടായിരുന്നു എന്നൊക്കെ ചര്‍ച്ച ചെയ്യാം !

കോഴിക്കോട് സര്‍വ്വകലാശാലയും സദാചാരവും

സദാചാരം എന്ന് കേട്ടാല്‍ മുസ്ലീം ലീഗിനും ഇതര സമുദായ സംഘടനകള്‍ക്കും ഇരിക്കപ്പൊറുതി ഉണ്ടാകില്ല.പിന്നെ, ഹദീസും, ആയത്തും, ശരീയത്തും, ഖുറാനും ഒക്കെ നിവര്‍ത്തിയിട്ടു വായന തുടങ്ങും . പക്ഷെ, സംഗതി നമ്മുടെ നേര്‍ക്കാണെങ്കിലോ? മറ്റൊരു മുഖമാണു. അതാണ്‌ വി.പി.റജീന കേസിലും, മറ്റനേകം കേസിലും കണ്ടത്. ഇപ്പോള്‍ ഇതാ, കോഴിക്കോട് സര്‍വ്വകലാശാലയില്‍ പെണ്‍കുട്ടികളുടെ നേരെ അതിക്രമം നടന്നിരിക്കുന്നു. പ്രതിസ്ഥാനത്ത് നമുക്ക് വേണ്ടപ്പെട്ടവരും. അപ്പോള്‍, സദാചാരക്കാര്‍ തിരിച്ചു ചോദിക്കുന്നു :
"എന്താ അന്‍റെ സാമാനം  തേഞ്ഞു പോക്വോ?"
എം.എസ്.എഫ്.നിവേദനം കൊടുത്തു. ഇരകളെ കോളേജില്‍ നിന്ന് പുറത്താക്കണം എന്ന്. ഉടനെ മൂത്ത ലീഗ് ഭരിക്കുന്ന സെനറ്റ് പ്രമേയം പാസാക്കി . യു.ജി.സിക്കും, വി.സി ക്കും, ഹൈക്കോടതിക്കും പരാതി കൊടുത്ത പെണ്‍കുട്ടികള്‍ക്ക് എതിരെ നടപടി എടുക്കണം! എന്തൊരു സദാചാരബോധം!
ഇതൊക്കെ നടക്കും. രാഷ്ട്രീയത്തിന്‍റെ പേരില്‍ സ്കൂള്‍ അധ്യാപകനെയും, മദ്രസ അധ്യാപകനെയും മറ്റും വി.സി.ആക്കിയാല്‍. ഇതിനപ്പുറം നടക്കും, പള്ളി മുക്രി ആകാനുള്ള യോഗ്യത പോലും ഇല്ലാത്തവരെ പാര്‍ട്ടിക്ക് വേണ്ടി കുറെ നോട്ടീസ് ഒട്ടിച്ചിട്ടുണ്ട് എന്ന പേരില്‍ സെനറ്റും , സിണ്ടികേറ്റും മെമ്പര്‍മാര്‍ ആക്കിയാല്‍. ഇതിലപ്പുറം നടക്കും, വിദ്യാഭ്യാസ വകുപ്പില്‍ ഉന്നത സ്ഥാനത്ത് ഖുറാന്‍ തിരിച്ചും മറിച്ചും വായിക്കും എന്ന ഒരൊറ്റ യോഗ്യതയുടെ പേരില്‍ നിയമനം നടത്തിയാല്‍.
നീയൊക്കെ ആദ്യം പോയി മദ്രസയുടെയും, പള്ളിയുടെയും നിലം തുടച്ചു പഠിക്കെടാ എന്ന് പറയാന്‍ ചങ്കൂറ്റം ഉള്ളവര്‍ ഇല്ലാത്ത നാട്ടില്‍, റജീനമാരും, കോഴിക്കോട് കാമ്പസിലെ പേരറിയാത്ത പെണ്‍കുട്ടികളും ഇനിയും ഉണ്ടായിക്കോണ്ടേ ഇരിക്കും. അവരുടെയൊക്കെ മാനം പോകുമ്പോള്‍, "നിന്‍റെ സമാനം  എന്താ തേഞ്ഞു പോകുന്നതാണോ" എന്ന ചോദ്യവും ഉയരും. ഏതെങ്കിലും മുസ്ലീം പെണ്‍കുട്ടിയോട് ഇതര മതസ്ഥന്‍ സംസാരിക്കുമ്പോള്‍ മാത്രം ഇവന്‍റെയൊക്കെ സദാചാര ലിംഗവിജ്രംഭണം നടക്കും!
വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ജാതി-മത-രാഷ്ട്രീയ നിയമനം എടുത്തു കളയണം എന്ന് പറയാന്‍ ആണായി പിറന്നവര്‍ ആരും ഇല്ലേ നമ്മുടെ നാട്ടില്‍ ?

Sunday, November 29, 2015

ഭരണഘടനയും അവകാശങ്ങളും



നമ്മുടെ ഭരണഘടന പല അവകാശങ്ങളും നല്‍കുന്നുണ്ട്. എന്നാല്‍ അവയില്‍ പലതും ദുരുപയോഗം ചെയ്യപ്പെടുകയോ, ദുര്‍വാഖ്യാനം ചെയ്യുകയോ ആണോ. ഇവ നോക്കൂ:

 1) ഭരണഘടനയുടെ വകുപ്പ്  25 അനുസരിച്ച് ഏതെങ്കിലും മതത്തിന്‍റെയോ, സമുദായത്തിന്റെയോ ഉന്നമനത്തിനു വേണ്ടി ഖജനാവില്‍ നിന്ന് പണം ചെലവഴിക്കരുത്. എന്നാല്‍, ഇതിനു കടക വിരുദ്ധം ആയി മുസ്ലീം ലീഗ്, കേരള കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ അതിനു വേണ്ടി തന്നെയല്ലേ നിലകൊണ്ടിട്ടുള്ളത്? അതല്ലേ ഇപ്പോഴും ചെയ്യുന്നത്? രണ്ട് മുന്നണികളും അതിനു സൗകര്യം ഒരുക്കി കൊടുക്കുക അല്ലെ ഉണ്ടായിട്ടുള്ളത് ? എന്‍.എസ.എസിനെ കൂടെ നിര്‍ത്താന്‍ കോണ്ഗ്രസും അത് തന്നെ ചെയ്യുന്നു. ഈ വകുപ്പ് അനുസരിച്ച് മുസ്ലീം ലീഗ്, കേരള കോണ്‍ഗ്രസ് എന്നീ സംഘടനകള്‍ തന്നെ പിരിച്ചു വിടെണ്ടതല്ലേ

2) അനുച്ചേദം 28 അനുസരിച്ച് സര്‍ക്കാര്‍ സഹായം പറ്റുന്ന സ്ഥാപനങ്ങളില്‍ മതബോധനം നടത്തരുത്. മുസ്ലീം ക്രിസ്ത്യന്‍ സ്ഥാപനങ്ങളില്‍ ഇത് തന്നെയല്ലേ നടക്കുന്നത്? ഫാറൂഖ് കോളേജ് മദ്രസ നിലവാരത്തില്‍ എത്തി എങ്കില്‍ അതില്‍ അഭിമാനിക്കുന്നു എന്നാണു മേധാവി പറഞ്ഞത്. ആ അഭിമാനം സര്‍ക്കാര്‍ ചെലവില്‍ വേണ്ട എന്ന് പറയാന്‍ ഇവിടെ എത്രപേര്‍ക്ക് ത്രാണി ഉണ്ട്? ഇവിടെ ഒരു ചീഫ് സെക്രട്ടറി തന്നെ മതബോധനം നടത്താന്‍ ആഹ്വാനം ചെയ്യുന്ന കാഴ്ചയാണ് നാം കാണുന്നത്. മതങ്ങളുടെ പേരില്‍ വിസി., പ്രൊ.വിസി. വകുപ്പ് തലവന്മാര്‍ എന്നിവരെ നിയമിക്കുന്നു. ആനുകൂല്യങ്ങള്‍ പറ്റുന്നു. 

3) അനുച്ചേദം 29 അനുസരിച്ച് സര്‍ക്കാര്‍ ആനുകൂല്യം പറ്റുന്ന സ്ഥാപനങ്ങള്‍ മറ്റു മതസ്തരോട് വിവേചനം കാണിക്കരുത് എന്ന് പറയുന്നു. ന്യൂനപക്ഷ സ്ഥാപനങ്ങളില്‍ വിവേചനം മാത്രം അല്ലെ ഉള്ളൂ. "ഞങ്ങളുടെ" കുട്ടികള്‍ക്ക് കൊടുത്തതിനു ശേഷം സീറ്റ് ബാക്കി ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് തരാം എന്നല്ലേ പറയുന്നത്? ഇതെന്താ, ആരും ചോദ്യം ചെയ്യാത്തത്

4) അനുച്ചേദം 44 അനുസരിച്ച് ഏകീകൃത സിവില്‍ കോര്ഡ് നടപ്പില്‍ വരുത്തേണം. എന്താണ് ആരും ഇതിനെ പറ്റി മിണ്ടാത്തത്. ആരെങ്കിലും മിണ്ടിയാല്‍ വാളെടുക്കുന്നത് എന്ത് കൊണ്ട്

5) 1952 ല്‍ അഖില ലോക കൃസ്ത്യന്‍ യുവജന സംഘടനയുടെ സമ്മേളനത്തില്‍ നിന്ന് വിട്ടു നിന്നുകൊണ്ട് ഒരു മത സംഘടനയുടെയും പരിപാടിയില്‍ ഒരു സെക്കുലര്‍ രാജ്യത്തെ ഭരണാധികാരിക്ക് പങ്കെടുക്കാന്‍ കഴിയില്ല എന്ന് നെഹ്‌റു പറഞ്ഞു. എന്നാല്‍, ഇപ്പോള്‍ എന്താണ് കാണുന്നത്? നെഹ്രുവിന്‍റെ അനുയായികള്‍ സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങുക അല്ലെ? സര്‍ക്കാര്‍ ചെലവില്‍ അല്ലെ ലീഗ് , കേരള കോണ്‍ഗ്രസ് മന്ത്രിമാര്‍ സ്വസമുദായങ്ങളുടെ പരിപാടികള്‍ കൊഴിപ്പിക്കാന്‍ ആരവം മുഴക്കി പോകുന്നത്? ഇത് ഭരണ ഘടന അനുശാസിക്കുന്ന സെക്കുലറിസത്തിന് എതിരല്ലേ?

Saturday, November 28, 2015

ഉതാദ്മാരുടെ കുസൃതികള്‍


ചില കണ്ടുപിടുത്തങ്ങള്‍ അങ്ങിനെ ആണ്. അത് നിലവിലുള്ള എല്ലാത്തിനെയും മാറ്റി മറിക്കും. വിശ്വാസം, ശാസ്ത്രം, അറിവ്, ആചാരം, ഉല്പത്തി എന്ന് വേണ്ട സകലമാന ചിന്താഗതിയെയും ഇത് മാറ്റി മറിക്കും! പുതിയ അറിവിലേക്ക് വെളിച്ചം വീശും. ആദിയും, അന്ത്യവും ഇല്ലാത്ത എല്ലാ സമസ്യകള്ക്കും ഉത്തരം കണ്ടെത്തും. വിപ്ലവം എന്നൊക്കെ കമ്യൂണിസ്റ്റുകള്‍ പറയും. കാര്യമാക്കേണ്ട. വിവരം ഇല്ലാത്തത് കൊണ്ട് പറയുന്നതാണ്. ഇതൊന്നുമല്ല വിപ്ലവം എന്ന് ആര്ക്കാണ് അറിയാത്തത് ! 

അതുപോലെ ഒരു കണ്ടു പിടിത്തമാണു നമ്മുടെ വലിയ ഉസ്താദ് നടത്തിയിരിക്കുന്നത്. ഇത് ഉണ്ടാക്കുന്ന പൊല്ലാപ്പ് ചില്ലറയൊന്നും ആകില്ല. നിലവിലുള്ള, ശരീര ശാസ്ത്രം, ജന്തു ശാസ്ത്രം, ലോകാരംഭം, ഭൌമ ഘടന, അന്തരീക്ഷ മലിനീകരണം, സ്വര്ഗ്ഗം , നരകം, ഡി.എന്‍.എ, ജീവ രഹസ്യം എന്നിവയെ കുറിച്ച് നിലവില്‍ ഉള്ള എല്ലാ അറിവുകളും തിരുത്തി എഴുതേണ്ടി വരും. ആശാന്‍റെ നിഗമനത്തില്‍ നരവംശശാസ്ത്രം തന്നെ തെറ്റാണ്. ആദ്യം ആദം. പിന്നെ ടിയാന്‍റെ ഒരു വാരിയെല്ല് ഊരി ഹവ്വ എന്നാണല്ലോ നാസയും, ശാസ്ത്രലോകവും അംഗീകരിച്ച നരവംശ ശാസ്ത്രം. എന്നാല്‍ സംഗതി അങ്ങിനെ അല്ല. രണ്ട് പേരെയും പടച്ചവന്‍ ഒരേ അച്ചില്‍ ആണ് വാര്‍ത്തത്. നല്ല പശിമയുള്ള മണ്ണ് തേടി പടച്ചവന്‍ കുറെ നടന്നു. അക്കാലത്ത് ഇന്നത്തെ പോലെ ഈ ഹലാക്കിലെ പോലെ ആശയ വിനിമയവും, ഉപഗ്രഹവും ഒന്നും ഇല്ലാത്തത് കൊണ്ട് നടക്കുക തന്നെ! അപ്പോള്‍ ആണു ഒരു ജിന്ന് വന്നു പറഞ്ഞത്, ചൈനയില്‍ അതിനു പറ്റിയ മണ്ണ് ഉണ്ടെന്ന്! ചൈനീസ് ക്ലേ എന്നൊക്കെ കുരുത്തം കേട്ടവര്‍ പറയും. അങ്ങിനെ മക്കയില്‍ നിന്ന് കുറച്ചു മണലും വാരി പടച്ചവന്‍ ചൈനയിലേക്ക് വണ്ടി വിട്ടു. (മണല്‍ എന്തിനാണ് എന്ന് ചോദിക്കരുത്. മനസിലായില്ല എങ്കില്‍ സ്വകാര്യമായി പറഞ്ഞു തരാം. ഈ മണല്‍ ചേര്ന്നാ ണ് എല്ലാകുന്നത്! ഗോട്ട് മി?) അവിടെ വെച്ച് മണ്ണും, മണലും (എന്തു കൊണ്ട് മണല്‍ മക്കയില്‍ നിന്ന് എന്ന് വീണ്ടും ചോദ്യം വരും: വിശ്വാസിക്ക് ദൃഷ്ടാന്തം ഉണ്ട് എന്ന് മാത്രം മനസിലാക്കിയാല്‍ മതി) കുഴച്ച് ഒരേ അച്ചില്‍ രണ്ടെണ്ണത്തിനെ വാര്ത്തു. വീണ്ടും, ചോദ്യം ചോദിക്കാം. അവിശ്വാസി അങ്ങിനെ ആണ്. എന്ത് കൊണ്ട് നല്ല ഫലഭൂയിഷ്ടമായ മണ്ണുള്ള ഇന്ത്യ വിട്ട് ചൈനയില്‍ പോയി? അതിനും ഉത്തരം ഉണ്ട്. പടച്ചവന്‍ ഇല്ലാ എന്നാണല്ലോ കമ്യൂണിസ്റ്റുകള്‍ പറയുന്നത്. അവര്ക്കും വേണ്ടേ, ഒരു ദൃഷ്ടാന്തം! എന്നിട്ട് പടച്ചവന്‍ കയ്യില്‍ പുരണ്ട മണ്ണ് മഞ്ഞ നദിയില്‍ കഴുകി കളഞ്ഞു. ആ മണ്ണ് കലര്ന്ന്ത് കൊണ്ടാണ് ഇന്നും മഞ്ഞ നദിക്ക് മഞ്ഞ നിറം (വിശ്വസിക്കുന്നവര്ക്ക് ദൃഷ്ടാന്തം ഉണ്ട്!) അങ്ങിനെയാണു സൃഷ്ടിയുടെ ഉത്ഭവം. അതും ചൈനയില്‍ വെച്ച്! എന്നിട്ടും, ഈ കുരുത്തം കെട്ട ചൈനക്കാര്‍ പറയുന്നു, മനുഷ്യന്റെര സൃഷ്ടിയില്‍ പടച്ചോന് ഒരു പങ്കും ഇല്ലെന്ന് ! ഹറാം പിറന്നവര്‍ എന്ന് മാത്രം പറഞ്ഞാല്‍ മതിയോ? ഇതല്ലേ സാര്‍, ശരിക്കും അസഹിഷ്ണുത!
ഇവിടെ മറ്റൊരു കാര്യം കൂടെ ഓര്ക്ക ണം. ഉസ്താദിന്‍റെ കണ്ടുപിടുത്ത പ്രകാരം വാരിയെല്ല് സിദ്ധാന്തം തന്നെ പൊളിയുകയാണ്. ആണിന്‍റെ വാരിയെല്ല് ഊരിയൊന്നും അല്ല പെണ്ണിനെ ഉണ്ടാക്കിയത്. വിശ്വാസികള്ക്ക് ദൃഷ്ടാന്തം ഉണ്ട്. അവരെ ഉണ്ടാക്കിയ അച്ച് ആരും കാണാതെ കമ്യൂണിസ്റ്റുകാര്‍ ചൈനയിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ആ രഹസ്യം അവര്‍ പുറത്ത് പറയില്ല. പറഞ്ഞാല്‍ അവരുടെ ഭൌദിക വാദം പൊളിയില്ലേ? 

ആദി സൃഷ്ടി ഇവരായിരുന്നു. ഇവരില്‍ ആണും പെണ്ണും വകതിരിവ് ഇല്ലായിരൂന്നു. തിന്നും, കുടിച്ചും, കളിച്ചും, അടി കൂടിയും അവര്‍ നടന്നു . (ഇവിടെ ഓര്ക്കേണ്ട ഒരു കാര്യം, ഭിന്ന ലിംഗക്കാരെ നാം കളിയാക്കരുത്. നമ്മുടെ പരമ്പരയുടെ ആദ്യ കണ്ണി അവരാണ്). കാലം കുറെ കഴിഞ്ഞപ്പോള്‍ ഇവര്ക്ക് ജീവിതം തന്നെ വല്ലാതെ ബോറടിക്കുന്നതായി തോന്നി. ലഹരി മരുന്നോ, പേരിനു ഒരു കഞ്ചാവ് കൃഷിയോ ഒന്നും ഉണ്ടായിരുന്നില്ല. ഹവ്വ എപ്പോഴും നമ്മുടെ ഫേസ് ബുക്ക്‌ ചാറ്റികളെ പോലെ ‘ബോറടിക്കുന്നെടാ” എന്ന് പറയാന്‍ തുടങ്ങി. തിന്നുക, കുടിക്കുക , വിസര്ജ്ജി ക്കുക എന്നല്ലാതെ വേറെ പണി ഒന്നും ഇല്ലായിരുന്നല്ലോ. അന്നാണെങ്കില്‍ ഫേസ് ബുക്ക്‌ പോലും ഇല്ല. പേരിന് ഒരു രാഷ്ട്രീയ പാര്ട്ടിപോലും ഇല്ലാത്ത കാലം. അല്ലെങ്കില്‍ ബജറ്റ് കാണിച്ചെങ്കിലും ബോറടി മാറ്റാമായിരുന്നു. അല്ലെങ്കില്‍ ഇതര ജീവജാലങ്ങളെ കൂട്ടി ഒരു സമരമോ ഹര്ത്താലോ എങ്കിലും സംഘടിപ്പിച്ചു നാല് മുദ്രാവാക്യം വിളിച്ചു നമ്മുടെ നേതാക്കളെ പോലെ സമയം കൊല്ലാമായിരുന്നു ! അതും പോട്ടെ. നേരം പോക്കാന്‍ ഒരു ചുംബന സമരം പോലും ഇല്ലാത്ത കാലം !

ഒരു ദിവസം ആ വഴിക്ക് വന്ന പടച്ചവനോട് ഇവര്‍ സങ്കടം ബോധിപ്പിച്ചു. യാ റബ്ബേ.. സംഗതി വളരെ മോശം.. ഇവിടെ ഒറ്റക്ക് ഇരുന്നു മടുത്തു . ഒന്നുകില്‍ വല്ല പണിയും താ. അല്ലെങ്കില്‍, ഞങ്ങളെയും കൂടി സ്വര്ഗ്ഗ്ത്തില്‍ കൊണ്ട് പോ. പടച്ചോന്‍ ഒരു നിമിഷം ആലോചിച്ചു. ഇവരെ സ്വര്ഗ്ഗത്തില്‍ കൊണ്ട് പോയാല്‍ ഇവര്‍ തനിക്ക് പണി തരും. പണ്ട് ഇബിലീസിനെ ഉണ്ടാക്കിയ പോലെ ഇരിക്കും. പടച്ചോന്‍ ആണെന്ന് കരുതി അബദ്ധം എപ്പോഴും ചെയ്‌താല്‍ ആളുകള്‍ കളിയാക്കില്ലെ ! പിന്നെയും പണി കിട്ടി അല്ലെ, എന്ന് ചോദിക്കില്ലേ ! അത് വേണ്ട. 

പടച്ചവന്‍ പറഞ്ഞു: ഒരു കാര്യം ചെയ്യാം. ഞാന്‍ നിങ്ങള്ക്ക് ലോകത്ത് ഏറ്റവും വലിയ വിനോദത്തിനു ഉള്ള ഒരു സൂത്രം ഒപ്പിച്ചു തരാം. അതിന്റെേ പേരാണ് സെക്സ്. ഭക്ഷണം കഴിക്കുക. സെക്സില്‍ ഏര്പ്പെടുക . വിശ്രമിക്കുക. വീണ്ടും ഭക്ഷണം... സെക്സ് ..ഭക്ഷണം.. സെക്സ്...അപ്പോള്‍ ഈ ബോറടി ഉണ്ടാകില്ല.
അങ്ങിനെ ദൈവം രണ്ടെണ്ണത്തിനെയും കൂട്ടി മക്കയിലേക്ക് പോയി. വേണമെങ്കില്‍ ആദ്യത്തെ ഹജ്ജ് എന്ന് ഇത് തിരുത്തി വായിക്കാം എന്ന് ഉസ്താദ് പറയുന്നുണ്ട്. അത് വേണ്ട. അപ്പോള്‍ എല്ലാം തിരുത്തേണ്ടി വരും!

അവിടെ വെച്ച് രണ്ടെണ്ണത്തിനെയും ഓപ്പറേഷന്‍ തിയേറ്ററില്‍ കയറ്റി. കൂട്ടത്തില്‍ അല്പം വികൃതി കൂടുതല്‍ ഉള്ള ഹവ്വയുടെ ഗുഹ്യഭാഗത്ത് നിന്ന് ഒരു കഷ്ണം മാംസം മുറിച്ചെടുത്തു. അത് മറ്റവന്റെ അതെ സ്ഥാനത്ത് വെച്ച് പിടിപ്പിച്ചു. അപ്പോള്‍ ഒരാള്ക്ക് ഒരു ദ്വാരവും, ഒരാള്ക്ക് ഒരു മാംസപിണ്ഡവും. അതിനു ജനനേന്ദ്രിയം എന്ന പേരും നല്കി (അശ്ലീലം എന്നൊന്നും മുറവിളി കൂട്ടേണ്ട. അനാട്ടമി.വെറും അനാട്ടമി) ഒന്നിനു പെണ്ണ് എന്നും, മറ്റേതിനെ ആണ് എന്നും വിളിച്ചു. ബാക്കി ഉണ്ടായിരുന്ന മാംസം സ്ത്രീയുടെ നെഞ്ചില്‍ വെച്ച് പിടിപ്പിച്ചു. പടച്ചോന്‍ ക്ലോസപ്പില്‍ ഒന്ന് നോക്കി. സെല്ഫി എടുത്ത് നോക്കി. അറുബോ ര്‍ . ഒരു ചേര്ച്ചയും ഇല്ല. ഛീ.. ഒറ്റ മുലച്ചി എന്ന് വികൃതി പിള്ളേര്‍ വിളിക്കും. അത് വേണ്ട. ഒന്ന് രണ്ടാക്കി കൊടുത്തു. ബാക്കിയുള്ള പൊട്ടും പൊടിയും എടുത്ത്, പുരുഷുവിന്‍റെ ജനനേന്ദ്രിയത്തിന് ഒരു തൊപ്പിയും ഉണ്ടാക്കി. മുറിവ് ഉണങ്ങുമ്പോള്‍ മുറിച്ചു കളയണം എന്ന വ്യവസ്ഥയില്‍. വല്ലാതെ സെന്സിറ്റീവ് ആയ അഗ്രഭാഗം ഈച്ച വന്നു ശല്യം ചെയ്യാതിരിക്കാന്‍ ആണ് .. എന്നാല്‍, നോക്കൂ, മുറിവ് ഉണങ്ങിയിട്ടും, എത്രയോ തലമുറകള്‍ കഴിഞ്ഞിട്ടും ഇവിടെ ചിലര്‍ ആ തൊപ്പി മുറിച്ചു മാറ്റാതെ ഒരു നാണവും ഇല്ലാതെ നടക്കുന്നു. ഹറാമിക ള്‍ എന്നല്ലാതെ എന്ത് പറയാന്‍! 

പിന്നീട് പടച്ചോന്‍ രണ്ടു പേരുടെയും തലയില്‍ വെള്ളം മന്ത്രിച്ചൂതി തെളിച്ചു. അവര്ക്ക് അന്യോന്യം കലശലായ അനുരാഗം ഉണ്ടായി. ആദ്യാനുരാഗം. നോട്ട് ദ പോയിന്റ് ! ആപ്പിളിന്‍റെയും, സാത്താന്‍റെയും, പാമ്പിന്‍റെയും തിയറി ഇവിടെ പൊളിയുക ആണ്.
അപ്പോള്‍ സംഗതി വ്യക്തം. ഇതാണ് ഉസ്താദിന്‍റെ തിയറി. സ്ത്രീയുടെ സ്വകാര്യ ഭാഗത്ത് നിന്ന് കുറെ മാംസം നഷ്ടപ്പെട്ടിരിക്കുന്നു. അതിന്‍റെ ഗുണഭോക്താവ് പുരുഷന്‍ ആണ്. അതിനാല്‍, സ്ത്രീ പുരുഷനെക്കാളും എന്തോ കുറവുള്ളവള്‍ തന്നെ! ആരാ കുറവ് വരുത്തിയത്? പടച്ചവന്‍. അതിനാല്‍, അതിനെ ചോദ്യം ചെയ്ത് സ്ത്രീയും പുരുഷനും തുല്യരാണ് എന്ന് വാദിക്കുന്നത് പടച്ചോന് നിരക്കാത്ത കാര്യം ആണ്! സ്ത്രീക്ക് കുറവുണ്ട്. അതാണ്‌ തിയറി ! മാത്രമല്ലോ, വികാരം ഉണ്ടാക്കി കൊടുത്തപ്പോള്‍, ഹവ്വ പടച്ചോനെ കെട്ടി പിടിച്ചു ഉമ്മ കൊടുത്ത് കൊണ്ട് പറഞ്ഞു : താങ്ക്യൂ ഡാ എന്ന്. അപ്പോള്‍ പടച്ചോന്‍ പറഞ്ഞു പിന്നെ ഒരു കാര്യം. നിന്‍റെ ജോലി പെറ്റ് കൂട്ടുക ആണു. എനിക്ക് പണ്ടത്തെ പോലെ എപ്പോഴും വന്നു ഈ അച്ചില്‍ വാര്‍ത്ത് തരാന്‍ പറ്റില്ല. അതിനാല്‍ നീ പേറു മുടക്കരുത്. അതാണു നിന്‍റെ പണി !

നോക്കണം, സഖാക്കളെ, അതാണ്‌ ഈ ഹറാം പെറന്നവര്‍ തിരുത്തുന്നത്! സമത്വം വേണമത്രേ! അന്ന് ഹവ്വ തന്ന വാക്കിനു വിരുദ്ധം ആണിത്! പടച്ചോന് നിരക്കാത്ത കാര്യം!
ഇവിടെ വേറൊരു പ്രശ്നം ഉണ്ട്. ജിജി തോംസനെ പോലുള്ള സുവിശേഷക്കാര്ക്ക് പണിയായി. കിത്താബില്‍ ചെറിയ തിരുത്തല്‍ വരുത്തണം. അത് അനുസരിച്ച് സുവിശേഷം വീണ്ടും കാണാപാഠം പഠിക്കണം. പുതിയ പതിപ്പില്‍ ആദവും , ഹവ്വയും, ആപ്പിളും, സാത്താനും ഒന്ന് ഉണ്ടാകില്ല. സാത്താന്‍റെ പണിയും കൂടെ പടച്ചോന്‍ ആണ് ചെയ്തത് എന്ന ഒരു തിരുത്ത് വരുത്തണം ! ആദ്യം ഭൂമി, പിന്നെ ആകാശം, പിന്നെ മനുഷ്യന്‍, അത് കഴിഞ്ഞു സ്റ്റഡി ലീവ് എന്നൊന്നും പറഞ്ഞു നടക്കരുത്. ശാസ്ത്രജ്ഞരും വെറുതെ ഇരിക്കേണ്ട. ഉല്പത്തിയെ കുറിച്ചുള്ള എല്ലാ നിഗമനങ്ങളും തിരുത്തണം. നിങ്ങള്‍ പറയുന്നപോലെ ബിഗ്‌ ബാംഗ്, തേങ്ങാക്കുല, വെള്ളം, അമീബിയ, നരവംശം, ഡാര്‍വിന്‍, കുരങ്ങ്, ചന്ദനത്തിരി, കരിക്കിന്‍ വെള്ളം എന്നൊന്നും പറഞ്ഞു മേലില്‍ ആളുകളെ പറ്റിക്കാന്‍ ഇറങ്ങരുത്!

Saturday, October 10, 2015

വിദ്യാഭ്യാസ മേഖലയും, ലീഗും, മെത്രാന്മാരും !

ഇതോടൊപ്പം കൊടുക്കുന്ന ഫോട്ടോ ഇന്നത്തെ മനോരമയുടെ മുഖപ്രസംഗം ആണ്. ഒരാഴ്ച ആയി വിദ്യാഭ്യാസ മേഖലയിലെ ഈജിയന്‍ തൊഴുത്തിനെ കുറിച്ചുള്ള പരമ്പരയുടെ പരി സമാപ്തിയില്‍ ആണു മുഖപ്രസംഗം !  ലോകത്ത് ഇത്രയും വൃത്തി കെട്ട ഒരു വിദ്യാഭ്യാസ സമ്പ്രദായം ഉണ്ടാകില്ല എന്ന് മനോരമ സ്ഥാപിക്കുന്നു. എന്നിട്ടും അതിനെതിരെ പ്രതികരിക്കാത്തവരെ ഓര്‍ത്ത് വിലപിക്കുന്നു.

സത്യത്തില്‍ ഇത് മനോരമ തന്നെയാണോ പറയുന്നത് എന്ന് അത്ഭുതം തോന്നി. യു.ഡി.എഫിനെ എക്കാലത്തും കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിച്ച മനോരമ. വിദ്യാലയങ്ങളില്‍ സമരം ചെയ്യുന്നവരെ വെടി വെച്ച് കൊല്ലണം എന്ന് ഇടയ ലേഖനം ഇറക്കിയ മനോരമ ഇപ്പോള്‍ വിദ്യാഭ്യാസ മേഖലയിലെ   ഈജിയന്‍ തൊഴുത്തിനെതിരെ എന്താണ് പ്രതികരിക്കാത്തത് എന്ന് പൊതു സമൂഹത്തോട് ചോദിക്കുമ്പോള്‍ എന്‍റെ തലമുടി പോലും രോമാഞ്ചം കൊണ്ട് ഫ്രീക്കന്‍ ആകുന്നു.  സ്വാശ്രയ മേഖലയിലെ ചൂഷണത്തെയും കെടുകാര്യസ്തതയെയും കുറിച്ച് അലമുറ ഇടുമ്പോള്‍ ശരിക്കും എന്‍റെ ചങ്ക് തകര്‍ന്നു !

എന്തായാലും പ്രശ്ന പരിഹാരത്തിന് വേണ്ടി പാഴൂര്‍ പടി വരെ പോകാതെ തന്നെ അരിയാഹാരം കഴിക്കുന്നവര്‍ക്ക്  കാര്യം പിടി കിട്ടി. കഴിഞ്ഞ അഞ്ചു വര്ഷം ലീഗാണ് വിദ്യാഭ്യാസ മന്ത്രി. അതിനു മുന്പ് എം. എ ബേബി . അതിനു മുന്‍പേ വീണ്ടും ലീഗ്. ചുരുക്കം. മെത്രാന്മാരുടെ കയ്യില്‍ നിന്ന് വിദ്യാഭ്യാസം പോയിട്ട് പതിറ്റാണ്ടുകള്‍ പോയിരിക്കുന്നു. ഇതെങ്ങിനെ മനോരമക്ക് സഹിക്കും ? അല്ലെങ്കില്‍, പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്ത, നിയമ സഭ തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിയ ഈ അവസരത്തില്‍ ഈ വെടി മനോരമ പൊട്ടിക്കുമോ ? അല്ലെങ്കില്‍, മറ്റു വകുപ്പുകളെ കുറിച്ച് സത്യസന്ധമായി ഇതുപോലെ എഴുതാന്‍ മനോരമ മിനക്കെടുമോ ? ലീഗ് തന്നെ ഭരിക്കുന്ന പൊതുമരാമത്തിലെ സ്ഥിതി എന്താണു ?  ഇല്ല. ഉണ്ടാകില്ല. കാരണം, ഈ മുഖപ്രസംഗവും, പരമ്പരയും മെത്രാന്‍മാര്‍ക്ക് വേണ്ടിയുള്ള ഇടയ ലേഖനം ആണ്.